Webdunia - Bharat's app for daily news and videos

Install App

സംഭവബഹുലമായ തിരക്കഥ, സ്വപ്നം കണ്ട സിനിമ! രണ്ടാമൂഴം നടക്കാതെ പോയതിൽ എം.ടിക്ക് വിഷമം ഉണ്ടായിരുന്നു

രണ്ടാമൂഴം നടക്കാതെ പോയതിൽ എം.ടിക്ക് വിഷമം ഉണ്ടായിരുന്നു!

നിഹാരിക കെ.എസ്
വ്യാഴം, 26 ഡിസം‌ബര്‍ 2024 (10:55 IST)
എംടി വാസുദേവൻ നായരുടെ പല കഥകളും സിനിമയായിട്ടുണ്ട്. അദ്ദേഹത്തിന്റെ കഥകൾക്കും കഥാപാത്രങ്ങൾക്കും ജീവനുണ്ടായിരുന്നു. അവ ആണ്ടുകൾക്കിപ്പുറവും മലയാളി മനസ്സിൽ തലയെടുപ്പോടെ ജീവിക്കുന്നു. രണ്ടാമൂഴം സിനിമയാക്കാൻ അദ്ദേഹം ഏറെ ആഗ്രഹിച്ചിരുന്നു. എം.ടിയുടെ സ്വപ്നമായിരുന്നു രണ്ടാമൂഴം. ആ സ്വപ്‌നം സഫലമാവും മുൻപെ അദ്ദേഹം വിടവാങ്ങി. മലയാളം ഏറെ ആകാംഷയോടെയും സന്തോഷത്തോടെയുമായിരുന്നു രണ്ടാമൂഴം സിനിമയാകുന്നുവെന്ന വാർത്ത സ്വീകരിച്ചത്.
 
എന്നാൽ, രണ്ടാമൂഴത്തിന്റെ തിരക്കഥ വിഎ ശ്രീകുമാറിന് കൈമാറിയിരുന്നുവെങ്കിലും ആ തീരുമാനം പിന്നീട് അദ്ദേഹം മാറ്റുകയായിരുന്നു. തിരക്കഥ തിരികെ വാങ്ങുകയായിരുന്നു. ഏതെങ്കിലും മികച്ച സംവിധായകന് ആ ചിത്രം ഒരുക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് ശ്രീകുമാർ പറയുന്നു. എംടിയെ അനുസ്മരിച്ചെഴുതിയ കുറിപ്പിലായിരുന്നു ഇതേക്കുറിച്ച് പരാമർശിച്ചത്.
 
ശ്രീകുമാർ മേനോന്റെ ഫേസ്‌ബുക്ക് കുറിപ്പ്;
 
ഒരു ഊഴം കൂടി തരുമോ. അങ്ങയുമായി കഥ പറഞ്ഞിരിക്കുവാൻ. അങ്ങ് ഇരിക്കുന്ന ചാരുകസേരയുടെ താഴെ ഇരുന്ന് രണ്ടാമൂഴത്തിന്റെ തിരക്കഥ തൃശൂരിലും മൂംബൈയിലും കോഴിക്കോടും വെച്ചും വായിച്ചു കേട്ട നിമിഷങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതാണ്. എന്റെ അച്ഛൻ വിക്ടോറിയ കോളേജിൽ അങ്ങയോടൊപ്പം പഠിച്ചിരുന്നു. അച്ഛനാണ് “വളർത്തു മൃഗങ്ങൾ” എന്ന അങ്ങയുടെ ഖ്യാതി നേടിയ ആദ്യകാല രചനയ്ക്ക് പ്രചോദനമായത് എന്ന് അങ്ങു പറഞ്ഞിട്ടുണ്ട്. 
 
എന്റെ ഒരു അമ്മാവൻ അന്ന് ജെമിനി സർക്കസിന്റെ മാനേജരായിരുന്നു. അച്ഛനും അങ്ങയുമെന്നിച്ച് സർക്കസ് കാണാൻ പോവുകയും ആ ജീവിതം നേരിൽ കാണുകയും ചെയ്തതെല്ലാം. സർക്കസ് വൈകുന്നേരമാണല്ലോ. അതിനു മുൻപ് അച്ഛൻ പെർമിഷൻ വാങ്ങി അകത്തു കയറി രണ്ടു മൂന്നു പകലുകൾ സർക്കസ് കൂടാരത്തിൽ മൃഗങ്ങളോടും കലാകാരരോടും സംവദിച്ചതിന്റെയും ഫലമായി അങ്ങ് എഴുതിയതാണ് വളർത്തു മൃഗങ്ങളെന്ന് അങ്ങ് സൂചിപ്പിച്ചത് ആദരവോടെ കേട്ടിരുന്നിട്ടുണ്ട്.
 
രണ്ടാമൂഴം നടക്കാതെ പോയതിൽ അങ്ങയ്ക്കുണ്ടായ വ്യക്തിപരമായ വിഷമം പങ്കുവെച്ചതും ഒരിക്കലും മറക്കില്ല. അങ്ങയ്ക്കുള്ള സ്മരണാഞ്ജലിക്കായി ഒരു മികച്ച സംവിധായകന് രണ്ടാമൂഴം ആവിഷ്ക്കരിക്കാൻ കഴിയട്ടേയെന്ന് പ്രാർത്ഥിക്കുന്നു. രണ്ടു കയ്യും എന്റെ ശിരസിൽ വെച്ച് ആശ്ലേഷിച്ചതും നന്നായി വരുമെന്ന് അനുഗ്രഹിച്ചതും പ്രാർത്ഥനയായി മനസിലുണ്ട്. അതാണ് ജീവിതത്തിലെ വലിയ അനുഗ്രഹമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ കരുത്തിന് അങ്ങു നൽകിയ ഈ ശക്തി കൂടിയുണ്ട്. വിട, ഏറ്റവും ബഹുമാന്യനായ എന്റെ എഴുത്തുകാരാ... 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിലെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ച ആളാണ് പിണറായി, വെള്ളിത്താലത്തിൽ വെച്ച് നീട്ടിയത് കെ സി വേണുഗോപാലെന്ന് മുഹമ്മദ് റിയാസ്

പറഞ്ഞത് സത്യമോ?, പി വി അന്‍വറിന് 20.60 കോടിയുടെ ബാധ്യത, ആദ്യ ഭാര്യയുടെ പേരില്‍ 8.78 കോടിയുടെ സ്വത്ത്, രണ്ടാം ഭാര്യയ്ക്ക് 3.50 കോടി

തിരുവനന്തപുരത്ത് കുട്ടികളുമായി പോയ സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു, പരുക്കേറ്റ വിദ്യാർഥികളെ സന്ദർശിച്ച് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി

രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 4026 ആയി; 24 മണിക്കൂറിനിടെ മരിച്ചത് 4 പേര്‍

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രളയം; മരണം 36 ആയി

അടുത്ത ലേഖനം
Show comments