Webdunia - Bharat's app for daily news and videos

Install App

'കുട്ടികളെയും കൊണ്ട് കയറരുത്'; ഉണ്ണി മുകുന്ദന്‍ ചിത്രത്തിനു എ സര്‍ട്ടിഫിക്കറ്റ്

ആക്ഷന്‍ രംഗങ്ങള്‍ക്കു പ്രാധാന്യമുള്ള ചിത്രത്തില്‍ മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത വയലന്‍സ് രംഗങ്ങള്‍ ഉണ്ടെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം

രേണുക വേണു
തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (15:52 IST)
Marco Movie

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത 'മാര്‍ക്കോ' ഡിസംബര്‍ 20 നു തിയറ്ററുകളില്‍. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. രണ്ടര മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. വയലന്‍സ് രംഗങ്ങള്‍ കൂടുതല്‍ ഉള്ളതിനാലാണ് സിനിമയ്ക്കു എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്. 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കു ഈ സിനിമ തിയറ്ററുകളില്‍ കാണാന്‍ സാധിക്കില്ല. 
 
ആക്ഷന്‍ രംഗങ്ങള്‍ക്കു പ്രാധാന്യമുള്ള ചിത്രത്തില്‍ മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത വയലന്‍സ് രംഗങ്ങള്‍ ഉണ്ടെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം. സിനിമയില്‍ അഭിനയിച്ച നടന്‍ ജഗദീഷും ഇക്കാര്യം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 'ഒട്ടും കരുണയില്ല' എന്ന ക്യാപ്ഷനോടെയാണ് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ മാര്‍ക്കോയുടെ അപ്‌ഡേറ്റുകള്‍ പുറത്തുവിട്ടത്. 
 
ഹനീഫ് അദേനി തന്നെയാണ് മാര്‍ക്കോയുടെ തിരക്കഥ. ഷരീഫ് മുഹമ്മദ് ആണ് നിര്‍മാണം. സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് രവി ബാസ്‌റുര്‍. ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ വീണ്ടും മരണം, അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഭാര്യ 60,000 രൂപ ശമ്പളത്തില്‍ പ്രൊഫസറായി ജോലി ചെയ്തിട്ടും ജീവനാംശം ആവശ്യപ്പെടുന്നു; സുപ്രീം കോടതിയുടെ ഉത്തരവ് ഇങ്ങനെ

സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം മണിപ്പൂര്‍ സന്ദര്‍ശിച്ചു

പോക്സോ കേസിൽ പ്രതിയായ കോൺഗ്രസ് നേതാവിൻ്റെ ജാമ്യാപേക്ഷ തള്ളി

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച 44 കാരന് ട്രിപ്പിൾ ജീവപര്യന്തം തടവ് ശിക്ഷ

അടുത്ത ലേഖനം
Show comments