Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലിക്ക് തൊടാന്‍ പോലുമാകാത്ത നേട്ടം കൈപ്പിടിയിലൊതുക്കി സ്‌മിത്തിന്റെ പടയോട്ടം

കോഹ്‌ലിക്ക് തൊടാന്‍ പോലുമാകാത്ത നേട്ടം കൈപ്പിടിയിലൊതുക്കി സ്‌മിത്തിന്റെ പടയോട്ടം

Webdunia
ചൊവ്വ, 19 ഡിസം‌ബര്‍ 2017 (17:16 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയാണോ ഓസ്‌ട്രേലിയന്‍ നായകന്‍ സ്‌റ്റീവ് സ്‌മിത്താണോ കേമന്‍ എന്ന ചര്‍ച്ച രൂക്ഷമായിരിക്കെ പുതിയ നേട്ടം സ്വന്തമാക്കി സ്‌മിത്ത്. ഒരു കലണ്ടർ വർഷത്തിൽ റാങ്കിംഗിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന രണ്ടാമത്തെ താരമെന്ന ബഹുമതിയാണ് അദ്ദേഹത്തിനെ തേടിയെത്തിയിരിക്കുന്നത്.

ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്‌മാന്‍ മാത്രമാണ് മാത്രമാണ് സ്‌മിത്തിന് മുമ്പിലുള്ളത്. ആഷസ് പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനമാണ് സ്‌മിത്തിനെ സ്വപ്‌ന തുല്യമായ നേട്ടത്തില്‍ എത്തിച്ചത്. 945 പോയിന്റ് സ്വന്തമാക്കിയ ഓസീസ് നായകന്‍ 961 പോയിന്റ് സ്വന്തമായുള്ള ബ്രാഡ്‌മാനെ മറികടക്കുമെന്നാണ് റിപ്പോര്‍ട്ട്.

ആഷസില്‍ രണ്ടു ടെസ്‌റ്റ് കൂടി ബാക്കി നില്‍ക്കുന്നതിനാല്‍ ബ്രാഡ്‌മാന്റെ നേട്ടം സ്‌മിത്ത് മറികടക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഇംഗ്ലണ്ടിന്റെ മുൻതാരം ലെൻ ഹട്ടണുമായാണ് സ്മിത്ത് രണ്ടാം സ്ഥാനം പങ്കിടുന്നത്.

കഴിഞ്ഞ രണ്ടു വര്‍ഷമായി ടെസ്‌റ്റ് റാങ്കിംഗില്‍ ഒന്നാമത് തുടര്‍ന്ന് സ്‌മിത്തിന് ഭീഷണിയായുള്ളത് കോഹ്‌ലിയാണെങ്കിലും ഇരുവരും തമ്മിലുള്ള പോയിന്റ് വ്യത്യാസം ഏറെയാണ്. മൂന്നാം സ്ഥാനത്ത് ഇന്ത്യന്‍ താരം ചേതേശ്വർ പൂജാരയാണുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments