Webdunia - Bharat's app for daily news and videos

Install App

തുര്‍ക്കിയിലെ റിസോര്‍ട്ടില്‍ തീപിടുത്തം; 66 പേര്‍ വെന്ത് മരിച്ചു, 32 പേര്‍ക്ക് ഗുരുതര പരിക്ക്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 22 ജനുവരി 2025 (11:26 IST)
fire
തുര്‍ക്കിയിലെ റിസോര്‍ട്ടിലുണ്ടായ തീപിടുത്തത്തില്‍ 66 പേര്‍ വെന്ത് മരിച്ചു. കൂടാതെ 32 പേര്‍ക്ക് ഗുരുതര പരിക്കുമേറ്റു. വടക്കുപടിഞ്ഞാറാന്‍ തുര്‍ക്കിയിലെ സ്‌കീ റിസോര്‍ട്ടിലാണ് തീപിടുത്തം ഉണ്ടായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നരയോടെയാണ് തീപിടുത്തം ഉണ്ടായത്. ഹോട്ടലില്‍ 234 പേരാണ് താമസിച്ചിരുന്നത്.
 
ഹോട്ടലില്‍ നിന്ന് ചാടിയവരില്‍ രണ്ടുപേര്‍ മരിച്ചു. പുക നിറഞ്ഞതിനാല്‍ ഫയര്‍ എസ്‌കേപ്പ് കണ്ടെത്തുന്നതിന് ആളുകള്‍ക്ക് സാധിച്ചില്ല. 161 മുറികളുള്ള ഹോട്ടല്‍ ഒരു പാറയുടെ വശത്താണ് സ്ഥിതി ചെയ്യുന്നത്. ഇത് തീ അണയ്ക്കുന്നതിന് തടസ്സമായി. അവധി ദിവസമായിരുന്നതിനാല്‍ ഹോട്ടലില്‍ നല്ല തിരക്കുണ്ടായിരുന്നു.
 
ഹോട്ടലിന്റെ പ്രധാന ഭാഗങ്ങള്‍ എല്ലാം മരത്തടി കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം തീപിടുത്തത്തിന്റെ പ്രധാന കാരണം എന്താണെന്ന് കണ്ടെത്തിയിട്ടില്ല. ഇതിനായി സര്‍ക്കാര്‍ 6 പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അടുത്ത ലേഖനം
Show comments