Webdunia - Bharat's app for daily news and videos

Install App

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

അഭിറാം മനോഹർ
തിങ്കള്‍, 16 ജൂണ്‍ 2025 (13:52 IST)
Israel- Saudi- iran
ഇറാനിലെ പാലവി രാജവംശത്തിലെ രണ്ടാമനായ മോഹമ്മദ് റെസ പഹ്ലവിയാണ് 1941 മുതല്‍ 1979 വരെ ഇറാനില്‍ ഭരണാധികാരിയായി അധികാരത്തിലുണ്ടായിരുന്നത്. വെളിച്ചത്തിന്റെ വിപ്ലവം എന്ന പേരില്‍ വിഭ്യഭ്യാസം, സ്ത്രീശാക്തീകരണം, വ്യവസായ വത്കരണം എന്നീ രംഗങ്ങളില്‍ സമ്പൂര്‍ണ്ണമാറ്റം കൊണ്ടുവന്ന് ഇറാനെ ഒരു ആധുനിക രാഷ്ട്രമാക്കുന്നതില്‍ പഹ്ലവിയുടെ ഭരണം നിര്‍ണായകമായിരുന്നു. എന്നാല്‍ ഇസ്ലാമിക പാരമ്പര്യങ്ങള്‍ക്കും മത ചട്ടകൂട്ടുകള്‍ക്കും എതിരായിരുന്നു ഈ നടപടികള്‍. അമേരിക്കയുടെയും ബ്രിട്ടന്റെയും കളിപ്പാവ എന്ന നിലയിലായിരുന്നു പഹ്ലവിയുടെ രാഷ്ട്രീയ തീരുമാനങ്ങള്‍. 1948ല്‍ രൂപീകരിച്ച ഇസ്രായേലിനെ ഇറാന്‍ അംഗീകരിക്കുന്ന ഘട്ടം വരെ പോയത് ഇത് കാരണമായിരുന്നു. പിന്നീട് പഹ്ലവി ഭരണം പോലീസ് റജീം ആയി  ജനങ്ങളെ അടിച്ചമര്‍ത്താന്‍ തുടങ്ങിയതോടെയാണ് അത് 1979ലെ ഇസ്ലാമിക വിപ്ലവത്തിലേക്ക് വഴിതെളിച്ചത്.
 
പഹ്ലവി ഭരണത്തില്‍ അസന്തുഷ്ടരായിരുന്ന ജനങ്ങലെ ഒന്നിപ്പിച്ചത് മതപണ്ഡിതന്മാര്‍ ചേര്‍ന്നായിരുന്നു. 1979-ല്‍ അയ്യത്തൊല്ലാ റൂഹുല്ല ഖൊമൈനിയുടെ നേതൃത്വത്തില്‍ നടന്ന ഇസ്ലാമിക വിപ്ലവം, ഇറാനിന്റെ ആധികാരിക രാഷ്ട്രീയവും ജിയോപൊളിറ്റിക്കല്‍ നിലപാടും മാറ്റിമറിച്ചു. പഹ്ലവിയെ രാജ്യദ്രോഹിയായി പ്രഖ്യാപിച്ച് ജ്യത്തുനിന്ന് പുറത്താക്കിയ ഖൊമെയ്നി, ''വിലായത്ത് എല്‍ ഫഖി'' എന്ന ആശയത്തില്‍ അടിസ്ഥാനമാക്കിയുള്ള ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിച്ചു. ഇതോടെ ഇറാനില്‍ മതപണ്ഡിതര്‍  ഭരണാധികാരികളായി മാറുകയും രാജ്യത്തിന്റെ പരമാധികാര സ്ഥാനത്തേക്ക് എത്തുകയും ചെയ്തു. 1979ലെ ഇസ്ലാമിക വിപ്ലവമാണ്  ഇസ്രായേലിനെതിരായ തുറന്ന യുദ്ധത്തിലേക്ക് ഇറാനെ എത്തിച്ചത്. ഇസ്രായേലുമായുള്ള സഖ്യം അവസാനിപ്പിച്ച ഇറാന്‍ ഹമാസ്, ഹിസ്ബുള്ള പോലുള്ള ഇസ്ലാമിക് ഗ്രൂപ്പുകളെ പ്രഖ്യാപിക്കുകയും ഇസ്രായേലിനെ മുഖ്യ ശത്രുവായി പ്രഖ്യാപിക്കുകയും ചെയ്തു.
Shah Pahlavi and ayatollah ruhollah khomeini
 
ഖൊമെയ്നി തന്റെ ഇസ്ലാമിക വിപ്ലവം സമസ്ത ഇസ്ലാമിക ലോകത്തേക്കും വ്യാപിപ്പിക്കാനുള്ള ആശയമാണ് മുന്നോട്ട് വെച്ചത്. എന്നാല്‍ ഇത് സൗദി അറേബ്യയുടെ മതാധിഷ്ഠിത ഭരണരീതിക്ക് വലിയ വെല്ലുവിളിയായി മാറി. ഇറാന്റെ ശരിയ ഇസ്ലാം സ്വഭാവം സൗദിയുടെ വഹാബി സുന്നി ആശയവുമായി പൊരുത്തപ്പെടുന്നതായിരുന്നില്ല. സൗദിയും ഇറാനും മുസ്ലീം ലോകത്തിന്റെ നേതാക്കള്‍ എന്ന പദവി സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. സൗദിക്കെതിരെ ഇറാന്‍ യെമനില്‍ ഹൂതി വിമതരെയും ബഹ്‌റൈനില്‍ ഷിയാക്കളെയും പിന്തുണയ്ക്കുന്നത് സൗദിയെ ആശങ്കയിലാഴ്ത്തി. മുസ്ലീം ഭരണകൂടത്തിനെതിരായ ഇസ്രായേല്‍ ആക്രമണങ്ങളില്‍ സൗദി മൗനം പുലര്‍ത്തുന്നത് ഈ പശ്ചാത്തലത്തിലാണ്. അതേസമയം ഭൂമിയില്‍ നിന്നും ഇസ്രായേലിനെ തുടച്ചുമാറ്റും എന്നാണ് ഇറാന്റെ പ്രഖ്യാപനം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

അടുത്ത ലേഖനം
Show comments