Webdunia - Bharat's app for daily news and videos

Install App

നിറം മങ്ങി രാഹുൽ, അവസരം കാത്ത് സഞ്ജു; കാത്തിരിപ്പ് എത്രനാൾ?

നീലിമ ലക്ഷ്മി മോഹൻ
വെള്ളി, 8 നവം‌ബര്‍ 2019 (11:37 IST)
രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്നലെ രാത്രി ബംഗ്ലാദേശിനെതിരെ നടന്ന രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യൻ നായകന്റെ തേരോട്ടമായിരുന്നു നടന്നത്. ഇതിലും ഭേദം മഹാ ചുഴലിക്കാറ്റ് വന്ന് മത്സരം മുടങ്ങുന്നതായിരുന്നുവെന്ന് ഒരിക്കലെങ്കിലും ബംഗ്ലാ കടുവകൾ ചിന്തിച്ചിട്ടുണ്ടാകും. 
 
ഇന്ത്യയ്‌ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിനായി രാജ്കോട്ടിലെത്തുമ്പോൾ ബംഗ്ലദേശിന്റെ മനസിലുണ്ടായിരുന്ന തുടർച്ചയായ രണ്ടാം വിജയമെന്ന മോഹത്തിനു മുന്നിൽ ആഞ്ഞടിച്ച് രോഹിത് എന്ന ചുഴലിക്കാറ്റ്. രോഹിത് എന്ന ഒറ്റയാൻ ബംഗ്ലാദേശിന്റെ മോഹങ്ങൾ തച്ചുടച്ചപ്പോൾ ആരാധകർക്ക് ആവേശമായി. 
 
രോഹിതിന്റെ പിന്നാലെ ധവാനും തരക്കേടില്ലാത്ത പ്രകടനം കാഴ്ച വെച്ചു. ശേഷമിറങ്ങിയ രാഹുൽ – ശ്രേയസ് അയ്യർ സഖ്യത്തിന് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. എങ്കിലും അയ്യരുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. എന്നാൽ, കെ എൽ രാഹുലിന്റെ മെല്ലെപ്പോക്ക് ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ മത്സരത്തിലും രാഹുൽ നിരാശാജനകമായ പ്രകടനമായിരുന്നു പുറത്തെടുത്തത്.   
 
കെ എൽ രാഹുലിന്റെ സ്ഥാനത്ത് മലയാളി താരം സഞ്ജു വി സാംസണെ പരീക്ഷിച്ച് കൂടേയെന്ന ചോദ്യം ശക്തമായി ഉയരുകയാണ്. രണ്ടാമങ്കത്തിനു ഇറങ്ങുന്ന ടീമിനൊപ്പം ഉണ്ടാകുമെന്ന സൂചനയായിരുന്നു ഇന്നലെ സഞ്ജു നൽകിയത്. എന്നാൽ, കളിക്കിറങ്ങിയപ്പോൾ സഞ്ജു വീണ്ടും പുറത്തുതന്നെയായിരുന്നു. സഞ്ജു ഉണ്ടാകുമെന്ന പ്രതീക്ഷയിൽ നിന്നിരുന്നവർ ഇതോടെ നിരാശരായി. 
 
ഫോമിലല്ലാത്ത ലോകേഷ് രാഹുലിനു പകരം സഞ്ജുവിനെ എന്തേ പരീക്ഷിക്കാത്തത് എന്ന ചോദ്യവും ഉയരുന്നുണ്ട്. ‘മാച്ച് ഡേ’ എന്നു കുറിച്ച് സഞ്ജു നടത്തിയ ചെറു ട്വീറ്റും അഭ്യൂഹങ്ങൾ ശക്തമാക്കിയിരുന്നു. ആദ്യ മത്സരത്തിലെ ടീമിനെ നിലനിർത്തിയതോടെ സഞ്ജുവിന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പ് ഇനിയും നീളുകയാണ്. രണ്ടാമങ്കത്തിൽ വിജയം കൈവരിച്ചതോടെ അതേ ടീമിനെ തന്നെയാകും അവസാന മത്സരത്തിലും ഇറക്കുക എങ്കിൽ സഞ്ജുവിന്റെ സ്ഥാനം എന്താകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ടീമിൽ ഇടം പിടിക്കുകയും കളിക്കാൻ കഴിയാതെ വരികയും ചെയ്യുകയാണെങ്കിൽ അത്രയും വേദനാജനകമായ മറ്റൊരു കാര്യം മലയാളികൾക്ക് ഉണ്ടാകില്ലെന്ന് തന്നെ പറയാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Oval Test: വേണമെങ്കില്‍ സ്പിന്‍ എറിയാമെന്ന് അംപയര്‍മാര്‍; കളി നിര്‍ത്തിയേക്കെന്ന് ഇംഗ്ലണ്ട് നായകന്‍ (വീഡിയോ)

എന്നെയാണ് ഇങ്ങനെ യാത്രയാക്കിയതെങ്കില്‍ അവന്റെ ഷെയ്പ്പ് മാറ്റിയേനെ, തുറന്ന് പറഞ്ഞ് റിക്കി പോണ്ടിംഗ്

ബൗളര്‍മാര്‍ വിക്കറ്റെടുത്താല്‍ തലത്താഴ്ത്തി പോകണം, ഇത്ര ആഘോഷിക്കേണ്ട കാര്യമില്ല, ബെന്‍ ഡെക്കറ്റിന്റെ പുറത്താകലില്‍ ആകാശ് ദീപിനെ വിമര്‍ശിച്ച് ഇംഗ്ലണ്ട് കോച്ച്

Prasidh Krishna- Joe Root: ഇതെല്ലാം കളിയുടെ ഭാഗം, ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്, റൂട്ടിൽ നിന്ന് അങ്ങനൊരു പ്രതികരണം പ്രതീക്ഷിച്ചില്ല പ്രസിദ്ധ് കൃഷ്ണ

Yashasvi Jaiswal: റൈറ്റ് ആം ബൗളറുടെ റൗണ്ട് ദി വിക്കറ്റ് പന്തുകൾ ജയ്സ്വാളിന് പ്രശ്നം സൃഷ്ടിക്കുന്നു, പ്രശ്നം പരിഹരിക്കാൻ ആരെങ്കിലും ഇടപെടണമെന്ന് ഗവാസ്കർ

അടുത്ത ലേഖനം
Show comments