ആ മമ്മൂട്ടി ചിത്രം 35 തവണ കണ്ടു, ശേഷം ഷാജി കൈലാസ് ഒരു മെഗാഹിറ്റ് ചിത്രമൊരുക്കി!

Webdunia
ബുധന്‍, 23 ജനുവരി 2019 (11:43 IST)
മലയാള സിനിമകളിൽ മികച്ച് ചിത്രങ്ങളുടെ ലിസ്‌റ്റെടുത്താൽ മുൻ നിരയിലുണ്ടാകുന്ന മമ്മൂട്ടി ചിത്രമായിരിക്കും ആവനാഴി. ഇന്ത്യന്‍ സിനിമയില്‍ പിറന്ന പൊലീസ് ചിത്രങ്ങളുടെ ‘ഗോഡ് ഫാദര്‍ ‘എന്നായിരുന്നു ആവനാഴിയെ സകലകലാഭല്ലവനായ ‘കമല്‍ ഹാസന്‍’ വിശേഷിപ്പിച്ചത്‌.
 
ബോക്‌സോഫീസ് തകർത്ത ആ ചിത്രത്തിന് ശേഷം ആവനാഴിയുടെ തന്നെ സൃഷ്ട്ടാക്കളായ ടി ദാമോദരനും ഐ വി ശശിയും മമ്മൂട്ടിയും ചേര്‍ന്ന് ‘ഇന്‍സ്പെക്ടര്‍ ബല്‍റാം' എന്ന രണ്ടാഭാഗം ഒരുക്കിയപ്പോഴും അത് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.
 
ഈ രണ്ട് ചിത്രങ്ങൾക്കും ശേഷം മലയാളസിനിമയുടെ ബോക്സോഫീസിനെ പ്രകമ്പനം കൊള്ളിച്ച മറ്റൊരു പൊലീസ് സ്റ്റോറിയാണ് ഷാജികൈലാസ് -രണ്‍ജിപണിക്കര്‍ -സുരേഷ് ഗോപി ടീമിന്‍റെ ‘കമ്മീഷണർ‍’. എന്നാൽ കമ്മീഷണറുടെ റഫറന്‍സ് ബുക്കായിരുന്നു ആവനാഴി എന്നാണ് ഷാജികൈലാസ് പറയുന്നത്.
 
'കമ്മീഷണര്‍ എന്ന ചിത്രത്തിന് ഞാനും രണ്‍ജിപണിക്കരും തുടക്കം കുറിക്കുമ്പോള്‍ ആവനാഴി തന്നെയായിരുന്നു ഞങ്ങളുടെ ധൈര്യം. ഞാനും രണ്‍ജിപണിക്കരും 35ഓളം തവണ ആവനാഴി കണ്ടാണ്‌ കമ്മീഷണര്‍ ചെയ്തത്. കമ്മീഷണര്‍ ചെയ്യുമ്പോള്‍ എന്‍റെ റഫറന്‍സ് ബുക്ക് ആവനാഴിയായിരുന്നു' എന്നായിരുന്നു ഷാജി കൈലാസ് പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

December Bank Holidays

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അടുത്ത ലേഖനം
Show comments