വമ്പൻ ട്വിസ്റ്റ്: കാർത്തിക് നായകസ്ഥാനം ഒഴിഞ്ഞു, കൊൽക്കത്തയ്‌ക്ക് ഇനി പുതിയ നായകൻ

Webdunia
വെള്ളി, 16 ഒക്‌ടോബര്‍ 2020 (15:04 IST)
ഐപിഎൽ പതിമൂന്നാം സീസൺ പാതിവഴിയിൽ നിൽക്കേ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകസ്ഥാനം ഒഴിഞ്ഞ് ദിനേശ് കാർത്തിക്. സീസണിലെ മോശം പ്രകടനത്തിന്റെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതിനിടെയാണ് കാർത്തികിന്റെ പുതിയ തീരുമാനം. ഇംഗ്ലണ്ടിന്റെ ലോകകപ്പ് നായകനായ ഓയിൻ മോർഗനെ നായകനാക്കണം എന്ന് നേരത്തെ തന്നെ മുൻ താരങ്ങളും ആരാധകരും ആവശ്യം ഉന്നയിച്ചിരുന്നു.
 
അതേസമയം ബാറ്റിങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പുതിയ തീരുമാനമെന്ന് കാർത്തിക് വ്യക്തമാക്കി.ഏഴ് മത്സരങ്ങളില്‍ നാല് ജയവുമായി നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്‌സ് ഇപ്പോൾ. ലീഗിൽ ദിനേശ് കാർത്തികിന്റെ ക്യാപ്‌റ്റൻസിയെ പറ്റി വലിയ തോതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.സുനില്‍ നരെയ്‌നെ തുടര്‍ച്ചയായി ഓപ്പണിംഗില്‍ പരീക്ഷിച്ചതും മോര്‍ഗന്‍റെയും റസലിന്‍റെയും ബാറ്റിംഗ് സ്ഥനവുമെല്ലാം വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. 
 
ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നേരിടുമ്പോള്‍ മോര്‍ഗനാവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിക്കുക. സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ വിജയം മുംബൈക്കായിരുന്നെങ്കിലും പുതിയ നായകന് കീഴിൽ കരുത്തരായിട്ടായിരിക്കും കൊൽക്കത്ത ഇന്നിറങ്ങുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

India vs Australia, 1st T20I: മഴ വില്ലനായി, ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 ഉപേക്ഷിച്ചു

ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ

Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്‍, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്‌നനേട്ടം; ഹിറ്റ്മാന്‍ പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മൃതി മന്ദാനയുടെ വിവാഹം അടുത്തമാസം, ചടങ്ങുകൾ ജന്മനാട്ടിൽ വെച്ചെന്ന് റിപ്പോർട്ട്

ടീമിൽ സ്ഥാനമുണ്ടായിരുന്നില്ല, മൂന്നാമതാണ് ബാറ്റ് ചെയ്യുന്നതെന്ന് പോലും അറിഞ്ഞിരുന്നില്ല, മാനസികമായി തകർന്നപ്പോൾ ഒപ്പം നിന്നത് ദൈവം: ജെമീമ റോഡ്രിഗസ്

India w vs Australia w: ഓസ്ട്രേലിയ മാത്രമല്ല, ഒരു പിടി റെക്കോർഡുകളും ഇന്ത്യയ്ക്ക് മുന്നിൽ തകർന്നു, ചരിത്രം കുറിച്ച് വനിതകൾ

Jemimah Rodrigues: : എന്റെ 50ലും 100ലും കാര്യമില്ല, ടീമിനെ വിജയിപ്പിക്കുന്നതായിരുന്നു പ്രധാനം: ജെമീമ

Jemimah Rodrigues: 'ഞാന്‍ കുളിക്കാന്‍ കയറി, അറിയില്ലായിരുന്നു മൂന്നാമത് ബാറ്റ് ചെയ്യാന്‍ ഇറങ്ങണമെന്ന്'; ജെമിമ റോഡ്രിഗസ്

അടുത്ത ലേഖനം
Show comments