Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൈനീസ് പ്രസിഡന്റിന്റെ മകള്‍ അമേരിക്കയില്‍; നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് ട്രംപ് അനുയായി

സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയ പങ്കുവെച്ച് പോസ്റ്റിലാണ് ലോറ ലൂമര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

Chinese President daughter in US

സിആര്‍ രവിചന്ദ്രന്‍

, ശനി, 31 മെയ് 2025 (20:33 IST)
ചൈനീസ് പ്രസിഡന്റിന്റെ മകള്‍ അമേരിക്കയിലുണ്ടെന്നും അവരെ നാടുകടത്തണമെന്നും ആവശ്യപ്പെട്ട് തീവ്ര വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകയും ട്രംപിന്റെ അനുയായിയുമായ ലൂമര്‍ ലോറ. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള ചൈനീസ് വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കുമെന്ന് അറിയിച്ച് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയ പങ്കുവെച്ച് പോസ്റ്റിലാണ് ലോറ ലൂമര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
 
ഷി ജിന്‍പിങ്ങിന്റെ മകള്‍ യുഎസില്‍ ഉണ്ടെന്നും അവളെ നാടുകടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൂടാതെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആര്‍മി ഗാര്‍ഡുകള്‍ അവള്‍ക്ക് അമേരിക്കന്‍ മണ്ണില്‍ സ്വകാര്യ സുരക്ഷ നല്‍കുന്നുവെന്ന ചില വിവരങ്ങള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ലോറ പറഞ്ഞു. അതേസമയം ചൈനീസ് പ്രസിഡന്റിന്റെ മകള്‍ യുഎസില്‍ ഇല്ലെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.
 
ഷീ ജിങ്പിങ്ങിന്റെ ഏക മകളായ് ഷീമിങ്‌സെ 1992 ലാണ് ജനിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം അപൂര്‍വ്വമായി മാത്രമേ ഇവര്‍ പൊതു ഇടങ്ങളില്‍ എത്താറുള്ളു. ഹാര്‍വാര്‍ഡില്‍ സൈക്കോളജി ഇംഗ്ലീഷ് കോഴ്‌സ് മീന്‍സെ 2015 പഠിച്ചിരുന്നു. യഥാര്‍ത്ഥ വ്യക്തിത്വം വെളിപ്പെടുത്താതെ മറ്റൊരു പേരിലാണ് ഇവര്‍ പഠിച്ചിരുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നേഴ്‌സ് ഫോണില്‍ മുഴുകി നവജാതശിശുവിന്റെ തള്ളവിരല്‍ മുറിച്ചുമാറ്റി; സംഭവം വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍