പ്രണയിനിയെ കാണാൻ വീട്ടിലെത്തി, 17കാരനെ പെൺകുട്ടിയുടെ ബന്ധുക്കൾ മർദ്ദിച്ച് കൊന്നു

Webdunia
ഞായര്‍, 20 ഒക്‌ടോബര്‍ 2019 (15:32 IST)
പ്രണയിനിയെ കാണാൻ വീട്ടിലെത്തിയ 17കാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി പെൺകുട്ടിയുടെ ബന്ധുക്കൾ. തൃപുരയിലെ ഗോമതി ജില്ലയിലാണ് സംഭവം. റിപൻ സർക്കാർ എന്ന പ്ലസ് ടു വിദ്യാർത്ഥിയാണ് മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്
 
റിപൻ സർക്കാരും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇത് തിരിച്ചറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ ഒരിക്കൽ റിപനെ വീട്ടിലേക്ക് വിളിച്ചുവ്അരുത്തി മർദ്ദച്ചിരുന്നു. വീണ്ടും പെൺകുട്ടിയെ കാണാൻ എത്തിയതോടെ പെൺകുട്ടിയുടെ വീട്ടുകാർ സംഘം ചേർന്ന് മർദ്ദിച്ച് പതിനേഴുകാരനെ കൊലപ്പെടുത്തുകയായിരുന്നു.
 
അമ്മാവൻ പ്രഫുല്ലയോടൊപ്പമാണ് റിപൻ താമസിച്ചിരുന്നത്. റിപനെ പെൺക്കുട്ടിയുടെ ബന്ധുക്കൾ മർദ്ദിക്കുന്നു എന്ന് ആരോ വിളിച്ച് പരഞ്ഞതോടെ പ്രഫുല്ല ഓടിയെത്തി തടുക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടിയുടെ ബന്ധുക്കൾ പ്രഫുല്ലയെ പിടിച്ചുമാറ്റുകയായിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് ഗുരുതരമായി പരിക്കേറ്റ റിപനെ മോചിപ്പിച്ചത്. ആശുപത്രിയിൽ എത്തും മുൻപ് തന്നെ വിദ്യാർത്ഥി മരിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ തന്നെ, പ്രചാരണത്തിന് നാളെ തുടക്കം

കീം പ്രവേശനം: റീഫണ്ടിന് അർഹരായ വിദ്യാർത്ഥികൾ ബാങ്ക് വിവരങ്ങൾ സമർപ്പിക്കണം

സ്പാര്‍ക്ക് ഡാറ്റാ ചോര്‍ച്ച ലംഘന കേസില്‍ കോടതി തിങ്കളാഴ്ച അന്തിമ വിധി പറയും

ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ വയറ്റില്‍ തുണി; ആശുപത്രിക്കെതിരെ പരാതി

സിപിഎമ്മുമായി ഇടഞ്ഞ് ജി സുധാകരന്‍; ആലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും

അടുത്ത ലേഖനം
Show comments