Webdunia - Bharat's app for daily news and videos

Install App

Jofra Archer:തല്ലുകൊണ്ടതെല്ലാം പഴങ്കഥ, പ്രതാപകാലത്തെ ഓർമിപ്പിച്ച് ആർച്ചറുടെ മാരക സ്പെൽ, ആദ്യ ഓവറിൽ തന്നെ വിക്കറ്റ്, രാജസ്ഥാൻ സൂപ്പർ ഹാപ്പി

അഭിറാം മനോഹർ
തിങ്കള്‍, 31 മാര്‍ച്ച് 2025 (10:37 IST)
Jofra Archer
ഐപിഎല്‍ 2025 സീസണിലെ ആദ്യ 2 മത്സരങ്ങളിലെയും പാപക്കറ കഴുകുന്ന പ്രകടനവുമായി ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍. സണ്‍റസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 70ല്‍ അധികം റണ്‍സാണ് നാലോവറില്‍ ആര്‍ച്ചര്‍ വിട്ടുനല്‍കിയിരുന്നത്. കരിയറിന്റെ തുടക്കകാലത്ത് ബാറ്റര്‍മാരെ വിറപ്പിച്ചിരുന്ന ആര്‍ച്ചറെ നിരന്തരമായുള്ള പരിക്കുകളാണ് തളര്‍ത്തിയത്. എന്നാല്‍ ചെന്നൈയ്ക്കായുള്ള മത്സരത്തില്‍ പഴയ ആര്‍ച്ചറെയാണ് താരം ഓര്‍മിപ്പിച്ചത്.
 
 ഐപിഎല്ലിലെ ആദ്യ 2 മത്സരങ്ങള്‍ കഴിഞ്ഞതോടെ തല്ലുകൊള്ളിയെന്നും ചെണ്ടയെന്നും പരിഹസിക്കപ്പെട്ട ആര്‍ച്ചര്‍ ചെന്നൈയ്‌ക്കെതിരെ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേടുക മാത്രമല്ല ചെന്നൈ ബാറ്റര്‍മാരെ ഒരു റണ്‍സ് പോലും സ്‌കോര്‍ ചെയ്യാന്‍ സമ്മതിച്ചിരുന്നില്ല.
 
 ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്കായി രചിന്‍ രവീന്ദ്രയും രാഹുല്‍ ത്രിപാഠിയുമാണ് ഓപ്പണര്‍മാരായി എത്തിയത്. പേസര്‍ ജോഫ്ര ആര്‍ച്ചറുടെ ആദ്യ 3 പന്തിലും റണ്‍സ് നേടാന്‍ രചിന് സാധിച്ചില്ല. നാലാം ബോളില്‍ ധ്രുവ് ജുറലിന്റെ കൈകളില്‍ രചിനെ എത്തിച്ച് ആര്‍ച്ചര്‍ വിക്കറ്റ് വീഴ്ത്തി. ഓവറിലെ ശേഷിച്ച 2 പന്തുകളില്‍ ചെന്നൈ നായകനായ റുതുരാജ് ഗെയ്ക്ക്വാദിനും റണ്‍സ് നേടാനായില്ല. ഐപിഎല്‍ പതിനെട്ടാം സീസണിലെ ആദ്യ മെയ്ഡന്‍ ഓവര്‍ എന്ന റെക്കോര്‍ഡും ഇതോടെ ആര്‍ച്ചര്‍ സ്വന്തമാക്കി.
 
ഈ സീസണിലെ ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെതിരെ നാലോവറില്‍ 76 റണ്‍സാണ് ആര്‍ച്ചര്‍ വിട്ടുകൊടുത്തത്. രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ 2.3 ഓവറില്‍ 33 റണ്‍സും താരം വഴങ്ങിയിരുന്നു. ഇരുമത്സരങ്ങളിലും വിക്കറ്റ് നേടാനും ആര്‍ച്ചര്‍ക്ക് സാധിച്ചിരുന്നില്ല.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England 4th Test: അവര്‍ കഠിനമായി പോരാടി, അര്‍ഹിച്ച സെഞ്ചുറിയാണ് നേടിയത്, ബെന്‍ സ്റ്റോക്‌സിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ജെഫ്രി ബോയ്‌കോട്ട്

Gautham Gambhir Fight: ഞങ്ങളെന്ത് ചെയ്യണമെന്ന് നിങ്ങളാണോ പറയുന്നത്, ഓവൽ ടെസ്റ്റിന് മുൻപായി ഗംഭീറും ക്യുറേറ്ററും തമ്മിൽ ചൂടേറിയ തർക്കം

കഴിവ് തെളിയിച്ചു, എന്നിട്ടും എന്റെ മകന് സ്ഥിരമായി അവസരങ്ങളില്ല, ഇന്ത്യന്‍ ടീം സെലക്ടര്‍മാര്‍ക്കെതിരെ വാഷിങ്ടണ്‍ സുന്ദറിന്റെ അച്ഛന്‍

World Legends Championship: പാകിസ്ഥാനെതിരെ കളിച്ചില്ല, കളിച്ച എല്ലാ മത്സരങ്ങളിലും തോറ്റു, ഇന്ത്യൻ ചാമ്പ്യൻസിന് ഇന്നത്തെ മത്സരം നിർണായകം

ആദ്യം ടെസ്റ്റിൽ പിന്നാലെ ടി20യിലും വെസ്റ്റിൻഡീസിനെ വൈറ്റ് വാഷ് ചെയ്ത് ഓസ്ട്രേലിയ

അടുത്ത ലേഖനം
Show comments