ആ സങ്കടകരമായ സ്ഥിതി മാറി, ഇപ്പോള്‍ ധോണി സന്തോഷവാന്‍ !

Webdunia
വ്യാഴം, 5 ഏപ്രില്‍ 2018 (17:24 IST)
രണ്ടു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു വേണ്ടി കളിക്കാന്‍ സാധിക്കുന്നതിലെ സന്തോഷം പങ്കുവയ്‌ക്കുന്നതിനിടെ വികാരഭരിതനായി മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി.
 
ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ (ഐപി എല്‍) ചെന്നൈ ടീം ജേഴ്‌സി രണ്ടു വര്‍ഷം അണിയാന്‍ കഴിയാത്തതിന്റെ നിരാശ പങ്കുവയ്‌ക്കുമ്പോഴാണ് ധോണിയുടെ വാക്കുകള്‍ ഇടറിയത്.
 
“വളരെ സങ്കടകരമായ നിമിഷമായിരുന്നു പൂനെയ്‌ക്കായി കളിക്കുക എന്നത്. അതിനു കാരണം ഞാന്‍ എട്ടു വര്‍ഷം ചെന്നൈയ്‌ക്കു വേണ്ടി കളിച്ചു എന്നതുതന്നെ. ഈ മഞ്ഞ ജേഴ്‌സിക്ക് പകരം വെയ്‌ക്കാന്‍ മറ്റൊന്നിനും സാധിക്കുമായിരുന്നില്ല. ചെന്നൈ ടീം ഇല്ലാതായപ്പോള്‍ വളരെ സങ്കടം നേരിട്ട സാഹചര്യമായിരുന്നു”- എന്നും ധോണി പറഞ്ഞു.  
 
ചെന്നൈയ്‌ക്ക് പകരം വയ്‌ക്കാന്‍ ആകുമായിരുന്നില്ല തനിക്ക് പൂനെ. ഐപിഎല്‍ പ്രൊഫഷണല്‍ മത്സരമാണ്. അതിനാല്‍ തന്നെ മറ്റു ടീമുകള്‍ക്ക് വേണ്ടി കളിച്ചപ്പോള്‍ വിജയിക്കാനുറച്ചാണ് ഗ്രൌണ്ടിലിറങ്ങിയതെന്നും ധോണി കൂട്ടിച്ചേര്‍ത്തു.
 
സംസാരിക്കുന്നതിനിടെ വികാരഭരിതനായി വാക്കുകള്‍ ഇടറിയതോടെ സുരേഷ് റെയ്ന സ്റ്റേജിലെത്തി ധോണിക്ക് വെള്ളം നല്‍കുകയും ചെയ്‌തു. മഹിയുടെ വാക്കുകളെ കൈയടിയോടെയാണ് എല്ലാവരും സ്വീകരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യൻ താരങ്ങൾ പെരുമാറിയത് മോശമായ രീതിയിൽ, ആരോപണവുമായി സർഫറാസ് അഹമ്മദ്

Shubman Gill: ഗില്ലിന്റെ ബാറ്റിങ്ങില്‍ ഉടനെ പരിഹരിക്കേണ്ട പ്രശ്‌നമുണ്ട്, ഉപദേശവുമായി മുന്‍ ബാറ്റിംഗ് കോച്ച്

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യൻ പിച്ചുകളെ വിമർശിക്കുന്നവർ എവിടെ, മിണ്ടാട്ടമില്ലെ?, മെൽബൺ പിച്ചിനെ വിമർശിച്ച് പീറ്റേഴ്സൺ

വൈഭവിന്റെ പ്രകടനങ്ങള്‍ അധികവും നിലവാരം കുറഞ്ഞ ബൗളിങ്ങിനെതിരെ, താരത്തിന്റെ വളര്‍ച്ചയില്‍ ജാഗ്രത വേണം, ബിസിസിഐക്ക് മുന്നറിയിപ്പുമായി മുന്‍ സെലക്ടര്‍

ഓസ്ട്രേലിയയെ തോൽപ്പിക്കാൻ പരിശീലകനായി രവി ശാസ്ത്രി തന്നെ വരണം, ആവശ്യവുമായി മുൻ ഇംഗ്ലണ്ട് താരം

കളിച്ച അവസാന ഏകദിനത്തില്‍ സെഞ്ചുറി, പക്ഷേ ജയ്‌സ്വാളിനെ കാത്തിരിക്കുന്നത് സഞ്ജുവിന്റെ അതേവിധി

സഞ്ജുവല്ല, അഭിഷേകിനൊപ്പം തകർത്തടിക്കാൻ ഓപ്പണറാക്കേണ്ടത് ഇഷാനെ, തുറന്ന് പറഞ്ഞ് പരിശീലകൻ

അടുത്ത ലേഖനം
Show comments