രംഗണ്ണൻ ആകാൻ ഫഹദ് ഫാസിൽ റഫറൻസായി എടുത്തത് ആ മമ്മൂട്ടി കഥാപാത്രം!

നിഹാരിക കെ എസ്
ചൊവ്വ, 19 നവം‌ബര്‍ 2024 (12:35 IST)
ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശം ഈ വർഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. ഫഹദ് ഫാസിലിന്റെ വ്യത്യസ്തമായ അഭിനയം ചിത്രത്തെ ലിഫ്റ്റ് ചെയ്തു. രംഗൻ എന്ന ഗ്യാങ്‌സ്റ്റർ ആയിട്ടായിരുന്നു ഫഹദ് ഫാസിൽ ചിത്രത്തിൽ അഭിനയിച്ചത്. അൻവർ റഷീദ്, ഫഹദ് ഫാസിൽ, നസ്രിയ നാസിം തുടങ്ങിയവർ ആയിരുന്നു ചിത്രം നിർമിച്ചത്. ആവേശത്തിലെ രംഗൻ എന്ന കഥാപാത്രം ചെയ്യാനായി ഫഹദ് ഫാസിൽ റഫറൻസ് ആയി എടുത്തത് മമ്മൂട്ടിയുടെ ചട്ടമ്പിനാട്ടിലെ കഥാപാത്രത്തെ ആയിരുന്നുവെന്ന് നസ്രിയ വെളിപ്പെടുത്തുന്നു. 
 
'എടാ മോനെ' എന്ന ഡയലോഗ് വൈറലായിരുന്നു. അത് നസ്രിയ ഉണ്ടാക്കിയതാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ആ ഡയലോഗ് തന്റേതല്ലെന്നും സ്ക്രിപ്റ്റിൽ ജിത്തു ആ ദയാൽകോ ഉൾപ്പെടുത്തിയിരുന്നുവെന്നും നസ്രിയ പറയുന്നു. ഡയലോഗിലെ തന്റെ മോഡുലേഷൻ മാത്രമാണ് ജിത്തു എടുത്തതെന്ന് നാസിയ പറയുന്നു. സെറ്റിൽ വെച്ച് ഫഹദിനോടും മറ്റുള്ളവരോടും നസ്രിയ തന്റേതായ സ്റ്റൈലിൽ 'എടാ മോനെ' എന്ന് പറയുന്നത് കേട്ട ജിത്തുവും ഫഹദും ആ ട്യൂൺ മതിയെന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് നസ്രിയയുടെ തുറന്നു പറച്ചിൽ.
 
കൂടാതെ, രംഗൻ എന്ന കഥാപാത്രത്തിനായി ഫഹദ് റഫറൻസായി എടുത്തത് മമ്മൂട്ടിയുടെ ചട്ടമ്പിനാട് എന്ന ചിത്രത്തിലെ നായക കഥാപാത്രത്തെ ആയിരുന്നു. അതിലെ മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറി നല്ല രസമുണ്ടായിരുന്നുവെന്നും നസ്രിയ പറയുന്നു. ഇക്കാര്യം ഫഹദ് തന്നെ പല സ്റ്റേജിലും പറഞ്ഞിട്ടുണ്ടെന്നാണ് നസ്രിയ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

അടുത്ത ലേഖനം
Show comments