Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷെറിന്‍ മാത്യൂസിന്റെ കൊലപാ‍തകം; വളര്‍ത്തമ്മയ്ക്കും വളര്‍ത്തച്ഛനും സ്വന്തം കുഞ്ഞിനെ കാണാനുള്ള അനുവാദം കോടതി റദ്ദാക്കി

ഷെറിന്‍ മാത്യൂസിന്റെ കൊലപാ‍തകം: സിനിയും വെസ്ലിയും യഥാർഥ രക്ഷിതാക്കളല്ലെന്നു കോടതി, സ്വന്തം മകളെ കാണാൻ അനുവദിക്കില്ല

ഷെറിന്‍ മാത്യൂസിന്റെ കൊലപാ‍തകം; വളര്‍ത്തമ്മയ്ക്കും വളര്‍ത്തച്ഛനും സ്വന്തം കുഞ്ഞിനെ കാണാനുള്ള അനുവാദം കോടതി റദ്ദാക്കി
, ബുധന്‍, 6 ഡിസം‌ബര്‍ 2017 (16:06 IST)
യുഎസിലെ ടെക്‌സാസില്‍ കൊല്ലപ്പെട്ട മൂന്നുവയസുകാരി ഷെറിന്‍ മാത്യുവിന്റെ രക്ഷിതാക്കൾക്ക് സ്വന്തം കുഞ്ഞിനെ കാണാനുള്ള അനുവാദം റദ്ദാക്കി അമേരിക്കൻ കോടതി. ഷെറിന്റെ മരണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നു കോടതി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇവർക്കെതിരെ ഇത്തരത്തുലുള്ള ഒരു നയപടി സ്വീകരിച്ചത്. വളര്‍ത്തമ്മ സിനി മാത്യൂസിനും വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനും രക്ഷിതാവെന്ന നിലയിലുള്ള ഉത്തരവാദിത്വം നിറവേറ്റാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. 
 
നിർബന്ധിച്ചു പാല്‍ കുടിപ്പിച്ചപ്പോഴാണു ഷെറിൻ മരിച്ചതെന്ന് വെസ്‌ലി മൊഴി നൽകിയിരുന്നു. ശ്വാസംമുട്ടിയാണു കുട്ടി മരിച്ചത്. പാല്‍ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്‌ലി പറഞ്ഞിരുന്നു. സംഭവമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 7 മുതല്‍ പൊലീസ് കസ്റ്റഡിയിലാണ് വെസ്ലി.
 
അതേസമയം ദമ്പതികളുടെ സ്വന്തം മകളായ നാല് വയസ്സുകാരി അന്ന് മുതല്‍ പൊലീസ് സംരക്ഷണത്തിലാണ്. അവളെ വിട്ടുനല്കണമെന്നാവശ്യപ്പെട്ട് സിനി മാത്യൂസ് മൂന്ന് ദിവസം മുമ്പ് കോടതിയെ സമീപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സിനിയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
 
ഷെറിന്‍ മരിക്കുന്നതിന് തലേദിവസം വെസ്ലിയും സിനിയും അവരുടെ സ്വന്തം മകളും ഷെറിനെക്കൂടാതെ പുറത്ത് പോയി ഭക്ഷണം കഴിച്ചെന്നും ഒരാള്‍ക്ക് വേണ്ട ഭക്ഷണം പാഴ്‌സല്‍ വാങ്ങിയെന്നും അറസ്റ്റവാറണ്ടില്‍ പൊലീസ് പറയുന്നു. ഒന്നരമണിക്കൂറോളം നേരം ഷെറിന്‍ വീട്ടില്‍ തനിച്ചായിരുന്നുവെന്നും അതില്‍ വ്യക്തമാക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഞാനൊരു മനുഷ്യനാണ് മോദിയെ പോലെയല്ല, തെറ്റുകള്‍ സംഭവിക്കുക സ്വാഭാവികം’; മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി