Webdunia - Bharat's app for daily news and videos

Install App

അതിന് ശേഷം ദിലീപ് പല പല ആവശ്യങ്ങളുമായി രംഗത്തുവന്നു: വെളിപ്പെടുത്തലുകളുമായി തുളസീദാസ്

അതിന് ശേഷം ദിലീപ് പല പല ആവശ്യങ്ങളുമായി രംഗത്തുവന്നു: വെളിപ്പെടുത്തലുകളുമായി തുളസീദാസ്

Webdunia
ബുധന്‍, 9 ജനുവരി 2019 (12:39 IST)
മലയാളം സിനിമാ ഫീൽഡിൽ നിരവധിപേർ ഇപ്പോൾ പരസ്‌പ്പരം പോരടിക്കുകയാണ്. കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ഇതിൽ പല പ്രശ്‌നങ്ങളും പുറംലോകം അറിഞ്ഞത്. എല്ലാ പ്രശ്‌നങ്ങളും അവസാനം എത്തിനിന്നത് ദിലീപിലാണ്. ഇപ്പോൾ സംവിധായകൻ തുളസീദാസും ദിലീപിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുകയാണ്.
 
കൂടുതൽ വെളിപ്പെടുത്തലുകളുമായാണ് തുളസീദാസ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. കുട്ടനാടന്‍ എക്സ്പ്രസ് എന്ന ഒരു സിനിമ ചെയ്യുന്നതിനിടയിലായിരുന്നു സംഭവമെന്ന് തുളസിദാസ് പറയുന്നു. 'സിനിമയ്ക്ക് വേണ്ടി ഉള്ളാട്ടില്‍ ശശിധരന്‍ എന്ന പ്രൊഡ്യൂസറെ കൊണ്ടുവരികയും ദിലീപ് ഡേറ്റുതരാമെന്നും പറയുകയും ചെയ്‌തു. 
 
എന്നാൽ ഒരു സ്ഥലം വാങ്ങാനായി ദിലീപ് നിര്‍മാതാവിനോട് 25 ലക്ഷം കടംചോദിക്കുകയും പ്രതിഫലത്തില്‍ കുറച്ചാല്‍ റൊക്കം കാശുതരാമെന്ന് നിര്‍മാതാവ് സമ്മതിക്കുകയും ചെയ്‌തു. അങ്ങനെ അമ്പതുലക്ഷത്തിനു പകരം നാല്‍പ്പതുലക്ഷം കൊടുത്ത് നിര്‍മാതാവ് ഡേറ്റ് ഉറപ്പിച്ചു. മൂന്നുമാസംകൊണ്ട് പടം തീര്‍ക്കാമെന്നും ഉറപ്പിച്ചു.
 
എന്നാൽ ശേഷം ദിലീപ് പല പല ആവശ്യങ്ങളുമായി രംഗത്തുവന്നു. നായികയെ മാറ്റണം, ക്യാമറാമാനെ മാറ്റണം എന്നൊക്കെ ആയിരുന്നു ദിലീപിന്റെ ആവശ്യം'- തുളസീദാസ് പറഞ്ഞു. സൗഹൃദപരമായ ഇത്തരം നിര്‍ദേശങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ ചില വിട്ടുവീഴ്ചകള്‍ക്ക് സിനിമയുടെ നന്മയെച്ചൊല്ലി സഹകരിക്കാറുണ്ടെങ്കിലും ഈ ആജ്ഞാപിക്കുന്ന രീതിയോട് തനിക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ലെന്നും തുളസീദാസ് പറയുന്നു. 
 
സംവിധാനം എന്റെ ജോലിയാണ്. വെറും സ്റ്റാര്‍ട്ടും കട്ടും പറയുന്ന സംവിധായകനല്ല ഞാന്‍. സിനിമയുടെ ടോട്ടാലിറ്റിയെക്കുറിച്ച് എനിക്ക് ധാരണയുണ്ടെന്ന് അല്പം കടുത്ത ഭാഷയില്‍ത്തന്നെ തനിക്കു പറയേണ്ടിവന്നുവെന്ന് തുളസീദാസ് പറഞ്ഞു. തുടര്‍ന്ന് നിര്‍മ്മാതാവിനെ സ്വന്തമാക്കി തന്നെ പുറത്താക്കി ക്രേസി ഗോപാലന്‍ എന്ന സിനിമയും തുടങ്ങിയെന്നും തുളസീദാസ് പറയുന്നു. 
 
'മാക്ടയുടെ തലപ്പത്തിരിക്കുന്ന വിനയനും കെ മധുവും നടന്‍ സിദ്ദിഖുമെല്ലാം പറഞ്ഞപ്രകാരം ഞാന്‍ ഫെഫ്കയ്ക്ക് ഇതുസംബന്ധിച്ച് പരാതിനല്‍കിയെങ്കിലും തന്റെ കൂടെനില്‍ക്കാന്‍ തയ്യാറുള്ളവരെപ്പോലും ദിലീപ് വിലയ്ക്കു വാങ്ങി. വിനയനും കലൂര്‍ ഡെന്നീസും ബൈജു കൊട്ടാരക്കരയും മാത്രമേ അവസാനംവരെ കൂടെയുണ്ടായിരുന്നുള്ളൂവെന്നും തുളസീദാസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫാസ്ടാഗ് രഹിത പാസ് അവസാനിക്കുന്നു: ജൂലൈ 15 മുതല്‍ ഇരുചക്ര വാഹന ഉടമകള്‍ക്ക് ടോള്‍ നല്‍കേണ്ടി വരുമോ?

നൂഡില്‍സ് പാക്കറ്റില്‍ കാന്‍സര്‍ മുന്നറിയിപ്പ്, വൈറലായി വീഡിയോ

Holiday: തോരാതെ മഴ, വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കൂടുതൽ ജില്ലകൾ, വാർത്തകൾ തത്സമയം അറിയാം(LIVE)

യുഎസിന്റെ ഭീഷണിക്ക് വഴങ്ങില്ല, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ കുതിപ്പ്, മുന്നില്‍ റിലയന്‍സും നയാരയും

Kerala sahitya acadamy awards 2024: കേരള സാഹിത്യ അക്കാദമി പുരസ്കാരം, നോവലിൽ ജി ആർ ഇന്ദുഗോപൻ എം സ്വരാജിനും പുരസ്കാരം

അടുത്ത ലേഖനം
Show comments