സി പി ഐയെ പിണറായിയും കൈവിടുന്നു; മാണിക്ക് കളമൊരുക്കാന്‍ അണിയറ നീക്കങ്ങള്‍

ജോണ്‍ പോള്‍ മൊകേരി
വെള്ളി, 2 മാര്‍ച്ച് 2018 (16:30 IST)
കെ എം മാണിയെ ഇടതുമുന്നണിയിലേക്ക് കൊണ്ടുവരാനുള്ള അണിയറ നീക്കങ്ങള്‍ ശക്തമായി. സി പി എമ്മിന്‍റെ ഉന്നത നേതാക്കള്‍ ഈ ദൌത്യവുമായി ബന്ധപ്പെട്ട് സജീവ ചര്‍ച്ചകളിലാണ്. മാണിയുടെ മുന്നണിപ്രവേശത്തിന് ഇടങ്കോലിട്ട് നില്‍ക്കുന്ന സി പി ഐയെ മുഖ്യമന്ത്രി പിണറായി വിജയനും കൈവിടുന്നു എന്നതിന്‍റെ സൂചനകളാണ് ലഭിക്കുന്നത്.
 
സി പി ഐ പ്രവര്‍ത്തകര്‍ പ്രതികളായ മണ്ണാര്‍ക്കാട് സഫീര്‍ കൊലക്കേസില്‍ മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്ന നിലപാടാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യുന്നത്. സഫീറിന്‍റെ വീട് പിണറായി സന്ദര്‍ശിച്ചത് അപ്രതീക്ഷിതമായി ആയിരുന്നു. ഇത് പിണറായി വിജയന്‍റെ പതിവ് ശൈലിയോട് ചേര്‍ന്ന് നില്‍ക്കുന്ന നടപടിയല്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്.
 
മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു കൊല്ലപ്പെട്ട സഫീര്‍. പ്രതികളാകട്ടെ സി പി ഐയുമായി ബന്ധമുള്ളവരും. സാധാരണഗതിയില്‍ പിണറായി വിജയന്‍ സഫീറിന്‍റെ വീട് സന്ദര്‍ശിക്കാനുള്ള സാധ്യതയുണ്ടായിരുന്നില്ല. എന്നാല്‍ അപ്രതീക്ഷിതമായി സഫീറിന്‍റെ വീട് സന്ദര്‍ശിച്ച് യു ഡി എഫിനെപ്പോലും മുഖ്യമന്ത്രി ഞെട്ടിച്ചു.
 
എന്നാല്‍ ഇപ്പോള്‍ യു ഡി എഫിനേക്കാള്‍ ഈ സന്ദര്‍ശനം കൊണ്ട് ഞെട്ടിയിരിക്കുന്നത് സി പി ഐയാണ്. സഫീറിന്‍റെ വീട് സന്ദര്‍ശിക്കാനുള്ള പിണറായിയുടെ തീരുമാനം കൃത്യമായ ഒരു സന്ദേശം നല്‍കലാണെന്ന് അവര്‍ കരുതുന്നു. പ്രതികള്‍ സി പി ഐ പ്രവര്‍ത്തകര്‍ ആണെങ്കിലും ഒരു വിട്ടുവീഴ്ചയുമില്ലാത്ത നടപടിയുണ്ടാകുമെന്ന സന്ദേശമാണ് അത്.
 
അതാകട്ടെ സി പി ഐയോടുള്ള പിണറായിയുടെ നിലപാട് മാറ്റത്തിന്‍റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കെ എം മാണിയെ ശക്തമായി എതിര്‍ക്കുന്ന സി പി ഐയെയും കാനം രാജേന്ദ്രനെയും കണക്കിലെടുക്കാതെ തന്നെ കെ എം മാണിയെ എല്‍ ഡി എഫിലേക്ക് ക്ഷണിക്കാന്‍ സി പി എം തയ്യാറായാല്‍ വളരെ അടുത്തുതന്നെ ഇടതുമുന്നണിയില്‍ ഒരു പൊട്ടിത്തെറിയുണ്ടാക്കുമെന്ന് ഉറപ്പാണ്.
 
മാത്രമല്ല, സി പി ഐ സംസ്ഥാന സമ്മേളന വേദിയില്‍ വച്ച് കോണ്‍ഗ്രസ് ബന്ധത്തിന്‍റെ കാര്യത്തില്‍ സി പി ഐ നിലപാടിനെ തള്ളിപ്പറയുകയും ചെയ്തു പിണറായി. വര്‍ഗീയ കക്ഷികളെ എതിര്‍ക്കുന്നതിന് കോണ്‍‌ഗ്രസുമായി കൈകോര്‍ക്കുന്നത് തെറ്റാണെന്നാണ് പിണറായി വ്യക്തമാക്കിയത്. വര്‍ഗീയ കക്ഷികള്‍ക്കെതിരെ മതേതര കൂട്ടായ്മയാകാമെന്ന സി പി ഐയുടെ നിലപാടിനെയാണ് പിണറായി തള്ളിക്കളഞ്ഞിരിക്കുന്നത്.
 
മാത്രമല്ല, ഇസ്മയില്‍ പക്ഷം ഇപ്പോല്‍ ഉയര്‍ത്തിയിരിക്കുന്ന ആരോപണങ്ങള്‍ സി പി ഐയെ ദുര്‍ബലപ്പെടുത്തുമെന്നും രാഷ്ട്രീയ കേരളം വിലയിരുത്തുന്നു. കാനം രാജേന്ദ്രനെതിരെ ഒരു ഭൂമിയിടപാടില്‍ അഴിമതിയാരോപണം ഉയര്‍ന്നതും നിലവിലുള്ള സാഹചര്യത്തിന് എരിവ് പകര്‍ന്നിട്ടുണ്ട്.
 
കെ എം മാണിയെ മുന്നണിയിലേക്ക് കൊണ്ടുവരുന്നതിനുള്ള നീക്കങ്ങള്‍ ശക്തമാക്കാന്‍ തന്നെയാണ് സി പി എം നേതൃത്വത്തിന്‍റെ തീരുമാനം. അതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ സി പി ഐക്ക് എത്രമാത്രം കെല്‍പ്പുണ്ടാകുമെന്നത് കാത്തിരുന്ന് കാണേണ്ട കാര്യം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments