Webdunia - Bharat's app for daily news and videos

Install App

അവൻ വരട്ടെ, സിക്സോ ഫോറോ അടിച്ച് വേണം അവനെ സ്വീകരിക്കാൻ, കോലിയോടും സാൾട്ടിനോടും ടിം ഡേവിഡ്

അഭിറാം മനോഹർ
തിങ്കള്‍, 7 ഏപ്രില്‍ 2025 (13:20 IST)
ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ എല്ലാ കണ്ണുകളും മുംബൈയുടെ സ്റ്റാര്‍ പേസറായ ജസ്പ്രീത് ബുമ്രയുടെ മുകളിലാണ്. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയ്ക്കിടെ പരിക്കേറ്റ ബുമ്ര പിന്നീട് മത്സരങ്ങളൊന്നും തന്നെ കളിച്ചിട്ടില്ല. ആദ്യ നാല് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ മൂന്നിലും തോറ്റ നിലയിലാണ് മുംബൈ ഇന്ത്യന്‍സ്. ഈ സാഹചര്യത്തിലാണ് ബുമ്ര പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തുന്നത്.
 
ബുമ്ര തിരിച്ചെത്തിയ വാര്‍ത്ത മുംബൈ ക്യാമ്പിലാകെ വലിയ ഊര്‍ജമാണ് നല്‍കിയിരിക്കുന്നത്. ബുമ്രയുടെ സാന്നിധ്യം തന്നെ മുംബൈയ്ക്ക് നല്‍കുന്ന ആത്മവിശ്വാസം വലുതാണ്. ഈ സാഹചര്യത്തില്‍ മുംബൈയ്‌ക്കെതിരെ വാംഖഡെയില്‍ കളിക്കുമ്പോള്‍ ബുമ്രയെ ഫോറുകൊണ്ടോ സിക്‌സ് കൊണ്ടോ വരവേല്‍ക്കണമെന്ന് ഓപ്പണര്‍മാരായ വിരാട് കോലിയോടും ഫില്‍ സാള്‍ട്ടിനോടും പറഞ്ഞിരിക്കുകയാണ് മുന്‍ മുംബൈ ഇന്ത്യന്‍സ് താരം കൂടിയായ ടിം ഡേവിഡ്.
 
 അങ്ങനെ ചെയ്യുകയാണെങ്കില്‍ അത് നല്‍കുന്ന സന്ദേശം വലുതായിരിക്കുമെന്നും ബുമ്രയെ നേരിടുമ്പോള്‍ യോര്‍ക്കറില്‍ നിന്നും രക്ഷ നേടാനായി തന്റെ കാല്പാദം സംരക്ഷിച്ച് നിര്‍ത്തുമെന്നും ടിം ഡേവിഡ് പറഞ്ഞു. ബുമ്ര അസാമാന്യനായ ബൗളറാണ്. മുംബൈ ഇന്ത്യന്‍സ് മികച്ച ടീമും. മികച്ച ടീമുകള്‍ക്കും കളിക്കാര്‍ക്കുമെതിരെ കളിക്കുന്നത് നമ്മുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണെന്നും ടും ഡേവിഡ് പറഞ്ഞു.
 
 2022 മുതല്‍ കഴിഞ്ഞ ഐപിഎല്‍ സീസണ്‍ വരെ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന ടിം ഡേവിഡിനെ 8.25 കോടി മുടക്കിയാണ് ആര്‍സിബി തങ്ങളുടെ ടീമിലെത്തിച്ചത്. ആര്‍സിബിക്കായി ഫിനിഷര്‍ റോളില്‍ ഇറങ്ങുന്ന ടിം ഡേവിഡ് ചെന്നൈയ്‌ക്കെതിരെ 8 പന്തില്‍ 22 റണ്‍സും ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 18 പന്തില്‍ 32 റണ്‍സും എടുത്തിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: ഏഷ്യാകപ്പിൽ സഞ്ജു തന്നെ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ, ടീം പ്രഖ്യാപനം ഈ മാസം അവസാനം

Chris Woakes: ബൗൺസർ നേരിടേണ്ടി വരുമോ?, ശരിക്കും ആശങ്കയുണ്ടായിരുന്നു: ക്രിസ് വോക്സ്

ICC Test Rankings: ഇംഗ്ലണ്ടിൽ കത്തിക്കയറിയിട്ടും കാര്യമില്ല, റാങ്കിങ്ങിൽ റൂട്ടിന് എതിരാളികളില്ല, ആദ്യ പത്തിലും ഗില്ലില്ല

Asia Cup 2025, India Squad: ശ്രേയസ് അയ്യര്‍ തിരിച്ചെത്തും, സഞ്ജുവിനായി ഓപ്പണിങ് സ്ലോട്ട്; ഏഷ്യാ കപ്പിനുള്ള സാധ്യത സ്‌ക്വാഡ്

Sanju Samson: 'അവനാണ് ഞങ്ങളുടെ കുന്തമുന, ആര്‍ക്കും വിട്ടുതരില്ല'; സഞ്ജു രാജസ്ഥാനില്‍ തുടരും, നിര്‍ണായകമായത് ദ്രാവിഡിന്റെ തീരുമാനം

അടുത്ത ലേഖനം
Show comments