IPL 2025: അടിവാരപ്പോരില്‍ രാജസ്ഥാന്‍; മുംബൈ - ഡല്‍ഹി പോരാട്ടം ഇന്ന്

പോയിന്റ് ടേബിളിലെ അവസാന സ്ഥാനത്ത് ചെന്നൈ തുടരുകയാണ്

രേണുക വേണു
ബുധന്‍, 21 മെയ് 2025 (08:12 IST)
Rajasthan Royals

IPL 2025: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ജയത്തോടെ ഐപിഎല്‍ 2025 സീസണ്‍ അവസാനിപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. സീസണിലെ അവസാന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് രാജസ്ഥാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ 17 പന്തും ആറ് വിക്കറ്റും ശേഷിക്കെ രാജസ്ഥാന്‍ ലക്ഷ്യം കണ്ടു. 
 
പോയിന്റ് ടേബിളിലെ അവസാന സ്ഥാനത്ത് ചെന്നൈ തുടരുകയാണ്. ഒരു മത്സരം കൂടിയാണ് ചെന്നൈയ്ക്ക് ശേഷിക്കുന്നത്. 14 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എട്ട് പോയിന്റുമായി രാജസ്ഥാന്‍ റോയല്‍സ് ചെന്നൈയ്ക്കു തൊട്ടുമുകളില്‍ തുടരുന്നു. 
 
അതേസമയം ഇന്ന് ഐപിഎല്ലില്‍ ആവേശപ്പോര് നടക്കും. പ്ലേ ഓഫില്‍ കയറുന്ന നാലാമത്തെ ടീമാകാന്‍ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടും. നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റോടെ മുംബൈ ഇന്ത്യന്‍സ് നാലാമതും 12 കളികളില്‍ നിന്ന് 13 പോയിന്റുമായി ഡല്‍ഹി അഞ്ചാമതുമാണ്. ഇരു ടീമുകള്‍ക്കും ഈ സീസണില്‍ രണ്ട് ലീഗ് മത്സരങ്ങള്‍ കൂടി ശേഷിക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെസ്റ്റിൽ കോലി വേണമായിരുന്നു,കോലിയുടെ ടീമായിരുന്നെങ്കിൽ ഏത് സാഹചര്യത്തിലും തിരിച്ചുവരുമെന്ന വിശ്വാസമുണ്ടായിരുന്നു..

Kuldeep Yadav: ഏല്‍പ്പിച്ച പണി വെടിപ്പായി ചെയ്തു; നന്ദി കുല്‍ദീപ്

പിടിച്ചുനിൽക്കുമോ?, ഇന്ത്യയ്ക്ക് ഇനി പ്രതീക്ഷ സമനിലയിൽ മാത്രം, അവസാന ദിനം ജയിക്കാൻ വേണ്ടത് 522 റൺസ്!

സെഞ്ചുറിക്കരികെ സ്റ്റമ്പ്സ് വീണു, ഇന്നിങ്ങ്സ് ഡിക്ലയർ ചെയ്ത് ദക്ഷിണാഫ്രിക്ക, ഇന്ത്യയ്ക്ക് മുന്നിൽ 549 റൺസ് വിജയലക്ഷ്യം

സംസാരം നിർത്തു, ആദ്യം ചെയ്തു കാണിക്കു, ഗംഭീറിനെതിരെ വിമർശനവുമായി അനിൽ കുംബ്ലെ

അടുത്ത ലേഖനം
Show comments