Webdunia - Bharat's app for daily news and videos

Install App

Krunal Pandya: 'ഒരാള്‍ക്കല്ലേ ജയിക്കാന്‍ കഴിയൂ, അവന്റെ കാര്യത്തില്‍ സങ്കടമുണ്ട്: ക്രുണാല്‍ പാണ്ഡ്യ

ആര്‍സിബിക്കായി അവസാന ഓവര്‍ എറിഞ്ഞത് ക്രുണാല്‍ ആണ്

രേണുക വേണു
ചൊവ്വ, 8 ഏപ്രില്‍ 2025 (08:40 IST)
Krunal Pandya and Hardik Pandya

Krunal Pandya: മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ 12 റണ്‍സിനു ജയിച്ചതിനു പിന്നാലെ സഹോദരന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനത്തെ കുറിച്ച് സംസാരിച്ച് ക്രുണാല്‍ പാണ്ഡ്യ. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനാണ് ഹാര്‍ദിക്. ക്രുണാല്‍ പാണ്ഡ്യ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരവും. 
 
ആര്‍സിബിക്കായി അവസാന ഓവര്‍ എറിഞ്ഞത് ക്രുണാല്‍ ആണ്. ഈ സമയത്ത് ഗ്രൗണ്ടിലെ സ്‌ക്രീനില്‍ ഡഗ് ഔട്ടില്‍ ഇരിക്കുന്ന ഹാര്‍ദിക്കിന്റെ മുഖം പലവട്ടം തെളിഞ്ഞു. ഹാര്‍ദിക്കിന്റെ ബാറ്റിങ്ങില്‍ മികവില്‍ മുംബൈ ജയിക്കുമെന്ന് തോന്നിപ്പിച്ച ഒരു ഘട്ടമുണ്ടായിരുന്നു. എന്നാല്‍ ഹാര്‍ദിക് പുറത്തായതോടെ കാര്യങ്ങള്‍ ആര്‍സിബിക്ക് അനുകൂലമായി. 15 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും സഹിതം 42 റണ്‍സാണ് ഹാര്‍ദിക് നേടിയത്. 
 
സഹോദരന്റെ ബാറ്റിങ് പ്രകടനം മികച്ചതായിരുന്നെന്ന് ക്രുണാല്‍ പറഞ്ഞു. എന്നാല്‍ ക്രിക്കറ്റില്‍ ഒരാള്‍ക്ക് മാത്രമല്ലേ ജയിക്കാന്‍ സാധിക്കൂവെന്നും ക്രുണാല്‍ മത്സരശേഷം പ്രതികരിച്ചു. 
 
' ഏതെങ്കിലും ഒരു പാണ്ഡ്യയെ (താനോ ഹാര്‍ദിക്കോ) ജയിക്കൂ എന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ക്കിടയിലെ സ്‌നേഹവും അടുപ്പവും വളരെ സ്വാഭാവികമായി ഉള്ളതാണ്. ഹാര്‍ദിക് വളരെ നന്നായി ബാറ്റ് ചെയ്തു, അവനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ വിഷമമുണ്ട്. എന്നാല്‍ ടീം ജയിക്കുക എന്നുള്ളതാണ് ഞങ്ങള്‍ക്കു പ്രധാനം,' ഹാര്‍ദിക് പറഞ്ഞു. 
 
നേരത്തെ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിച്ചിട്ടുള്ള താരമാണ് ക്രുണാല്‍. ഒരു കാലത്ത് മുംബൈയുടെ തുറുപ്പുചീട്ടുകളായിരുന്നു പാണ്ഡ്യ സഹോദരന്‍മാന്‍. മുന്‍പ് വാങ്കഡെയില്‍ കളിച്ചിട്ടുള്ള പരിചയം തനിക്കു ഗുണം ചെയ്‌തെന്നും ക്രുണാല്‍ പറഞ്ഞു. നാല് ഓവറില്‍ 45 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് ക്രുണാല്‍ വീഴ്ത്തിയത്. 
 
ക്രുണാല്‍ അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയിരുന്നത് 19 റണ്‍സ് മാത്രമാണ്. ഈ ഓവറില്‍ വെറും ആറ് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്താന്‍ ക്രുണാലിനു സാധിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

IND VS ENG: 'ബുംറയെ കാത്തിരിക്കുന്നത് വെല്ലുവിളികൾ, ശരീരം കൈവിട്ടു': സൂപ്പർതാരം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉ‌ടൻ വിരമിക്കുമോ?

India vs England, 4th Test: തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ; ഗില്ലും രാഹുലും രക്ഷിക്കുമോ?

Jasprit Bumrah: ബെന്‍ സ്റ്റോക്‌സ് പോലും ഇതിലും വേഗതയില്‍ പന്തെറിയും; ബുംറയ്ക്ക് എന്താണ് സംഭവിക്കുന്നത്?

India vs England, 4th Test: 'കളി കൈവിട്ട് ഇന്ത്യ, പ്രതിരോധത്തില്‍'; ഗില്ലും പിള്ളേരും നാണക്കേടിലേക്കോ?

അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ

അടുത്ത ലേഖനം
Show comments