'ഇത്ര ബിൽഡപ്പിന്റെ ആവശ്യം എന്തിനാ'?; എമ്പുരാനിൽ ബേസിലും?

നിഹാരിക കെ.എസ്
ചൊവ്വ, 28 ജനുവരി 2025 (17:02 IST)
സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന എമ്പുരാൻ. എമ്പുരാന്റെ റിലീസ് തിയതി അണിയറ പ്രവർത്തകർ പുറത്ത് വിട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായത് പോസ്റ്ററിൽ പുറംതിരിഞ്ഞു നിൽക്കുന്ന ആ നടൻ ആരെന്നാണ്. പോസ്റ്ററിലുള്ളത് ആരെന്ന് കണ്ടെത്താന്‍ അന്ന് ആരാധകര്‍ കിണഞ്ഞു പരിശ്രമിച്ചിരുന്നു. 
 
പല പേരുകളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കൂട്ടത്തില്‍ പോസ്റ്ററിലുള്ളത് ബേസിൽ ജോസഫ് ആണെന്നും ചിലര്‍ പറഞ്ഞിരുന്നു. എന്നാൽ അത് താൻ അല്ലെന്ന് പറഞ്ഞിരിക്കുകയാണ് ബേസിൽ ഇപ്പോള്‍. പൊന്മാൻ എന്ന ചിത്രത്തിന്റെ പ്രമോഷന്‍റെ ഭാഗമായി ക്യൂവിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
 
'ധ്യാൻ പറഞ്ഞതുപോലെ രാജുവേട്ടൻ തെറ്റ് പറ്റില്ല. ഞാൻ ആണെങ്കിൽ എന്തിനാ തിരിച്ച് നിർത്തുന്നെ. നേരെ അങ്ങ് നിർത്തിയാൽ പോരെ. എന്തിനാ ഇത്ര ബിൽഡ് അപ്പ്. എന്തായാലും ഞാൻ അല്ല,' ബേസിൽ ജോസഫ് പറഞ്ഞു. നേരത്തെ ബേസിലിനെ ഈ ക്യാരക്ടറില്‍ അഭിനയിപ്പിക്കാനുള്ള തെറ്റ് പൃഥ്വിരാജ് ചെയ്യില്ലെന്ന് തമാശരൂപേണ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രി മഴ കനക്കും: നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

പാസ്പോര്‍ട്ട് ഇല്ലാതെ എവിടെയും യാത്ര ചെയ്യാന്‍ കഴിയുന്ന മൂന്ന് പേര്‍ ആരാണന്നെറിയാമോ?

കരയരുതേ കുഞ്ഞേ! അപൂര്‍വ രോഗവുമായി മല്ലിട്ട് ഒരു വയസുകാരി; കരയുമ്പോള്‍ കണ്ണുകള്‍ പുറത്തേക്ക് വരുന്ന അപൂര്‍വ രോഗം

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം, ചക്രവാതചുഴി; തകര്‍ത്തു പെയ്യാന്‍ തുലാവര്‍ഷം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തത് ആരോപണം ശരിയാണെന്ന് ബോധ്യപ്പെട്ടപ്പോള്‍: രമേശ് ചെന്നിത്തല

അടുത്ത ലേഖനം
Show comments