Webdunia - Bharat's app for daily news and videos

Install App

ഞാൻ ഓടി നടന്ന് ലഹരിവിൽപ്പന നടത്തുകയല്ലല്ലോ? എല്ലാം കള്ളക്കഥകൾ: ശ്രീനാഥ് ഭാസി

നിഹാരിക കെ.എസ്
ഞായര്‍, 11 മെയ് 2025 (18:05 IST)
ലഹരിയുമായി ചേർത്തുള്ള ആരോപണങ്ങൾ തന്നെ വ്യക്തിപരമായി ബാധിക്കുന്നുണ്ടെന്ന് നടൻ ശ്രീനാഥ് ഭാസി. സിനിമാ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തന്റെ പേര് സ്ഥിരമായി ഉയർന്നുവരുന്നുവെന്നാണ് നടൻ പറയുന്നത്. മറ്റ് പണിയൊന്നും ഇല്ലാത്തവരും പ്രതിഫലം തരാൻ ബാക്കിയുള്ള നിർമാതാക്കളുമാണ് തനിക്കെതിരായ പ്രചാരണങ്ങൾക്ക് പിന്നിലെന്നും ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ ശ്രീനാഥ് ഭാസി ആരോപിച്ചു.
 
‘ജോലിയില്ലാത്തവരാണ് എനിക്കെതിരായ കഥകൾ ഇറക്കിവിടുന്നത്. ലഹരി അടിച്ചിട്ട് ക്യാമറയുടെ മുന്നിൽ വന്നുനിന്നാൽ ഈ പണി ചെയ്യാൻ പറ്റുമോയെന്ന് എനിക്ക് സംശയമുണ്ട്. ആരോപണങ്ങളിൽ അഭിപ്രായം പറയാനോ ചെവികൊടുക്കാനോ ഞാൻ നിൽക്കാറില്ല. അവ ശരിക്കും നിരാശപ്പെടുത്തുന്നതാണ്. ലഹരിയുമായി ചേർത്തുള്ള ആരോപണങ്ങൾ വ്യക്തിപരമായി ബാധിക്കുന്നുണ്ട്. എന്നെ ആക്രമിക്കാൻ എളുപ്പമാണെന്ന് കരുതുന്നു. 
 
ഞാൻ ഓടി നടന്ന് ലഹരിവിൽപ്പന നടത്തുകയല്ലല്ലോ. അത് മനസിലാക്കാനുള്ള ബുദ്ധിയൊക്കെ എല്ലാവർക്കും ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സെറ്റിൽ ആദ്യമായി വൈകി വന്ന ആൾ ഞാനാണെന്ന് എനിക്ക് തോന്നുന്നില്ല. സ്ഥിരമായി ഒരു പടത്തിന് വൈകി പോയിക്കഴിഞ്ഞാൽ അത് നടക്കില്ല. ആളുകൾ പറയുന്നതും വിചാരിക്കുന്നതും ആലോചിച്ചിരുന്നാൽ എനിക്ക് ജോലി എടുക്കാൻ പറ്റില്ല. പ്രൊഫഷണലായി നിന്നില്ലെങ്കിൽ പ്രൊഫഷനുണ്ടാവില്ല. എനിക്ക് പൈസ തരാനുള്ള നിർമാതാക്കളും മറ്റുള്ളവരുമാണ് എന്നെക്കുറിച്ച് പറയുന്നത്’ എന്നും നടൻ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന

തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

അടുത്ത ലേഖനം
Show comments