സിനിമ അപ്രതീക്ഷിതമായി സംഭവിച്ച കാര്യമെന്ന് പ്രിയാമണി
പരസ്യ ചിത്രങ്ങളിലൂടെയാണ് സിനിമയില്‍ എത്തിയത് എന്നാണ് പ്രിയാമണി പറയുന്നത്.
പരസ്യ ചിത്രങ്ങളില്‍ തുടങ്ങി സിനിമയിലേക്ക് എത്തിയ നടിയാണ് പ്രിയാമണി. അമ്മ ദേശീയ തലത്തില്‍ ബാഡ്മിന്റന്‍ പ്ലെയറായിരുന്നു. താനും ആ വഴിയിലേക്ക് എത്തുമായിരുന്നു. പക്ഷെ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തനിക്ക് ഡാന്‍സിനോട് ആയിരുന്നു താല്‍പര്യം. പരസ്യ ചിത്രങ്ങളിലൂടെയാണ് സിനിമയില്‍ എത്തിയത് എന്നാണ് പ്രിയാമണി പറയുന്നത്. വനിത മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സിനിമയുടെ എബിസിഡി അറിയാത്ത കുട്ടിക്കാലത്തിലൂടെ കടന്നു വന്നയാളാണ് ഞാന്‍. അമ്മ ലതാമണിയുടെ വീട് തിരുവനന്തപുരത്താണ്. അച്ഛന്‍ വാസുദേവമണി പാലക്കാട് സ്വദേശി. ഞാന്‍ ജനിച്ചതിന് ശേഷമാണ് അച്ഛനും അമ്മയും ബെംഗളൂരുവിലേക്ക് താമസം മാറിയത്. പാലക്കാടുമായുള്ള ബന്ധങ്ങളെല്ലാം ഇപ്പോള്‍ ഫോണിലൂടെ നിലനിര്‍ത്തുന്നു. അമ്മ ദേശീയ തലത്തില്‍ ബാഡ്മിന്റന്‍ പ്ലെയറായിരുന്നു.
ഒരുപക്ഷേ, ഞാനും ആ വഴിയിലൊക്കെ എത്തിച്ചേരുമെന്നായിരുന്നു മറ്റുള്ളവരുടെ പ്രതീക്ഷ. സ്‌പോര്‍ട്സും അഭിനയവുമല്ല, സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഡാന്‍സിനോടായിരുന്നു എനിക്ക് താല്‍പര്യം. പക്ഷേ, കോളജില്‍ എത്തിയതോടെ ആ ഇഷ്ടം മാറി. മോഡലിങ്ങിനോട് ക്രേസ് ആയി. ഫോട്ടോഷൂട്ടിലൂടെയാണ് തുടക്കം. പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചു തുടങ്ങിയത് സിനിമയിലേക്ക് വഴിത്തിരിവായി.
ഒരു പരസ്യത്തിന് വേണ്ടി സാരിയുടുത്തു നില്‍ക്കുമ്പോഴാണ് ഭാരതിരാജയുടെ കണ്‍കളാല്‍ കൈതി സെയ് എന്ന സിനിമയിലേക്ക് നായികയെ തിരയുന്ന വിവരം അറിഞ്ഞത്. അച്ഛന്‍ എന്നെയും കൂട്ടി അദ്ദേഹത്തിന്റെ അടുത്ത് ചെന്നു. അപ്പോഴേക്കും അവിടെ നിരവധി പെണ്‍കുട്ടികള്‍ വന്നു പോയിരുന്നു. എന്നോട് കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞ ഉടനെ ഭാരതി സര്‍ ഓകെ പറഞ്ഞു. അന്ന് അവിടെ എന്താണ് സംഭവിച്ചതെന്ന് പിന്നീടൊരിക്കല്‍ ആ സിനിമയുടെ തിരക്കഥാകൃത്ത് പ്രേം സാറാണ് വെളിപ്പെടുത്തിയത്. ദാവണിയുടുത്ത, മേക്കപ്പ് ഇല്ലാത്ത ഗ്രാമീണ പെണ്‍കുട്ടിയെയാണ് ഭാരതി സാര്‍ അന്വേഷിച്ചിരുന്നത്. അപ്പോഴാണ് പരസ്യ ചിത്രത്തിന് വേണ്ടി സാരിയുടുത്ത് മുല്ലപ്പൂവു ചൂടി ഞാന്‍ മുന്നിലെത്തിയത്” എന്നാണ് പ്രിയാമണി പറയുന്നത്.