Webdunia - Bharat's app for daily news and videos

Install App

പ്രളയത്തിൽ എല്ലാം തന്നെ നഷ്ടമായി, അന്ന് സഹായിച്ചത് തമിഴ് സൂപ്പർ താരം: തുറന്ന് പറഞ്ഞ് സജന സജീവൻ

അഭിറാം മനോഹർ
ഞായര്‍, 16 ഫെബ്രുവരി 2025 (14:01 IST)
വനിതാ പ്രീമിയര്‍ ലീഗില്‍ മാത്രമല്ല ഇന്ന് ഇന്ത്യന്‍ ടീമിലെയും സ്ഥിരം സാന്നിധ്യമാണ് മലയാളി താരമായ സജന സജീവന്‍. ഇക്കുറിയും വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനായാണ് താരം കളിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ തകര്‍പ്പന്‍ പ്രകടനത്തോടെ മുംബൈ ടീമിന്റെ ഫിനിഷര്‍ റോളിലാണ് താരം. ഇപ്പോഴിതാ ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തിലെ കഷ്ടപാടേറിയ കാലത്തെ പറ്റിയെല്ലാം മനസ്സ് തുറന്നിരിക്കുകയാണ് താരം.
 
സാമ്പത്തികമായി ഏറെ പിന്നോട്ടായിരുന്നുവെന്നും സ്‌കൂളില്‍ പഠിക്കുമ്പോള്‍ പിടി ടീച്ചറായിരുന്ന എല്‍സമ്മ ബേബിയാണ് തന്നെ ക്രിക്കറ്റിലേക്ക് വഴിതിരിച്ചുവിട്ടതെന്നും സജന പറയുന്നു. കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനുള്ള വരുമാനമാര്‍ഗം എന്ന നിലയിലാണ് അതിനെ കണ്ടത്. തുടര്‍ച്ചയായി ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങാനായതോടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി കുറച്ചെല്ലാം മെച്ചപ്പെട്ടു.
 
 എന്നാല്‍ 2018ലെ മഹാപ്രളയത്തില്‍ സ്വരുക്കൂട്ടിവെച്ചതെല്ലാം നഷ്ടമായെന്നും ക്രിക്കറ്റ് കിറ്റും ട്രോഫികളുമെല്ലാം പ്രളയം കൊണ്ടുപോയെന്നും സജന പറയുന്നു. എല്ലാം ഒന്നില്‍ നിന്നും തുടങ്ങേണ്ട സാഹചര്യമായിരുന്നു കണ്‍മുന്നില്‍. എന്നാല്‍ ആ സമയത്ത് സ്‌പോര്‍ട്‌സ് ഡ്രാമയായ കനാ എന്ന തമിഴ് സിനിമയില്‍ അഭിനയിച്ചിരുന്നു. ആ സിനിമയില്‍ ശിവകാര്‍ത്തികേയനായിരുന്നു നായകനായി അഭിനയിച്ചത്. ആ പരിചയം ഉള്ളതിനാല്‍ തന്നെ ശിവകാര്‍ത്തികേയന്‍ സാര്‍ എന്നെ വിളിച്ച് സഹായം ചെയ്യേണ്ടതുണ്ടോ എന്ന് ചോദിച്ചു.
 
 എന്റെ ക്രിക്കറ്റ് കിറ്റ് അടക്കം എല്ലാം ഒലിച്ചുപോയി. എനിക്ക് പുതിയൊരു സ്‌പൈക്ക് വേണമെന്ന് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ സ്‌പൈക്‌സ് കിട്ടി. ആ സമയത്ത് നാട്ടുകാര്‍ നല്‍കിയ പിന്തുണയും വലുതായിരുന്നു. 2024ല്‍ പിന്നീട് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലെത്തിയ സജന ഇന്ത്യന്‍ കുപ്പായത്തിലും അരങ്ങേറി. ഇപ്പോള്‍ ബാങ്കില്‍ വീടിനായി എടുത്ത ലോണെല്ലാം അടച്ചുതീര്‍ത്തെന്നും ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗമാകാനാണ് ശ്രമിക്കുന്നതെന്നും സജന പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Karun Nair: ഇത് ഇന്ത്യക്കായുള്ള അവസാന ഇന്നിങ്‌സ് ആകുമോ? കരുണ്‍ നായരുടെ ഭാവി നിര്‍ണയിക്കുന്ന ഇംഗ്ലണ്ട് പര്യടനം

India vs England, 5th Test: ഇംഗ്ലീഷ് 'ക്ഷമ' നശിപ്പിച്ച് ആകാശ് ദീപ്; ഇത് താന്‍ടാ 'നൈറ്റ് വാച്ച്മാന്‍'

Oval Test: വേണമെങ്കില്‍ സ്പിന്‍ എറിയാമെന്ന് അംപയര്‍മാര്‍; കളി നിര്‍ത്തിയേക്കെന്ന് ഇംഗ്ലണ്ട് നായകന്‍ (വീഡിയോ)

എന്നെയാണ് ഇങ്ങനെ യാത്രയാക്കിയതെങ്കില്‍ അവന്റെ ഷെയ്പ്പ് മാറ്റിയേനെ, തുറന്ന് പറഞ്ഞ് റിക്കി പോണ്ടിംഗ്

ബൗളര്‍മാര്‍ വിക്കറ്റെടുത്താല്‍ തലത്താഴ്ത്തി പോകണം, ഇത്ര ആഘോഷിക്കേണ്ട കാര്യമില്ല, ബെന്‍ ഡെക്കറ്റിന്റെ പുറത്താകലില്‍ ആകാശ് ദീപിനെ വിമര്‍ശിച്ച് ഇംഗ്ലണ്ട് കോച്ച്

അടുത്ത ലേഖനം
Show comments