Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന ആരോപണം നിഷേധിച്ച് ഇറാന്‍; ഇസ്രയേല്‍ മുന്നറിയിപ്പ് സൈറണ്‍ മുഴക്കി

ആക്രമണത്തിനെതിരെ തിരിച്ചടി നല്‍കാന്‍ പ്രതിരോധ മന്ത്രി നിര്‍ദേശം നല്‍കി.

Iran warns USA,Iran warns America over Israel war,Iran threatens US over Israeli aggression,Middle East tensions Iran USA,Iran USA Israel war news,ഇറാനും അമേരിക്കയും യുദ്ധഭീഷണി,ഇറാൻ യു.എസ്. മുന്നറിയിപ്പ്

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 24 ജൂണ്‍ 2025 (18:43 IST)
വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന ആരോപണം നിഷേധിച്ച് ഇറാന്‍. ആക്രമണം ഉണ്ടായതിന് പിന്നാലെ ഇസ്രയേല്‍ മുന്നറിയിപ്പ് സൈറണ്‍ മുഴക്കി. ഇറാനില്‍ നിന്ന് മിസൈല്‍ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് മുന്നറിയിപ്പ് സൈറണ്‍ മുഴക്കിയത്. ആക്രമണത്തിനെതിരെ തിരിച്ചടി നല്‍കാന്‍ പ്രതിരോധ മന്ത്രി നിര്‍ദേശം നല്‍കി. അതേസമയം ഇറാന്‍ മിസൈല്‍ അയച്ചതിന് തെളിവില്ലെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
അതേസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് അയവ് വന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഭീതി ഒഴുകുകയാണ്. ഇസ്രയേലില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനിടയാണ് ഇറാന്റെ ആക്രമണം. ഇറാന്‍ വീണ്ടും മിസൈലുകള്‍ വിക്ഷേപിച്ചിട്ടുണ്ടെന്നും പൊതുജനങ്ങള്‍ ഷട്ടറുകളില്‍ തുടരണമെന്നും ഇസ്രയേല്‍ പ്രതിരോധസേന മുന്നറിയിപ്പ് നല്‍കി. 
 
വെടി നിര്‍ത്തലിന് ധാരണയായെന്ന ട്രംപിന്റെ വാദം നേരത്തേ ഇറാന്‍ തള്ളിയിരുന്നു. യുദ്ധം അവസാനിപ്പിക്കേണ്ടത് ഇസ്രയേല്‍ ആണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇസ്രായേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ ഇറാന്‍ ആക്രമണം അവസാനിപ്പിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് ആരാഗ്ച്ചി പറഞ്ഞു. ഇന്ന് പുലര്‍ച്ച നാലുമണിയോടെയാണ് അദ്ദേഹം പ്രതികരിച്ചത്. ട്രംപിന്റെ വെടി നിര്‍ത്തല്‍ ധാരണ വാദം പുറത്തുവന്നതിന് പിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പ്രതികരണം വന്നത്. ഇസ്രയേലാണ് യുദ്ധം ആരംഭിച്ചതെന്നും അവസാനിപ്പിക്കേണ്ടത് ഇസ്രയേല്‍ തന്നെയാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി എക്‌സില്‍ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മിനിറ്റുകള്‍ക്കുള്ളില്‍ ഇന്ത്യയിലെ ട്രെയിനുകള്‍ വൃത്തിയുള്ളതാകും: പോര്‍ട്ടബിള്‍ ഹൈ പ്രഷര്‍ മെഷീനുകള്‍ അവതരിപ്പിച്ച് റെയില്‍വേ