ജപ്പാനിലെ ട്രെയിനുകൾക്ക് കടിഞ്ഞാണിട്ട് ഒച്ചുകൾ; 26 ട്രെയിന്‍ സര്‍വീസുകള്‍ ഒച്ചുകൾ മൂലം റദ്ദാക്കി

സര്‍വീസ് നടത്താന്‍ ട്രെയിനുകള്‍ക്ക് വൈദ്യുതി നല്‍കുന്ന കണ്‍ട്രോള്‍ ബോക്‌സില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഒരു തരം ചെറിയ ഒച്ചായിരുന്നു വില്ലന്‍.

Webdunia
തിങ്കള്‍, 24 ജൂണ്‍ 2019 (10:54 IST)
ജപ്പാന്റെ അതിവേഗ കുതിപ്പിന് ഒച്ചുകളുടെ കടിഞ്ഞാൺ. ഒച്ചുകള്‍ കാരണം 26 ട്രെയിനുകളുടെ സര്‍വ്വീസ് റദ്ദാക്കി. കഴിഞ്ഞ മാസം 30 ന് ജപ്പാനിലെ ജെആര്‍ കഗോഷിമ ലൈനിലായിരുന്നു സംഭവം. ട്രാക്കുകളിലെ വൈദ്യുതി ലൈനില്‍ തകരാര്‍ സംഭവിച്ചതോടെ ട്രെയിന്‍ സര്‍വ്വീസുകള്‍ താറുമാറായി. എങ്ങിനെയാണ്‌ സാങ്കേതിക തകരാര്‍ സംഭവിച്ചതെന്ന് അന്വേഷിച്ചപ്പോഴാണ് ഒച്ചുകളാണ് കാരണമെന്ന് കണ്ടെത്തിയത്.
 
സര്‍വീസ് നടത്താന്‍ ട്രെയിനുകള്‍ക്ക് വൈദ്യുതി നല്‍കുന്ന കണ്‍ട്രോള്‍ ബോക്‌സില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഒരു തരം ചെറിയ ഒച്ചായിരുന്നു വില്ലന്‍. ഇവിടെ ഒച്ച് വന്നിരുന്നതോടെ വൈദ്യുതി ബന്ധത്തില്‍ ഷോട്ട് സര്‍ക്യൂട്ട് ഉണ്ടാകുകയായിരുന്നു. ഒച്ചുകള്‍ മൂലം നിരവധി ട്രയിനുകള്‍ റദ്ദാക്കേണ്ടി വന്നതോടെ വ്യാപക പരാതി യാത്രക്കാരില്‍ നിന്ന് ഉണ്ടായതോടെ അന്വേഷണം ആരംഭിച്ചത്. ഏകദേശം 12,000 ത്തിന് മുകളില്‍ ജനങ്ങള്‍ക്ക് ഇതുമൂലം യാത്രാ ദുരിതം നേരിടേണ്ടി വന്നു. അന്വേഷണം ആരംഭിച്ച് ആഴ്ചകകള്‍ കഴിഞ്ഞാണ് പ്രതികളെ കണ്ടെത്താന്‍ അധികൃതര്‍ക്ക് സാധിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഈ റോഡിന് 30000 കിലോമീറ്റര്‍ വരെ വളവുകളില്ല; 14 രാജ്യങ്ങളെയും രണ്ട് ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിക്കുന്നു!

പിഎം ശ്രീയില്‍ കേന്ദ്രം ബുധനാഴ്ച നല്‍കാമെന്ന് സമ്മതിച്ച എസ്എസ്‌കെ ഫണ്ട് മുടങ്ങി

ക്ഷേമ പെന്‍ഷന്‍: നവംബറില്‍ കുടിശ്ശികയടക്കം 3,600 രൂപ ലഭിക്കും

സംസ്ഥാനത്ത് 10 മാസത്തിനുള്ളില്‍ 314 മരണങ്ങളും 4688 പേര്‍ക്ക് രോഗബാധയും: എലിപ്പനി പിടിമുറുക്കുന്നു, പ്രതിരോധം ഫലപ്രദമല്ലേ?

പിഎം ശ്രീ മരവിപ്പിക്കല്‍ കത്തിന്റെ കരട് തയ്യാറായി; മുഖ്യമന്ത്രി കണ്ട ശേഷം കേന്ദ്രത്തിലേക്ക് പോകും

അടുത്ത ലേഖനം
Show comments