Publish Date: Fri, 25 May 2018 (14:43 IST)
Updated Date: Fri, 25 May 2018 (15:30 IST)
ടൂഷനെത്തിയ 14 വയസുള്ള ആൺകുട്ടിയെ അദ്യാപിക പീഡനത്തിനിരയാക്കി. ചണ്ഡിഗഢിലെ റാം ദർബാർ കോളനിയിലാണ് സംഭവം നടന്നത്. 34കാരിയായ അദ്യാപികയാണ് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ലൈംഗിക ചുഷണത്തിന് ഇരയാക്കിയത്. സംഭവം പുറത്ത് വന്നതിനെ തുടർന്ന് വിദ്യാർത്ഥിയുടെ മാതാപിതാക്കൾ ചൈൽഡ് ലൈനിലും പൊലിസിലും പരാതി നൽകുകകയായിരുന്നു.
സർക്കാർ സ്കൂളിലെ ശാസ്ത്രാദ്യാപികയാണ് പിടിയിലായിരിക്കുന്നത്. ഇവർ പഠിപ്പിക്കുന്ന സ്കൂളിലെ വിദ്യാർത്ഥിയാണ് പീഡനത്തിനിരയായത്. കുട്ടിയേയും സഹോദരിയേയും മാതാപിതാക്കൾ അദ്യാപികയുടെ വീട്ടിൽ ട്യൂഷന് അയച്ചിരുന്നു.
തുടർന്ന് കുട്ടിയുടെ പഠനത്തിൽ ശ്രദ്ധ കൂട്ടാനായി സഹോദരിയുടെ ട്യൂഷൻ മ;റ്റൊരു സമത്തിലേക്ക് മാറ്റി. തുടർന്ന് ഒറ്റക്ക് ട്യൂഷനെത്താൻ തുടങ്ങിയ വിദ്യാർത്ഥിയെ സ്ഥിരമായി അദ്യാപിക ലൈംഗിക ഛൂഷണത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്
എന്നാൽ പരീക്ഷക്ക് മാർക്ക് കുറഞ്ഞതിനെ തുടർന്ന്. കുട്ടിയുടെ ട്യൂഷൻ മാതാപിതാക്കൾ അവസാനിപ്പിച്ചതോടെ കുട്ടിയുമായി വീട്ടിലെത്താൽ അദ്യാപിക രക്ഷിതാക്കളോട് അദ്യാപിക ആവശ്യപ്പെട്ടു. ഇതേ തുടർന്ന് വീട്ടിലെത്തിയ മാതാപിതാക്കളുടെയും സ്വന്തം ഭർത്താവിന്റെയും മക്കളുടെയും മുമ്പിൽ വച്ച് അദ്യാപിക വിദ്യാർത്ഥിയെ മുറിയിലിട്ട് പൂട്ടുകയായിരുന്നു. കുട്ടി തന്നോടൊപ്പം കഴിയും എന്നും അതിൽ ഇടപെടേണ്ട എന്നും ഭർത്താവിനോട് ഇവർ പറഞ്ഞു.
അയൽവാസികളാണ് പിന്നിട് കുട്ടിയെ വീട്ടിൽ നിന്നും മോചിപ്പിച്ചത്. വീട്ടിലെത്തി അദ്യാപിക ആത്മഹത്യ ഭീഷണി മുഴക്കിയതോടെ മതാപിതാക്കൾ പൊലീസിൽ വിവരമറിയിക്കുകയയിരുന്നു. ഇതേ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്ത് വരുന്നത്. തുടർന്ന് പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു.