പ്രണയിനിയെ കാണാൻ വീട്ടിലെത്തി, 17കാരനെ പെൺകുട്ടിയുടെ ബന്ധുക്കൾ മർദ്ദിച്ച് കൊന്നു

Webdunia
ഞായര്‍, 20 ഒക്‌ടോബര്‍ 2019 (15:32 IST)
പ്രണയിനിയെ കാണാൻ വീട്ടിലെത്തിയ 17കാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി പെൺകുട്ടിയുടെ ബന്ധുക്കൾ. തൃപുരയിലെ ഗോമതി ജില്ലയിലാണ് സംഭവം. റിപൻ സർക്കാർ എന്ന പ്ലസ് ടു വിദ്യാർത്ഥിയാണ് മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്
 
റിപൻ സർക്കാരും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇത് തിരിച്ചറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ ഒരിക്കൽ റിപനെ വീട്ടിലേക്ക് വിളിച്ചുവ്അരുത്തി മർദ്ദച്ചിരുന്നു. വീണ്ടും പെൺകുട്ടിയെ കാണാൻ എത്തിയതോടെ പെൺകുട്ടിയുടെ വീട്ടുകാർ സംഘം ചേർന്ന് മർദ്ദിച്ച് പതിനേഴുകാരനെ കൊലപ്പെടുത്തുകയായിരുന്നു.
 
അമ്മാവൻ പ്രഫുല്ലയോടൊപ്പമാണ് റിപൻ താമസിച്ചിരുന്നത്. റിപനെ പെൺക്കുട്ടിയുടെ ബന്ധുക്കൾ മർദ്ദിക്കുന്നു എന്ന് ആരോ വിളിച്ച് പരഞ്ഞതോടെ പ്രഫുല്ല ഓടിയെത്തി തടുക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടിയുടെ ബന്ധുക്കൾ പ്രഫുല്ലയെ പിടിച്ചുമാറ്റുകയായിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് ഗുരുതരമായി പരിക്കേറ്റ റിപനെ മോചിപ്പിച്ചത്. ആശുപത്രിയിൽ എത്തും മുൻപ് തന്നെ വിദ്യാർത്ഥി മരിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

പിണറായി ശൈലി ജനങ്ങൾക്ക് ബോധിച്ചില്ല, തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കും: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം

സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ എന്തെല്ലാമാകണം, ഘടകകക്ഷികളോട് നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ട് വി ഡി സതീശന്‍

രണ്ട് വനിതകൾ മന്ത്രിസ്ഥാനത്തേക്ക്; വി.ടി.ബൽറാമിനെ പരിഗണിക്കില്ല

മിൽമ പാൽ ലിറ്ററിനു നാല് രൂപ വർധിക്കും

അടുത്ത ലേഖനം
Show comments