Webdunia - Bharat's app for daily news and videos

Install App

30 പന്തിന് മുകളിൽ ബാറ്റ് ചെയ്ത ഒരു കളിയുമില്ല, പക്ഷേ റൺവേട്ടയിൽ ഒമ്പതാമത്, പോക്കറ്റ് ഡൈനാമോ എന്നാൽ അത് അഭിഷേക് മാത്രം

അഭിറാം മനോഹർ
ചൊവ്വ, 21 മെയ് 2024 (18:24 IST)
മുന്‍ സീസണുകളേതിനേക്കാള്‍ ഏറ്റവും കൂടുതല്‍ വമ്പന്‍ സ്‌കോറുകള്‍ പിറന്ന കൂടുതല്‍ സിക്‌സുകള്‍ പിറന്ന സീസണാണ് 2024. ഹൈദരാബാദും കൊല്‍ക്കത്തയും ആദ്യ ഓവറുകള്‍ മുതല്‍ തകര്‍ത്തടിച്ചു തുടങ്ങിയപ്പോള്‍ സീസണില്‍ പല തവണ ഈ ടീമുകള്‍ 250+ സ്‌കോറുകള്‍ സ്വന്തമാക്കി. വിനാശകാരികളായ ഓപ്പണിംഗ് ബാറ്റര്‍മാരുടെ പ്രകടനമാണ് ഇതിന് കാരണമായത്. ഇതില്‍ തന്നെ ഹൈദരാബാദിന്റെ ഓപ്പണിംഗ് സഖ്യമായ ട്രാവിസ് ഹെഡ്- അഭിഷേക് ശര്‍മ കൂട്ടുക്കെട്ട് രണ്ട് തവണയാണ് പവര്‍പ്ലേയില്‍ 100 റണ്‍സ് മറികടന്നത്.
 
13 മത്സരങ്ങളില്‍ നിന്നും 38 റണ്‍സ് ശരാശരിയില്‍ 467 റണ്‍സാണ് അഭിഷേക് ശര്‍മ ഇക്കുറി അടിച്ചുകൂട്ടിയത്. ഓറഞ്ച് ക്യാപ്പിനായി മത്സരിക്കുന്ന താരങ്ങളില്‍ ഒമ്പതാം സ്ഥാനത്താണ് അഭിഷേക് ശര്‍മ ഇപ്പോള്‍. എന്നാല്‍ ഐപിഎല്ലില്‍ ഈ സീസണില്‍ കളിച്ച ഒരൊറ്റ കളിയിലും 30 പന്തുകള്‍ പൂര്‍ത്തിയാക്കാന്‍ അഭിഷേകിനായിട്ടില്ല. എങ്കിലും 3 അര്‍ധസെഞ്ചുറികളടക്കം 467 റണ്‍സ് അഭിഷേക് സ്വന്തമാക്കി കഴിഞ്ഞു. ഇതില്‍ തന്നെ ലഖ്‌നൗവിനെതിരായ മത്സരത്തില്‍ 28 പന്തില്‍ നിന്നും പുറത്താകാതെ നേടിയ 75 റണ്‍സാണ് അഭിഷേകിന്റെ ഉയര്‍ന്ന സ്‌കോര്‍. മുംബൈ ഇന്ത്യന്‍സിനെതിരെ 23 പന്തില്‍ 63 റണ്‍സും പഞ്ചാബിനെതിരെ 28 പന്തില്‍ 66 റണ്‍സും അഭിഷേക് സ്വന്തമാക്കി കഴിഞ്ഞു.
 
 ഓപ്പണിംഗില്‍ പവര്‍പ്ലേയുടെ ആനുകൂല്യം പൂര്‍ണ്ണമായും മുതലെടുത്ത് എതിരാളികളെ ചിത്രത്തില്‍ നിന്നും മായ്ച്ചുകളയുന്നതാണ് അഭിഷേകിന്റെ ശൈലി. 30 പന്തുകള്‍ നേരിട്ടാന്‍ തന്നെ 60ന് മുകളില്‍ റണ്‍സ് എത്തിക്കാന്‍ അഭിഷേകിന് സാധിക്കുമ്പോള്‍ ഈ വേഗതയേറിയ തുടക്കങ്ങള്‍ ടീമിനെ വമ്പന്‍ സ്‌കോറിലേക്കെത്തിക്കാന്‍ സഹായിക്കുന്നു. ഇത്തവണ ഹൈദരാബാദിനെ പ്ലേ ഓഫിലെത്തിച്ചത് ഭയമില്ലാതെ മികച്ച തുടക്കം നല്‍കുന്ന അഭിഷേക്- ഹെഡ് ജോഡിയുടെ പ്രകടനങ്ങളാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England 4th Test: അവര്‍ കഠിനമായി പോരാടി, അര്‍ഹിച്ച സെഞ്ചുറിയാണ് നേടിയത്, ബെന്‍ സ്റ്റോക്‌സിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ജെഫ്രി ബോയ്‌കോട്ട്

Gautham Gambhir Fight: ഞങ്ങളെന്ത് ചെയ്യണമെന്ന് നിങ്ങളാണോ പറയുന്നത്, ഓവൽ ടെസ്റ്റിന് മുൻപായി ഗംഭീറും ക്യുറേറ്ററും തമ്മിൽ ചൂടേറിയ തർക്കം

കഴിവ് തെളിയിച്ചു, എന്നിട്ടും എന്റെ മകന് സ്ഥിരമായി അവസരങ്ങളില്ല, ഇന്ത്യന്‍ ടീം സെലക്ടര്‍മാര്‍ക്കെതിരെ വാഷിങ്ടണ്‍ സുന്ദറിന്റെ അച്ഛന്‍

World Legends Championship: പാകിസ്ഥാനെതിരെ കളിച്ചില്ല, കളിച്ച എല്ലാ മത്സരങ്ങളിലും തോറ്റു, ഇന്ത്യൻ ചാമ്പ്യൻസിന് ഇന്നത്തെ മത്സരം നിർണായകം

ആദ്യം ടെസ്റ്റിൽ പിന്നാലെ ടി20യിലും വെസ്റ്റിൻഡീസിനെ വൈറ്റ് വാഷ് ചെയ്ത് ഓസ്ട്രേലിയ

അടുത്ത ലേഖനം
Show comments