Webdunia - Bharat's app for daily news and videos

Install App

പൂജ്യത്തിന് പുറത്തായാൽ ‘ഡക്ക്’ എന്നു പറയുന്നു; അറിയാമോ... ആ ഡക്കിന് പിന്നിലെ കഥ ?

പൂജ്യത്തിന് പുറത്തായാൽ ഡക്ക് എന്ന് പറയുന്നതിന് പിന്നിൽ എന്ത് ? ഡക്ക് വന്ന വഴി

Webdunia
വെള്ളി, 8 ഡിസം‌ബര്‍ 2017 (17:10 IST)
ക്രിക്കറ്റിൽ ആര്‍ക്കും ഇഷ്ടമില്ലാത്ത ഒരു കാര്യമാണ് പൂജ്യത്തിൽ പുറത്താകുകയെന്നത്. പൂജ്യത്തിൽ പുറത്തായാൽ ‘ഡക്ക്’ എന്ന് പറയുന്നതും നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ അങ്ങിനെയുള്ള ഔട്ടിനെ എന്തുകൊണ്ടാണ് ഡക്ക് എന്നു പറയുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? എന്നാല്‍ അറിഞ്ഞോളൂ ആ പേരിനു പിന്നെലെ കഥ.
 
1866 ലാണ് ആദ്യമായി ഡക്ക് എന്ന് വിളിച്ചത്. ബ്രിട്ടീഷ് കിരീട അവകാശിയായിരുന്ന ഫ്യൂച്ചർ എഡ്വാർഡ് എഴാമൻ ഒരു ക്രിക്കറ്റ് മത്സരത്തിൽ പൂജ്യത്തിന് പുറത്തി. അതിനു ശേഷം ആ വാർത്ത പത്രത്തിൽ വന്നു. ‘താറവ്മുട്ടയുമായി രാജകുമാരൻ റോയൽ പവനിലേക് മടങ്ങി’ എന്നായിരുന്നു ആ വാര്‍ത്ത.
 
മുട്ടയ്ക്ക് പൂജ്യവുമായുള്ള സാമ്യം കൊണ്ടായിരിക്കാം അവര്‍ അന്ന് ആ പദം ഉപയോഗിച്ചതെന്നാണ് കരുതുന്നത്. അന്ന് ഉപയോഗിച്ച താറാവ് മുട്ടയില്‍(Duck Egg) നിന്നാണ് ഡക്ക് എന്ന പദം ഉണ്ടായതെന്നും പറയപ്പെടുന്നു. 1877 ലായിരുന്നു ടെസ്റ്റ്  ക്രിക്കറ്റിലെ ആദ്യ ഡക്ക് ഉണ്ടായതെന്നും പറയപ്പെടുന്നു.    
 
ഡക്കിനെയും പലതായി തിരിച്ചിട്ടുണ്ട്. ആദ്യ ബോളിൽ തന്നെ ഒരു കളിക്കാരൻ പുറത്തായാൽ അത് ഗോൾഡൻ ഡക്ക് എന്നും രണ്ടാം ബോളിലാണ് പുറത്താകുന്നതെങ്കില്‍ സിൽവർ ഡക്കും മുന്നാം ബോളിലായാല്‍ ബ്രൗൺസ് ഡക്ക് എന്നുമാണ് വിളിക്കുക. 
 
തുടർച്ചയായി രണ്ട് മലസരങ്ങളില്‍ ആദ്യ ബോളിൽ തന്നെ പുറത്താകുകയാണെങ്കില്‍ അവരെ കിംഗ് പെയർ ഡക്ക് എന്നും വിളിക്കും. ഒരു ബോളും നേരിടാതെ ഔട്ട് ആയാൽ, അതായത് റൺ ഔട്ട് , വൈഡ് ബോളിൽ സ്റ്റമ്പ് ഔട്ട് എന്നിങ്ങനെയായാല്‍ അവരെ ഡയമണ്ട് ഡക്കായും കണക്കാക്കും .

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

IND VS ENG: 'ബുംറയെ കാത്തിരിക്കുന്നത് വെല്ലുവിളികൾ, ശരീരം കൈവിട്ടു': സൂപ്പർതാരം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉ‌ടൻ വിരമിക്കുമോ?

India vs England, 4th Test: തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ; ഗില്ലും രാഹുലും രക്ഷിക്കുമോ?

Jasprit Bumrah: ബെന്‍ സ്റ്റോക്‌സ് പോലും ഇതിലും വേഗതയില്‍ പന്തെറിയും; ബുംറയ്ക്ക് എന്താണ് സംഭവിക്കുന്നത്?

India vs England, 4th Test: 'കളി കൈവിട്ട് ഇന്ത്യ, പ്രതിരോധത്തില്‍'; ഗില്ലും പിള്ളേരും നാണക്കേടിലേക്കോ?

അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ

അടുത്ത ലേഖനം
Show comments