Webdunia - Bharat's app for daily news and videos

Install App

അമലയുടെ പ്രതിഫലം താങ്ങാന്‍ സാധിക്കില്ലെങ്കില്‍ മറ്റൊരാളെ സമീപിക്കണം,പിരിയനെതിരേ സോഷ്യല്‍ മീഡിയ

കെ ആര്‍ അനൂപ്
വ്യാഴം, 21 ഡിസം‌ബര്‍ 2023 (09:07 IST)
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ അമല ഷാജിക്കെതിരെ തമിഴ് യുവതാരം പിരിയന്‍ രംഗത്തെത്തിയത് കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രമായ`അരണം'സിനിമയുടെ പ്രമോഷന്റെ ഇടയില്‍ ആയിരുന്നു നായകനും സംവിധായകനും കൂടിയായ പിരിയന്‍ അമലക്കെതിരെ രംഗത്തെത്തിയത്. 30 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള പ്രമോഷനുവേണ്ടി അമല 2 ലക്ഷം രൂപ ചോദിച്ചു എന്നാണ് ആരോപണം. ഇത് കേട്ട് തല കറങ്ങി എന്നാണ് പിരിയന്‍ പറയുന്നത്.
 
അതേസമയം അമലക്കെതിരെ ഒരു വശത്ത് വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും താരത്തെ പിന്തുണച്ചുകൊണ്ട് നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തുന്നത്. അമലയുടെ പ്രതിഫലം നിശ്ചയിക്കുന്നത് അവരാണെന്നും താല്പര്യമില്ലെങ്കില്‍ വിട്ടു കളയണമെന്നുമാണ് നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ എഴുതുന്നത്. പ്രമോഷനിടെ അവരെ എന്തിന് അപമാനിക്കണം എന്നാണ് ചിലര്‍ ചോദിക്കുന്നത്. സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടി അമലയെ വലിച്ചിഴക്കുന്നത് ശരിയല്ലെന്നും പറയുന്നു. 'നാല് മില്യണോളം സബ്‌സ്രൈബര്‍മാരുള്ള വ്യക്തിയാണ് അമല. തമിഴ് നാട്ടില്‍ അവര്‍ പ്രസിദ്ധയാണ്. ഈ കാരണങ്ങള്‍ കൊണ്ടാണല്ലോ നിങ്ങള്‍ അവരെ സമീപിച്ചത്. അമലയുടെ പ്രതിഫലം താങ്ങാന്‍ സാധിക്കില്ലെങ്കില്‍ മറ്റൊരാളെ സമീപിക്കണം',-എന്നാണ് സോഷ്യല്‍ മീഡിയയില്‍ അമലയെ പിന്തുണച്ചുകൊണ്ട് ആരാധകര്‍ എഴുതുന്നത്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ വീണ്ടും മരണം, അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഭാര്യ 60,000 രൂപ ശമ്പളത്തില്‍ പ്രൊഫസറായി ജോലി ചെയ്തിട്ടും ജീവനാംശം ആവശ്യപ്പെടുന്നു; സുപ്രീം കോടതിയുടെ ഉത്തരവ് ഇങ്ങനെ

സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം മണിപ്പൂര്‍ സന്ദര്‍ശിച്ചു

പോക്സോ കേസിൽ പ്രതിയായ കോൺഗ്രസ് നേതാവിൻ്റെ ജാമ്യാപേക്ഷ തള്ളി

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച 44 കാരന് ട്രിപ്പിൾ ജീവപര്യന്തം തടവ് ശിക്ഷ

അടുത്ത ലേഖനം
Show comments