Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുര്‍ക്കി നാവികസേനയുടെ യുദ്ധക്കപ്പല്‍ പാക്കിസ്ഥാന്‍ തുറമുഖത്ത്

ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായി ഇരിക്കുന്ന സാഹചര്യത്തിലാണ് തുര്‍ക്കി നാവികസേനയുടെ കപ്പല്‍ പാക്കിസ്ഥാന്‍ തുറമുഖത്തെത്തുന്നത്.

Turkish Navy Warship

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 5 മെയ് 2025 (14:02 IST)
തുര്‍ക്കി നാവികസേനയുടെ യുദ്ധക്കപ്പല്‍ പാക്കിസ്ഥാന്‍ തുറമുഖത്ത്. കപ്പല്‍ മെയ് ഏഴാം തീയതി വരെ കറാച്ചി തീരത്ത് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ടിസിജി വ്യൂകോത എന്ന കപ്പലാണ് ഞായറാഴ്ച കറാച്ചി തുറമുഖത്ത് എത്തിയത്. ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായി ഇരിക്കുന്ന സാഹചര്യത്തിലാണ് തുര്‍ക്കി നാവികസേനയുടെ കപ്പല്‍ പാക്കിസ്ഥാന്‍ തുറമുഖത്തെത്തുന്നത്. തുര്‍ക്കിയുടെ കപ്പലിലെ ഉദ്യോഗസ്ഥര്‍ പാക്കിസ്ഥാന്റെ നാവികസേനാ ഉദ്യോഗസ്ഥരുമായി വിവിധ വിഷയങ്ങളില്‍ ആശയവിനിമയം നടത്തുമെന്നാണ് വിവരം.
 
ദിവസങ്ങള്‍ക്കു മുമ്പ് തുര്‍ക്കി വ്യോമസേനയുടെ എയര്‍ക്രാഫ്റ്റും കറാച്ചിയില്‍ എത്തിയിരുന്നു. പാക്കിസ്ഥാന്റെ അന്തര്‍വാഹിനികളുടെ നവീകരണത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നത് തുര്‍ക്കിയിലെ പ്രതിരോധ കമ്പനികളാണ്. സൈനികാവശ്യത്തിനുള്ള ഡ്രോണുകളും തുര്‍ക്കിയില്‍ നിന്ന് പാകിസ്ഥാന് ലഭിക്കുന്നുണ്ട്. അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭീകരരെ സഹായിക്കുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച് കശ്മീര്‍ പോലീസ്. 2800 പേരെ കസ്റ്റഡിയിലെടുത്തു. കാശ്മീര്‍ ഐജി വികെ ബിര്‍ദി ആണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 90 പേര്‍ക്കെതിരെ പിഎസ്എ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. 
 
കൂടാതെ ഭീകരര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ജനങ്ങളുമായി പരമാവധി സഹകരിച്ചാണ് നടപടികളെന്നും സംസ്ഥാനം വ്യാപകമായി തിരച്ചില്‍ നടത്തുകയാണെന്നും ഐജി അറിയിച്ചു. അതേസമയം കരസേന അടിയന്തര സാഹചര്യം നേരിടാനുള്ള മോക് ഡ്രില്‍ നടത്തി. പഞ്ചാബിലെ ഫിറോസ് പൂരിലാണ് ലൈറ്റുകള്‍ അണച്ച് മോക് ഡ്രില്‍ നടത്തിയത്. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഐക്യരാഷ്ട്രസഭ രക്ഷാ സമിതി യോഗം ചേരണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരീക്ഷയെഴുതാന്‍ പത്തനംതിട്ട വരെ പോകില്ലെന്ന് കരുതി, പക്ഷേ ഗ്രീഷ്മയുടെ കണക്കുകൂട്ടലുകള്‍ തെറ്റി