Webdunia - Bharat's app for daily news and videos

Install App

ടെന്‍‌ഷനടിപ്പിച്ച് പന്തും, ശങ്കറും; സതാംപ്ടണില്‍ വെടിക്കെട്ട് നടത്തുന്നതാര് ? - എല്ലാ കണ്ണുകളും കോഹ്‌ലിയിലേക്ക്

Webdunia
വെള്ളി, 21 ജൂണ്‍ 2019 (16:31 IST)
ദക്ഷിണാഫ്രിക്കയെ വീഴ്‌ത്തി ലോകകപ്പ് പോരാട്ടത്തിന് തുടക്കം കുറിച്ച സതാംപ്ടണിലെ മണ്ണിലേക്ക് ടീം ഇന്ത്യ വീണ്ടും എത്തുമ്പോള്‍ എന്താണ് സംഭവിക്കുക. എതിരാളി ദുര്‍ബലരായ അഫ്‌ഗാനിസ്ഥാന്‍ ആണെന്നതിനാല്‍ ജയമുറപ്പ്. എന്നാല്‍, ശിഖര്‍ ധവാന്‍ ബാക്കിവച്ച ചില സംശയങ്ങളും സാധ്യതകളുമാണ് ആരാധകരെ ഇരുത്തി ചിന്തിപ്പിക്കുന്നത്.

ധവാനെ ടീമിൽ നിന്ന് ഒഴിവാക്കി പകരം ഉൾപ്പെടുത്തിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ ഋഷഭ് പന്ത് ലോകകപ്പ് പോരാട്ടത്തിനിറങ്ങുമോ എന്ന സംശയമാണ് ആശങ്കയായി തീരുന്നത്. എന്നാല്‍, അങ്ങനെ ഒരു  സാധ്യതയില്ലെന്നാണ് ലണ്ടനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

പരിശീലനത്തിനിടെ പേസര്‍ ജസ്പ്രീത് ബുമ്രയുടെ യോര്‍ക്കര്‍ കാല്‍വിരലില്‍ കൊണ്ട് ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറിന്  പരുക്കേറ്റിരുന്നു. ഇതോടെയാണ് നാലം നമ്പറില്‍ പന്ത് എത്തുമെന്ന റിപ്പോര്‍ട്ട് ശക്തമായത്. പരുക്ക് മാറി ശങ്കര്‍
പരിശീലനത്തിന് ഇറങ്ങിയതായി ബിസിസിഐ സ്ഥിരീകരിച്ചു. താരം ഇന്ന് നെറ്റ്സില്‍ ബാറ്റ് ചെയ്യുകയും ചെയ്തു.

വിജയ് ശങ്കർ കളിക്കുകയാണെങ്കിൽ പന്തിന് ടീമിലിടം ലഭിക്കില്ല. പരുക്കേറ്റ് പുറത്തിരിക്കുന്ന ഭുവനേശ്വര്‍ കുമാറിന് പകരമായി ഓപ്പണിംഗ് ബോളറായിട്ട് പോലും ശങ്കറിനെ ഉപയോഗിക്കാന്‍ കഴിയും. താരത്തെ പുറത്തിരുത്തിയാല്‍ മധ്യ ഓവറുകളില്‍ ബോള്‍ ചെയ്യാന്‍ ആളില്ലാതെ വരും. ബുമ്ര, മുഹമ്മദ് ഷമി എന്നീ രണ്ട് പേസര്‍മാര്‍ മാത്രമാകും അപ്പോള്‍ ടീമില്‍. ഇവരില്‍ ആര്‍ക്കെങ്കിലും ബോള്‍ ചെയ്യാന്‍ കഴിയാതെ വന്നാല്‍ പന്തെറിയാന്‍ ആളില്ലാത്ത അവസ്ഥയുണ്ടാകും.

മധ്യനിരയില്‍ നിന്ന് കേദാർ ജാദവിനെ ഒഴിവാക്കിയാല്‍ മാത്രമേ പന്തിന് പിന്നെ സാധ്യതയുള്ളൂ. വേണ്ടിവന്നാല്‍ ബോള്‍ ചെയ്യാനുള്ള മിടുക്കും നിലയുറപ്പിച്ച് ബാറ്റ് ചെയ്യാനുള്ള കഴിവുമുള്ള ജാദവിനെ കോഹ്‌ലി ഒഴിവാക്കില്ല. ധവാന്‍ പുറത്തായ സാഹചര്യത്തില്‍ ടീമിലെ ഏക ഇടം കൈയന്‍ ബാറ്റ്‌സ്‌മാനാണ് പന്ത്. ഇത് മാത്രമാ‍കും താരത്തിന് നേട്ടമാകുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Mohammed Siraj: 'ഞാന്‍ ഇന്നലെ ആ ക്യാച്ച് എടുത്തിരുന്നെങ്കില്‍ ഇന്ന് കളിക്കണ്ടായിരുന്നു'; ചിരിപ്പിച്ച് സിറാജ്

India vs England, Oval Test: ഓവലില്‍ വിജയകാഹളം, സിറാജ് കരുത്തില്‍ ഇന്ത്യ; പരമ്പര സമനില

ആ വെള്ളം വാങ്ങിവെയ്ക്കാം, മെസ്സി കേരളത്തിലേക്ക് വരുന്നില്ല, സ്ഥിരീകരിച്ച് കായികമന്ത്രി

Joe Root: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മാത്രം 6,000 റൺസ്, റെക്കോർഡുകൾ കുട്ടിക്കളിയാക്കി ജോ റൂട്ട്

Joe Root: ഇന്ത്യയെ കണ്ടാൽ റൂട്ടിന് ഹാലിളകും, ഇന്ത്യക്കെതിരെ മാത്രം 13 സെഞ്ചുറികൾ!

അടുത്ത ലേഖനം
Show comments