Webdunia - Bharat's app for daily news and videos

Install App

Mumbai Indians: ക്യാച്ചുകൾ കൈവിട്ടതല്ല, ഞങ്ങളെ തോൽപ്പിച്ചത് നോ ബോളുകൾ, വിട്ടുകൊടുക്കാൻ തയ്യാറല്ല, തിരിച്ചുവരുമെന്ന് ഹാർദ്ദിക്

ക്യാച്ചുകൾ നഷ്ടമാക്കിയതായിരുന്നില്ല ഞങ്ങൾക്ക് തിരിച്ചടിയായത്,

അഭിറാം മനോഹർ
ബുധന്‍, 7 മെയ് 2025 (12:24 IST)
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ അവസാന പന്തില്‍ പരാജയപ്പെട്ടതിന്റെ നിരാശയിലാണ് മുംബൈ ക്യാമ്പ്. മഴയും കളിയിലെ വിജയസാധ്യതകളും മാറിമറിഞ്ഞ മത്സരത്തില്‍ അവസാന ഓവറില്‍ 15 റണ്‍സ് വേണമെന്ന ഘട്ടത്തിലാണ് ഗുജറാത്ത് വിജയം സ്വന്തമാക്കിയത്. ദീപക് ചാഹര്‍ എറിഞ്ഞ അവസാന ഓവറില്‍ വീണുകിട്ടിയ നോബോളാണ് കളിയെ ഗുജറാത്തിന് അനുകൂലമാക്കി മാറ്റിയത്. മത്സരശേഷം ഇതിനെ പറ്റി നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ തന്നെ പ്രതികരിക്കുകയും ചെയ്തു.
 
ഫൈനല്‍ ഓവറില്‍ ഒരു ബൗണ്ടറിയും ഒരു വമ്പന്‍ സിക്‌സും ചാഹര്‍ വഴങ്ങിയിരുന്നു. അവസാന 3 പന്തില്‍ 5 റണ്‍സ് വേണമെന്ന ഘട്ടത്തിലാണ് ചാഹര്‍ നോ ബോള്‍ എറിയുകയും മത്സരത്തെ മുംബൈയുടെ കയ്യില്‍ നിന്നും അകറ്റുകയും ചെയ്തത്. നേരത്തെ മത്സരത്തിലെ എട്ടാം ഓവറില്‍ നോബോളടക്കം 11 പന്തുകളാണ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞത്. ഇതും മത്സരത്തിന്റെ ഗതിയെ മാറ്റുന്നതായിരുന്നു. മത്സരശേഷം മുംബൈ നായകന്‍ ഹാര്‍ദ്ദിക് നടത്തിയ പ്രതികരണം ഇങ്ങനെ.
 
ക്യാച്ചുകള്‍ നഷ്ടമാക്കിയതായിരുന്നില്ല ഞങ്ങള്‍ക്ക് തിരിച്ചടിയായത്, ഞാനടക്കമുള്ള ബൗളര്‍മാര്‍ എറിഞ്ഞ നോബോളുകളായിരുന്നു. അവസാന ഓവറില്‍ വന്ന നോബോളടക്കം കാര്യങ്ങളെ വഷളാക്കി. എന്റെ അഭിപ്രായത്തില്‍ ടി20 ഫോര്‍മാറ്റില്‍ നോ ബോള്‍ എറിയുന്നത് വലിയ തെറ്റാണ്. അതിന്റെ ഫലം അനുഭവിക്കേണ്ടതായി വരും.പക്ഷേ മത്സരത്തില്‍ ടീമെന്ന നിലയില്‍ എല്ലാവരും അവരുടെ 120 ശതമാനവും നല്‍കിയിട്ടുണ്ട്. ഹാര്‍ദ്ദിക് പറഞ്ഞു.
 
 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് വില്‍ ജാക്‌സിന്റെ അര്‍ധസെഞ്ചുറി(53)യുടെ മികവില്‍ 20 ഓവറില്‍ 155 റണ്‍സാണ് നേടിയത്. ഇടയ്ക്കിടെ മഴ മത്സരത്തെ തടസപ്പെടുത്തിയതോടെ 19 ഓവറില്‍ 147 റണ്‍സ് വിജയലക്ഷ്യമായിരുന്നു ഗുജറാത്തിന് മുന്നിലുണ്ടായിരുന്നത്. അവസാന ഓവറില്‍ 15 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ നിന്നാണ് ഗുജറാത്ത് 3 വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

Virat Kohli and Rohit Sharma: 'സമയം ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കുന്നില്ല'; രോഹിത്തിന്റെയും കോലിയുടെയും ഭാവിയില്‍ മുന്‍ സെലക്ടര്‍

Australia vs Southafrica:പൊരുതിയത് റിക്കിൾട്ടൺ മാത്രം, ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഓസ്ട്രേലിയ, ആദ്യ ടി20യിൽ 17 റൺസിൻ്റെ വിജയം

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓണ്‍ലി ഫാന്‍സിന്റെ ലോഗോയുള്ള ബാറ്റുമായി കളിക്കണം, ഇംഗ്ലണ്ട് താരത്തിന്റെ ആവശ്യം നിരസിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

വീട്ടിൽ തിരിച്ചെത്തുമോ എന്നുറപ്പില്ലാതെ ജവാന്മാർ അതിർത്തിയിൽ നിൽക്കുമ്പോൾ ക്രിക്കറ്റ് എങ്ങനെ കളിക്കും?, വിമർശനവുമായി ഹർഭജൻ

ICC Women's T20 Rankings: ഐസിസി വനിതാ ടി20 റാങ്കിംഗ്: നേട്ടമുണ്ടാക്കി ദീപ്തി ശർമ, സ്മൃതി മന്ദാന മൂന്നാം സ്ഥാനത്ത്

Rohit Sharma: ഡെഫിനെറ്റ്‌ലി നോട്ട്, ആര് വിരമിക്കുന്നു, ഞാനോ?, ജിമ്മിൽ വീണ്ടും പരിശീലനം ആരംഭിച്ച് രോഹിത് ശർമ

ഇവനെ കോലിയോടൊന്നും ഒരിക്കലും താരതമ്യം ചെയ്യരുതായിരുന്നു, ബാബർ അസമിനെതിരെ രൂക്ഷവിമർശനവുമായി മുൻ പാക് താരം

അടുത്ത ലേഖനം
Show comments