Webdunia - Bharat's app for daily news and videos

Install App

കാൽപന്തിന്റെ വേഗതക്ക് പിന്നാലെ ഓടാൻ ബോൾട്ട്

Webdunia
വെള്ളി, 30 മാര്‍ച്ച് 2018 (11:19 IST)
കായിക ലോകത്തെ അമ്പരപ്പിച്ച് കുതിച്ചോടി, വേഗം കൊണ്ട്  സമയത്തെ പിന്നിലാക്കിയ ഇതിഹാസ താരം ഉസൈൻ ബോൾട്ട് കാല്പന്തുകളിയിലൂടെ തിരിച്ചെത്താൻ ഒരുങ്ങുന്നു. മുൻപേ തന്നെ ഫുട്ബോൾ ആരാധകനാണ് ബോൾട്ട്. കഴിഞ്ഞവർഷം ട്രാക്കിലെ വേഗതയോട് വിടപറഞ്ഞ ബോൾട്ട് ഇനിയുള്ള തന്റെ ഓട്ടം കാൽപന്തിന് പിന്നാലെയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായുള്ള പരിശ്രമത്തിലാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി താരം.
 
ഉസൈൻ ബോൾട്ടിന്റെ ഫുഡ്ബോൾ പ്രവേശനത്തിനായി ലോകം കാത്തിരിക്കുകയാണ്. ട്രാക്കിൽ നിന്നും എട്ട് തവണ ഒളിമ്പിക്സ് സ്വർണ്ണവും പതിനൊന്നു തവണ ലോക കിരീടവും സ്വന്തമാക്കിയ വേഗതയുടെ രാജാവിന്റെ മൈതാനത്തിലെ പ്രകടനം അല്പം പോലും മോശമാകില്ല എന്നുള്ളതാണ് ആരാധകരുടെ പ്രതീക്ഷ. 
 
ക്രിസ്റ്റീനൊ റൊണാൾഡൊയുടെ കടുത്ത ആരാധകൻ കൂടിയാണ് ഉസൈൻ ബോൾട്ട്. ഉസൈൻ ബോൾട്ടിന്റെ ഉട്ബോൾ പ്രവേശനത്തെക്കുറിച്ച് മുൻ നൈജീരിയൻ ഒളിംപിക് ചാമ്പ്യനായ ഉഡോ-ഒബോംഗിന്റെ പ്രസ്ഥാവന ഇപ്പോൾ ചർച്ചയാവുകയാണ്. 
 
'കായികരംഗത്ത് എത്തിപ്പിടിക്കാനകില്ല എന്നു കരുതിയ ഉയരങ്ങൽ കീഴടക്കിയ വ്യക്തിയാണ് ബോള്‍ട്ട്. ഇപ്പോള്‍ തീർത്തും വ്യത്യസ്തമായിരു മറ്റൊരു കായികരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാനൊരുങ്ങുകയാണ്. വെല്ലുവിളികളെ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം എന്ന് അദ്ദേഹത്തിന്റെ കരിയറിൽ നിന്നു തന്നെ വ്യക്തമാണ്. അതുകൊണ്ടുതന്നെ ട്രാക്ക് വിട്ട് ഫുട്‌ബോളിലേക്ക് തിരിയുക എന്നത് ബോള്‍ട്ടിനെ സംബന്ധിച്ച് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമായിരിക്കില്ല. എന്നാണ് ഞാൻ മനസ്സിലാക്കുന്നത്'. എന്ന് ഒബോംഗ് പറയുന്നു.  
 
‘ബോള്‍ട്ടൊരിക്കലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആവുകയില്ല. പക്ഷെ ഒന്നുറപ്പാണ് വരുന്ന കുറച്ച് വർഷങ്ങൾക്കുള്ളിൽ കാല്പന്തുകളിയിൽ തന്റേതായ ഇടം കണ്ടെത്താൻ ബോൾട്ടിനു സാധിക്കും. ഫുഡ്ബോളിലെ ട്രെയിനിങ്ങ് ഒരിക്കലും ബോൾട്ടിന് കഠിനമായി തോന്നില്ല. കാരണം വ്യക്തിഗത ഇനത്തിൽ മത്സരിച്ചിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം അതൊരു വെല്ലുവിളിയേ ആയിരിക്കില്ലെന്നും ഉഡോ-ഒബോംഗ് വ്യക്തമാക്കി 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Mohammed Siraj: 'ഞാന്‍ ഇന്നലെ ആ ക്യാച്ച് എടുത്തിരുന്നെങ്കില്‍ ഇന്ന് കളിക്കണ്ടായിരുന്നു'; ചിരിപ്പിച്ച് സിറാജ്

India vs England, Oval Test: ഓവലില്‍ വിജയകാഹളം, സിറാജ് കരുത്തില്‍ ഇന്ത്യ; പരമ്പര സമനില

ആ വെള്ളം വാങ്ങിവെയ്ക്കാം, മെസ്സി കേരളത്തിലേക്ക് വരുന്നില്ല, സ്ഥിരീകരിച്ച് കായികമന്ത്രി

Joe Root: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മാത്രം 6,000 റൺസ്, റെക്കോർഡുകൾ കുട്ടിക്കളിയാക്കി ജോ റൂട്ട്

Joe Root: ഇന്ത്യയെ കണ്ടാൽ റൂട്ടിന് ഹാലിളകും, ഇന്ത്യക്കെതിരെ മാത്രം 13 സെഞ്ചുറികൾ!

അടുത്ത ലേഖനം
Show comments