Webdunia - Bharat's app for daily news and videos

Install App

അവസാന മത്സരത്തിൽ കിരീടത്തിലേക്ക് നയിച്ച കാമിയോ, 6 കിരീടനേട്ടവുമായി അമ്പാട്ടി റായിഡു വിരമിച്ചു

Webdunia
ചൊവ്വ, 30 മെയ് 2023 (13:16 IST)
ഐപിഎല്‍ ക്രിക്കറ്റിലെ ചിരവൈരികളാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും. അതിനാല്‍ തന്നെ ചെന്നൈ കളിക്കുമ്പോള്‍ ചെന്നൈ തോല്‍ക്കണമെന്ന് മുംബൈ ആരാധകര്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. ഇത്തവണ പക്ഷേ ചെന്നൈയെ മുംബൈ ആരാധകര്‍ ഫൈനലില്‍ പിന്തുണച്ചിട്ടുണ്ടെങ്കില്‍ എം എസ് ധോനിയുടെ അവസാന ടൂര്‍ണമെന്റുകളില്‍ ഒന്നാണിതെന്ന ഒറ്റ കാരണത്താലാണ്. ചിരവൈരികളായ ടീമുകളാണെങ്കിലും മുംബൈ ആരാധകര്‍ക്കും ചെന്നൈ ആരാധകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് അമ്പാട്ടി റായിഡു.
 
ഇരുടീമുകള്‍ക്കും വേണ്ടി ഐപിഎല്ലിലെ 3 കിരീടനേട്ടങ്ങളില്‍ റായിഡു പങ്കാളിയായിരുന്നു എന്നതാണ് താരത്തെ ഇരു ആരാധകര്‍ക്കും പ്രിയങ്കരനാക്കുന്നത്. ഇന്നലെ ഗുജറാത്തിനെ ചെന്നൈ അഞ്ച് വിക്കറ്റിന് തകര്‍ക്കുമ്പോള്‍ അതില്‍ അമ്പാട്ടി റായിഡു കളിച്ച ഒരു കാമിയോ പ്രകടനത്തിന് നിര്‍ണായകമായ പങ്കുണ്ടായിരുന്നു. 8 പന്തില്‍ ഒരു ബൗണ്ടറിയും 2 സിക്‌സും ഉള്‍പ്പടെ റായിഡു നേടിയ 19 റണ്‍സാണ് മത്സരം ചെന്നൈയുടെ പക്ഷത്തിലേക്ക് നയിച്ചത്. ഐപിഎല്ലിലെ താരത്തിന്റെ അവസാന മത്സരം കൂടിയായിരുന്നു ഇത്. ഇതോടെ ഐപിഎല്‍ കിരീടനേട്ടവുമായി കളിക്കളത്തില്‍ നിന്നും വിടവാങ്ങാന്‍ താരത്തിനായി.
 
2010 11 സീസണിലായിരുന്നു റായിഡു മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിയത്. 2010 മുതല്‍ 2017 വരെയുള്ള സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന താരം മുംബൈ നേടിയ 3 ഐപിഎല്‍ കിരീടനേട്ടങ്ങളില്‍ പങ്കാളിയായിരുന്നു. തുടര്‍ന്ന് മുംബൈ താരത്തെ കൈവിട്ടതോടെയാണ് 2018ല്‍ ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം താരം ചേരുന്നത്. ചെന്നൈ നേടിയ 3 ഐപിഎല്‍ കിരീടനേട്ടങ്ങളിലും ഇപ്പോള്‍ ഭാഗമാകാന്‍ താരത്തിനായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

IND VS ENG: 'ബുംറയെ കാത്തിരിക്കുന്നത് വെല്ലുവിളികൾ, ശരീരം കൈവിട്ടു': സൂപ്പർതാരം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉ‌ടൻ വിരമിക്കുമോ?

India vs England, 4th Test: തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ; ഗില്ലും രാഹുലും രക്ഷിക്കുമോ?

Jasprit Bumrah: ബെന്‍ സ്റ്റോക്‌സ് പോലും ഇതിലും വേഗതയില്‍ പന്തെറിയും; ബുംറയ്ക്ക് എന്താണ് സംഭവിക്കുന്നത്?

India vs England, 4th Test: 'കളി കൈവിട്ട് ഇന്ത്യ, പ്രതിരോധത്തില്‍'; ഗില്ലും പിള്ളേരും നാണക്കേടിലേക്കോ?

അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ

അടുത്ത ലേഖനം
Show comments