Webdunia - Bharat's app for daily news and videos

Install App

എഴുതിത്തള്ളിയവര്‍ എവിടെ? ആര് പിടിച്ചുകെട്ടും ഈ പൊള്ളാര്‍ഡ് കൊടുങ്കാറ്റിനെ!

Webdunia
വ്യാഴം, 11 ഏപ്രില്‍ 2019 (11:34 IST)
കീറോണ്‍ പൊള്ളാര്‍ഡ് മുംബൈ ടീമിന് ഒരു ഭാരമാകുമോ എന്ന് ഐ പി എല്ലിന്‍റെ തുടക്കത്തില്‍ ചില വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം കാറ്റില്‍ പറത്തുകയാണ് ഇപ്പോള്‍ പൊള്ളാര്‍ഡ്. പഞ്ചാബിനെതിരെ അപ്രാപ്യമെന്നും അസാധ്യമെന്നും തോന്നിയ ലക്‍ഷ്യത്തെ മുംബൈ കൈപ്പിടിയിലൊതുക്കിയത് പൊള്ളാര്‍ഡിന്‍റെ തകര്‍പ്പന്‍ വെടിക്കെട്ടിന്‍റെ പിന്‍‌ബലത്തിലാണ്. 
 
ക്രിസ് ഗെയിലിന്‍റെയും കെ എല്‍ രാഹുലിന്‍റെയും ഗംഭീര ഇന്നിംഗ്സുകളിലൂടെയാണ് 197 എന്ന കൂറ്റന്‍ സ്കോര്‍ പഞ്ചാബ് പടുത്തുയര്‍ത്തിയത്. ഓപ്പണര്‍ കെ എല്‍ രാഹുലിന്റെ കന്നി ഐപിഎല്‍ സെഞ്ചുറിയായിരുന്നു പഞ്ചാബ് ഇന്നിംഗ്സിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ക്രിസ് ഗെയില്‍ 36 പന്തുകളില്‍ നിന്ന് 63 റണ്‍സെടുത്തു. എന്നാല്‍ ഗെയിലിനെ കടത്തിവെട്ടിയ പ്രകടനം മുംബൈക്കുവേണ്ടി പൊള്ളാര്‍ഡില്‍ നിന്നുണ്ടായി. 31 പന്തുകളില്‍ നിന്ന് പൊള്ളാര്‍ഡ് നേടിയത് 83 റണ്‍സാണ്. 
 
പൊള്ളാര്‍ഡിന്‍റെ ഇന്നിംഗ്സ് പരിശോധിച്ചാല്‍ അത് ഏറ്റവും അനിവാര്യമായ ഘട്ടത്തില്‍ ഇടിവെട്ടോടെ പെയ്ത മഴ പോലെയാണ്. 198 എന്ന വിജയലക്‍ഷ്യം മുന്നില്‍ക്കണ്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ പത്ത് ഓവറുകള്‍ പിന്നിട്ടപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സ് എന്ന നിലയിലായിരുന്നു. വിജയം അസാധ്യം എന്ന് തോന്നിയ ഇടത്തുനിന്നാണ് പൊള്ളാര്‍ഡ് തന്‍റെ കൈക്കരുത്തില്‍ മുംബൈയെ വിജയതീരമടുപ്പിച്ചത്. പൊള്ളാര്‍ഡിന്‍റെ ഇന്നിംഗ്സില്‍ മൂന്ന് ബൌണ്ടറികളും 10 സിക്സറുകളും ഉള്‍പ്പെടുന്നു. 
 
പൊള്ളാര്‍ഡ് മടങ്ങുമ്പോള്‍ മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് മൂന്ന് പന്തുകളില്‍ നിന്ന് നാലുറണ്‍സ് ആയിരുന്നു. അത് അവര്‍ അനായാസം നേടുകയും ചെയ്തു. ഈ മത്സരത്തില്‍ രോഹിത് ശര്‍മ കളിച്ചിരുന്നില്ല. രോഹിത്തിന്‍റെ അഭാവത്തില്‍ പൊള്ളാര്‍ഡ് തന്നെയായിരുന്നു മുംബൈയുടെ നായകനും. നായകനായി വന്ന് ഉജ്ജ്വല ഇന്നിംഗ്സിലൂടെ മുംബൈയെ വിജയത്തിലെത്തിച്ചതിന്‍റെ സന്തോഷം പൊള്ളാര്‍ഡ് മറച്ചുവയ്ക്കുന്നില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

Yashwasi Jaiswal: ഫിനിഷ് ചെയ്യാൻ ഒരാൾ ക്രീസിൽ വേണമായിരുന്നുവെന്ന് മത്സരശേഷം ജയ്സ്വാൾ, അതെന്താ അങ്ങനൊരു ടോക്ക്, ജുറലും ഹെറ്റ്മെയറും പോരെയെന്ന് സോഷ്യൽ മീഡിയ

Rajasthan Royals: എല്ലാ കളികളും ജയിച്ചിട്ടും കാര്യമില്ല; സഞ്ജുവിന്റെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്

Carlo Ancelotti: അര്‍ജന്റീന സൂക്ഷിക്കുക, ആഞ്ചലോട്ടി റയലില്‍ നിന്നും ബ്രസീലിലേക്ക്, ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli: വിരാട് കോലി മിഡിൽസെക്സിലേക്കോ?, കൗണ്ടി ക്രിക്കറ്റ് കളിക്കാൻ ഇംഗ്ലണ്ടിൽ നിന്നും ക്ഷണം

Shubman Gill: ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ തന്നെ?, ഗംഭീറിനെ വീട്ടിലെത്തി കണ്ടു, അഞ്ച് മണിക്കൂറോളം നീണ്ട ചർച്ച

യുവ പേസര്‍ വീണ്ടും പരിക്കേറ്റ് പുറത്ത്, കാരണമായത് ലഖ്‌നൗവിന്റെ ഇടപെടല്‍. പരുക്കുണ്ടെന്ന് കണ്ടിട്ടും കളിപ്പിക്കാന്‍ ശ്രമിച്ചു

Punjab Kings vs Rajasthan Royals: ജോഷ് ഇംഗ്ലീഷും സ്റ്റോയ്നിസും മടങ്ങി, പഞ്ചാബിൽ 2 മാറ്റങ്ങൾ, വൈഭവിനായി ഓപ്പണിംഗ് റോൾ ഉപേക്ഷിച്ച് സഞ്ജു

Sanju Samson: ഇത് സഞ്ജുവിനെ പറ്റു, 14കാരനായ യുവതാരത്തിനായി ഓപ്പണിംഗ് റോൾ വേണ്ടെന്ന് വെച്ച് താരം, കയ്യടിച്ച് സോഷ്യൽ മീഡിയ

അടുത്ത ലേഖനം
Show comments