കാമുകന്റെ പേര് വെളിപ്പെടുത്തിയില്ല, അവിഹിതബന്ധം സംശയിച്ച് ഭർത്താവ് ഭാര്യയെ ക്രൂരമായി കൊന്നു, കൊലപതകം ആറ്‌ പെൺ‌മക്കൾ വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

Webdunia
ബുധന്‍, 17 ഏപ്രില്‍ 2019 (20:08 IST)
ഭാര്യക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ട് എന്ന് സംശയിച്ച് ഭർത്താവ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി. മുംബൈയിലെ ഗാന്ധി നഗറിൽ തിങ്കളാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. അജ്മതുന്നീസ എന്ന 40കരിയെ ഭർത്താവ് മുഹമ്മദ് റക്കീബ് ഖാൻ കൊലപ്പെടുത്തുകയായിരുന്നു.
 
ആറ് പെൺമക്കളും സഹോദരന്റെ ഭാര്യയും വീട്ടിൽ ഉറങ്ങുമ്പോഴായിരുന്നു റക്കീബ് ഖാൻ ഭാര്യയെ കൊലപ്പെടുത്തിയത്. സംഭവ ശേഷം ഇയാൾ തന്നെ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. ഭര്യക്ക് മറ്റൊരു പുരുഷനുമായി അവിഹിതബന്ധം ഇണ്ട് എന്ന് ഇയാൾ സംശയിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
 
കാമുകന്റെ പേര് വെളിപ്പെടുത്താൻ ആവശ്യപ്പെട്ട് റക്കീബ് ഖാൻ ഭാര്യയുമായി വഴക്കിടുകയായിരുന്നു. താൻ നിരപരാധിയാണ് എന്ന് ഭാര്യ കരഞ്ഞുപറഞ്ഞെങ്കിലും ഇത് കേൾക്കാൻ ഇയാൾ തയ്യാറായില്ല. ഭാര്യ തന്നെ വഞ്ചിക്കുന്നു എന്ന് ഉറച്ചുവിശ്വസിച്ച പ്രതി ഭാര്യയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
 
കൊലപതകം നടന്ന വിവരം വീട്ടിലെ മറ്റാരും തന്നെ അറിഞ്ഞിരിന്നില്ല. കൃത്യം നടത്തിയ ശേഷം റക്കീബ് ഖാൻ പൊലീസ് കൺ‌ഡ്രോൾ റൂമിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് വീട്ടിൽ എത്തിയതോടെയാണ് അമ്മ കൊല്ലപ്പെട്ടതായി ഇയാളുടെ ആറ്‌ പെൺ‌മക്കൾ അറിയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

December Bank Holidays

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അടുത്ത ലേഖനം
Show comments