അമേരിക്കയുടെ താരിഫ് ഭീഷണി, ഒരുമിച്ച് നിൽക്കാൻ ഇന്ത്യയും ബ്രസീലും, നരേന്ദ്രമോദിയുമായി ചർച്ച നടത്തി

അമേരിക്കന്‍ സമ്മര്‍ദ്ദത്തെ കൂട്ടായി നേരിടാന്‍ ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയില്‍ ആലോചനയുണ്ടെന്നാണ് വിവരം.

അഭിറാം മനോഹർ
വെള്ളി, 8 ഓഗസ്റ്റ് 2025 (10:59 IST)
Brazil- India
അമേരിക്കയുടെ ഏകപക്ഷീയമായ താരിഫ് ഭീഷണിയെ ഇന്ത്യയും ബ്രസീലും ചേര്‍ന്ന് ഒരുമിച്ച് നേരിടുമെന്ന് ബ്രസീല്‍. മോദിയുമായി ഏകപക്ഷീയമായ തീരുവയെ പറ്റി  ചര്‍ച്ച നടത്തിയതായാണ് ബ്രസീല്‍ പ്രസിഡന്റായ ലുല ദ സില്‍വ അറിയിച്ചത്. അതേസമയം തീരുവ വിഷയം ചര്‍ച്ചയായതായി ഇന്ത്യ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. അമേരിക്കന്‍ സമ്മര്‍ദ്ദത്തെ കൂട്ടായി നേരിടാന്‍ ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയില്‍ ആലോചനയുണ്ടെന്നാണ് വിവരം. അധിക തീരുവ ചുമത്തിയതോടെ വരുമാനത്തില്‍ 10 മില്യണിന്റെ വര്‍ധനവുണ്ടായതായാണ് അമേരിക്ക വ്യക്തമാക്കുന്നത്.
 
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഒരുമണിക്കൂര്‍ നീണ്ട സംഭാഷണമാണ് ബ്രസീല്‍ പ്രസിഡന്റ് നടത്തിയത്. തീരുവ സമ്മര്‍ദ്ദത്തെ നേരിടാന്‍ ബ്രിക്‌സ് രാജ്യങ്ങള്‍കൂട്ടായി ആലോചിക്കും.കര്‍ഷക താത്പര്യം സംരക്ഷിക്കാനായി എന്തുവിലയും നല്‍കാന്‍ തയ്യാറാണ് എന്നായിരുന്നു ഇന്നലെ അമേരിക്കന്‍ തീരുവ വര്‍ധനവിനെ പറ്റി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രതികരണം.അതേസമയം ബ്രസീലും ഇന്ത്യയും തമ്മിലുള്ള സഹകരണം ശക്തമാക്കാനും ധാരണയായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സുപ്രീംകോടതി വിധി: കേരളത്തിലെ മുഴുവന്‍ തെരുവ് നായ്ക്കളെയും മാറ്റുക എന്നത് പ്രായോഗികമല്ലെന്ന് മന്ത്രി എംബി രാജേഷ്

എടിഎമ്മില്‍ നിന്ന് തല്‍ക്ഷണം പണം പിന്‍വലിക്കാം, ഡെബിറ്റ് കാര്‍ഡ് ആവശ്യമില്ല

നഴ്‌സറി, പ്രാഥമിക വിദ്യാഭ്യാസം എന്നിവ മലയാളത്തിലാണന്ന് ഉറപ്പാക്കണം, മാതൃഭാഷ പഠിക്കുക ഏതൊരു കുട്ടിയുടേയും മൗലികാവകാശമാണ്: കെ. ജയകുമാര്‍

രാത്രി ഷിഫ്റ്റുകളില്‍ ജോലിഭാരം കുറയ്ക്കാന്‍ 10 രോഗികളെ കൊലപ്പെടുത്തി, 27 പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; നേഴ്സിന് ജീവപര്യന്തം തടവ്

ആഫ്രിക്കന്‍ പന്നിപ്പനി; മനുഷ്യരെ ബാധിക്കില്ല, പന്നികളില്‍ 100ശതമാനം മരണനിരക്ക്

അടുത്ത ലേഖനം
Show comments