Webdunia - Bharat's app for daily news and videos

Install App

Oru Vadakkan Veeragadha Re Release: രണ്ടാം വരവിൽ 'ചന്തു' എത്ര നേടി? 16 ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

നിഹാരിക കെ.എസ്
തിങ്കള്‍, 24 ഫെബ്രുവരി 2025 (10:55 IST)
മോഹൻലാൽ ചിത്രം സ്ഫടികമാണ് റീ റിലീസ് ട്രെൻഡ് മലയാളത്തിൽ കൊണ്ടുവന്നത്. പിന്നാലെ ഒരുപിടി സിനിമകൾ റി റിലീസായി മലയാളികൾക്ക് മുന്നിലെത്തി. അവയിൽ ഏറ്റവും ഒടുവിലത്തേത് ആയിരുന്നു ഒരു വടക്കൻ വീര​ഗാഥ. ഹരിഹരൻ, എംടിയെ പോലുള്ളവർ മെനഞ്ഞെടുത്ത ഈ ക്ലാസിക് ഹിറ്റ് തിയറ്ററിൽ എത്തിയപ്പോൾ പ്രേക്ഷകരിൽ കൗതം ഏറെ ആയിരുന്നു.  
 
ചന്തു എന്ന കഥാപാത്രമായി മമ്മൂട്ടി തിളങ്ങിയ ചിത്രത്തിന്റെ റി റിലീസ് കളക്ഷൻ വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. റി റിലീസ് ചെയ്ത് പതിനാറ് ദിവസത്തെ കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 1.04 കോടി രൂപയുടെ ​ഗ്രോസാണ് ഇതുവരെ ഒരു വടക്കൻ വീര​ഗാഥ റി റിലീസിൽ നേടിയിരിക്കുന്നത്.
 
മമ്മൂട്ടിയുടേതായി നാല് സിനിമകളാണ് റീ റിലീസ് ചെയ്തത്. ഇതിൽ ഏറ്റവും ഉയർന്ന കളക്ഷൻ ലഭിച്ചത് വടക്കൻ വീരഗാഥയ്ക്കാണ്. ആവനാഴി, പാലേരി മാണിക്യം, വല്യേട്ടൻ എന്നിവയാണ് മുൻപ് റി റിലീസ് ചെയ്ത മമ്മൂട്ടി ചിത്രങ്ങൾ. സ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതൻ എന്നീ മോഹൻലാൽ ചിത്രങ്ങളും റീ റിലീസ് ചെയ്തിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

ഓട്ടോ ഡ്രൈവർ മർദ്ദനമേറ്റു മരിച്ച സംഭവത്തിലെ പ്രതിയായ സ്വകാര്യ ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ

അടുത്ത ലേഖനം
Show comments