Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനീഷുമായുള്ള ബന്ധം മീരയ്ക്ക് ഇഷ്ടമായിരുന്നില്ല, സംഭവം നടന്ന ദിവസവും മകൾ അമ്മയുമായി വഴക്കിട്ടിരുന്നു; ഇരുവരേയും തല്ലാന്‍ പാഞ്ഞടുത്ത് നാട്ടുകാര്‍

അനീഷുമായുള്ള ബന്ധം മീരയ്ക്ക് ഇഷ്ടമായിരുന്നില്ല, സംഭവം നടന്ന ദിവസവും മകൾ അമ്മയുമായി വഴക്കിട്ടിരുന്നു; ഇരുവരേയും തല്ലാന്‍ പാഞ്ഞടുത്ത് നാട്ടുകാര്‍
, വ്യാഴം, 4 ജൂലൈ 2019 (11:29 IST)
നെടുമങ്ങാട് പ്ലസ് വണ്‍ വിദ്യാര്‍ഥിനി മീരയെ കൊലപ്പെടുത്തി പൊട്ടക്കിണറ്റിൽ തള്ളിയത് എങ്ങനെയെന്ന് വിശദീകരിച്ച് അമ്മ മഞ്ജുഷ. കൊലപാതകം ഒളിപ്പിക്കാന്‍ മീരയുടെ അമ്മ പറഞ്ഞ നുണക്കഥകളും നാട്ടുകാരെ അമ്പരപ്പിച്ചിരിക്കുകയാണ്.
 
മഞ്ജുഷയും അനീഷുമായുള്ള ബന്ധത്തെ മീര സ്ഥിരം എതിര്‍ത്തിരുന്നു. ഇതിന്റെ പേരില്‍ സംഭവ ദിവസവും മീര അമ്മയുമായി ഇതിന്റെ പേരില്‍ വഴക്കിട്ടിരുന്നു. തുടര്‍ന്ന് മഞ്ജുഷ മകളെ അടിച്ച് കട്ടിലിലിട്ടു. തുടര്‍ന്ന് കൈകൊണ്ട് കഴുത്ത് ഞെരിച്ചു. ഇത് കണ്ടുനിന്ന അനീഷ് തുണികൊണ്ട് ശ്വാസം മുട്ടിച്ചു കൊന്നുവെന്നും മഞ്ജുഷ മൊഴി നല്‍കി.
 
ഇന്നലെ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. തെളിവെടുപ്പിനിടെ മഞ്ജുഷയും കാമുകന്‍ അനീഷും കൊലപാതകരംഗം പൊലീസിനു വിശദീകരിച്ചു നല്‍കി. തെളിവെടുപ്പിലുടനീളം യാതൊരു കൂസലുമില്ലാതെയാണ് മഞ്ജുഷ സംസാരിച്ചത്. തെളിവെടുപ്പിനിടെ പ്രതിഷേധമുവുമായി നിരവധി പേര്‍ മഞ്ജുഷയെ തല്ലാന്‍ പാഞ്ഞടുത്തപ്പോള്‍ പോലീസ് വളരെ ശ്രമപ്പെട്ടാണ് അവരെ തടഞ്ഞത്.
 
ഇക്കഴിഞ്ഞ പത്തിനാണ് മീരയെ അനീഷും മഞ്ജുഷയും ചേർന്ന് കൊലപ്പെടുത്തിയത്. കാരാന്തലയില്‍ അനീഷിന്റെ വീട്ടിന് ചേര്‍ന്നുള്ള പുരയിടത്തിലെ കിണറ്റിലാണ് മൃതദേഹം തള്ളിയത്. വെള്ളത്തില്‍ പൊങ്ങിവരാതിരിക്കാന്‍ മൃതദേഹത്തില്‍ സിമന്റ് കട്ടകള്‍ വച്ചുകെട്ടുകയും ചെയ്തു. കിണറ്റിന് മുകളിലെ വല മാറ്റി മൃതദേഹം തള്ളിയ ശേഷം കിണര്‍ വീണ്ടും വലയിട്ടു മൂടുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഈ ധൈര്യം കൂടുതൽ പേർക്കില്ല, നിങ്ങളെ അഗാധമായി ബഹുമാനിക്കുന്നു'; രാഹുലിന്റെ രാജിക്ക് പ്രിയങ്കയ്ക്ക് പിന്തുണ