റൊണാൾഡോയ്ക്ക് അസൂയ? മെസി വോട്ട് ചെയ്തത് ക്രിസ്റ്റ്യാനോയ്ക്ക്, തിരിച്ച് ചെയ്യാതെ താരം !

എസ് ഹർഷ
ബുധന്‍, 25 സെപ്‌റ്റംബര്‍ 2019 (13:50 IST)
ഫിഫയുടെ മികച്ച ഫുട്ബോളാറായി ലയണൽ മെസിയെ തിരഞ്ഞെടുത്തത് അപ്രതീക്ഷിതമായിട്ടായിരുന്നു. ലിവർപൂളിന്റെ വിർജിൽ വാൻഡിക്കിനെയും യുവന്റസ്‌ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയെയും മറികടന്നാണ്‌ മെസിയുടെ നേട്ടം. ആറാം തവണയാണ്‌ മെസി ഫിഫ പുരസ്‌കാരം സ്വന്തമാക്കുന്നത്‌. 2015ലായിരുന്നു അവസാന നേട്ടം.
 
വോട്ടെടുപ്പിലൂടെയാണ് ഫിഫ ബെസ്റ്റ് പുരസ്കാരം നൽകുന്നത്. ദേശീയ ടീം നായകന്മാർക്കും പരിശീലകർക്കും മാധ്യമപ്രവർത്തകർക്കുമാണ് വോട്ട് ചെയ്യാൻ അവസരം. പുരസ്കാരം പ്രഖ്യാപിച്ചതിനു പിന്നാലെ വോട്ടിങ് കാര്യങ്ങളും പുറത്തുവന്നിരിക്കുകയാണ്. 
 
ജേതാവായ മെസി വോട്ട് ചെയ്തതിങ്ങനെ: സാദിയോ മാനെ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡി ജോങ്. എന്നാൽ, ക്രിസ്റ്റ്യാനോയുടെ മികച്ച മൂന്ന് താരങ്ങളിൽ മെസി ഇല്ല എന്നത് അമ്പരപ്പിക്കുന്ന വിഷയമായിരുന്നു. മത്യാസ് ഡി ലിറ്റ്, ഡി ജോങ്, എം‌ബാപ്പെ എന്നിവർക്കായിരുന്നു ക്രിസ്റ്റ്യാനോയുടെ വോട്ട്.
 
ഇതോടെ ക്രിസ്റ്റ്യാനോയ്ക്ക് മെസിയോട് അസൂയയാണെന്ന പ്രചരണവും ശക്തമായിരിക്കുകയാണ്. 46 പോയിന്റ് നേടി മെസി ഒന്നാമതെത്തിയപ്പോൾ 36 പോയിന്റ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ മൂന്നാമതാണെത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പര: മൂന്ന് മത്സരങ്ങള്‍ക്ക് തിരുവനന്തപുരം വേദിയാകും

Ayush Mhatre: അണ്ടര്‍ 19 ഏഷ്യ കപ്പില്‍ ഇന്ത്യയെ നയിക്കാന്‍ ആയുഷ്

കളിച്ചത് മോശം ക്രിക്കറ്റാണ്, എല്ലാവരോടും മാപ്പ് ചോദിക്കുന്നു : ഋഷഭ് പന്ത്

ഗംഭീർ അതിരുവിട്ടു, പ്രസ്താവനയിൽ ബിസിസിഐയ്ക്ക് അതൃപ്തി, നടപടി ഉടനില്ല, ടി20 ലോകകപ്പിന് ശേഷം തീരുമാനം

കമ്മിൻസ് പുറത്ത് തന്നെ, രണ്ടാം ആഷസ് ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീമിൽ മാറ്റമില്ല

അടുത്ത ലേഖനം
Show comments