Select Your Language

Notifications

webdunia
webdunia
webdunia
webdunia

73 മിനിറ്റില്‍ ഒരു പെണ്‍കുട്ടി, ധൈര്യത്തോടെ നോ പറഞ്ഞാല്‍ ഭാവിയില്‍ കയര്‍ എടുക്കുന്നതില്‍ നിന്ന് രക്ഷപ്പെടാം: നടി രാധ

73 മിനിറ്റില്‍ ഒരു പെണ്‍കുട്ടി, ധൈര്യത്തോടെ നോ പറഞ്ഞാല്‍ ഭാവിയില്‍ കയര്‍ എടുക്കുന്നതില്‍ നിന്ന് രക്ഷപ്പെടാം: നടി രാധ

ശ്രീനു എസ്

, തിങ്കള്‍, 28 ജൂണ്‍ 2021 (16:28 IST)
നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യുറോ കണക്ക് പ്രകാരം സ്ത്രീധന വിഷയം മൂലം 73 മിനിറ്റില്‍ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നതായും ദിവസം 23പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ ജീവനൊടുക്കുന്നതായി സിനിമാ താരം രാധാനായര്‍. മകള്‍ കാര്‍ത്തികയുടെ ജന്മദിനത്തില്‍ ഒരു ഫെയ്‌സ്ബൂക് പോസ്റ്റിലൂടെയാണ് രാധാ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്. 
 
ഫെയിസ്ബൂക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം :- 
 
'എനിക്ക് 3 മക്കള്‍ , അതില്‍ രണ്ട് പെണ്‍കുട്ടികള്‍.  
മൂത്തമകള്‍ കാര്‍ത്തുവിന്റെ ജന്മദിനമാണിന്ന്. വിവാഹപ്രായമായ രണ്ട് പെണ്മക്കളുടെ അമ്മ എന്ന നിലയ്ക്ക് ചില കാര്യങ്ങള്‍ നിങ്ങളോട് ഈ ദിവസം ഞാന്‍ പങ്കുവെക്കുകയാണ്.   സ്ത്രീധന പീഡനങ്ങള്‍ കാരണം കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് കേരളത്തില്‍ മാത്രം എത്ര സ്ത്രീകളാണ് ജീവനൊടുക്കിയത് ? 
 
നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യുറോ കണക്ക് പ്രകാരം സ്ത്രീധന വിഷയം മൂലം ഉണ്ടാവുന്ന പീഡനം മൂലം 73 മിനിട്ടില്‍ ഒരു പെണ്‍കുട്ടി  ജീവനൊടുക്കുന്നു , ഒരു ദിവസം 23 മരണങ്ങള്‍ , അങനെ കണക്ക് കൂട്ടിയാല്‍ ഒരു വര്‍ഷം 8395 മരണങ്ങള്‍.  നമുക്ക് നഷ്ടപ്പെട്ടത് 8395 ജീവനുകള്‍ മാത്രമല്ല , 8395 സ്വപ്നങ്ങള്‍ കൂടിയാണ് , രാജ്യത്തിന് തന്നെ ഒരുപാട് നേട്ടങ്ങള്‍ നല്കാന്‍ കഴിവുള്ള 8395 പ്രതിഭകളെ കൂടിയാണ് നമുക്ക് നഷ്ടപ്പെട്ടത്. ഒരു ദിവസം ഒരു മരണം ആയാല്‍ കൂടി എങനെ ആണ് അത് നമുക്ക് താങ്ങാന്‍ ആവുക ? കൈ വളരുന്നോ കാല്‍ വളരുന്നോ എന്ന് നോക്കി വളര്‍ത്തി വലുതാക്കുന്ന മകള്‍ നഷ്ടപ്പെടുമ്പോള്‍ ഉണ്ടാവുന്ന വേദന അത് ഒരു സമൂഹത്തിന്റെ  തന്നെ തീരാനഷ്ടം അല്ലെ ? 
 
'സിസ്റ്റം മാറണം , എന്നാലേ എല്ലാം ശെരി ആകു 'എന്ന് പറയുമ്പോള്‍ , സിസ്റ്റം എന്നാല്‍ നമ്മള്‍ എല്ലാം ഉള്‍പ്പെടുന്ന സംവിധാനം തന്നെയാണ് എന്ന് നമ്മള്‍ എന്നാണ് മനസിലാക്കുക ? മാറ്റം ഓരോരുത്തരുടേയും ഉള്ളില്‍ നിന്നും തുടങ്ങണം. സ്ത്രീധനം ചോദിക്കില്ല / വാങ്ങിക്കില്ല എന്ന് ചെറുക്കന്റെ വീട്ടുകാരും , സ്ത്രീധനം ചോദിക്കുന്നവര്‍ക്ക് മകളെ നല്‍കില്ല എന്ന് പെണ്ണിന്റെ വീട്ടുകാര്‍ തീരുമാനം എടുക്കുന്നിടത്തു ഈ പ്രശ്‌നങ്ങള്‍ എല്ലാം അവസാനിക്കും. 
 
പെണ്‍കുട്ടികള്‍ ഇത്തരം 'ഡീലുകള്‍ ' ചെറുക്കന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടാല്‍ സധൈര്യം 'നോ ' പറയാനുള്ള ചങ്കൂറ്റം കാണിക്കണം. അത് നിങ്ങളെ ഭാവിയില്‍ ഒരു കയര്‍ എടുക്കുന്നതില്‍ നിന്നും രക്ഷിക്കും. പല പെണ്‍കുട്ടികളും സഹിക്കുന്നത് വീട്ടുകാര്‍ക്കു വിഷമം ആകുമോ എന്ന് ഓര്‍ത്തു ആണ്. എന്റെ പൊന്നു കുട്ടികളെ , നിങ്ങള്‍ നരകിക്കുമ്പോഴോ നിങ്ങളുടെ മരണ വാര്‍ത്തയില്‍ നിന്നും ഉണ്ടാവുന്ന ദുഃഖം അതിനേക്കാള്‍ കോടിക്കണക്കിന് മടങ്ങ് കൂടുതലാണ് ! അതുകൊണ്ട് നിങ്ങള്‍ ജീവിതത്തില്‍ ഇത്തരം സ്ത്രീധന മോഹികളോടുള്ള പ്രൊപോസല്‍സ് വന്നാല്‍ വേണ്ട എന്ന് തന്നെ തീരുമാനിക്കുക. 
 
ഒരു ഹാഷ്ടാഗിന്റെ വാലിലും നിന്റെ പേര് വരാതിരിക്കാന്‍ നീ നിന്റെ ജീവിതം നല്ല തീരുമാനങ്ങള്‍ കൊണ്ട് പരിഭോഷിപ്പിക്കുക.ആണ്മക്കളോട് അമ്മമാര്‍ പഠിപ്പിക്കണം , അവന്റെ അമ്മയും , പെങ്ങളും , ഭാര്യയും എല്ലാം 'സ്ത്രീ '  തന്നെയാണ് . വിവാഹം കഴിക്കുന്ന പെണ്കുട്ടിയോടും എങനെ ആദരവോടെ , സ്‌നേഹത്തോടെ പെരുമാറണം എന്ന് അവനെയും പഠിപ്പിച്ചു പര്യാപ്തരാക്കണം.അത് മാത്രമാണ് ഇതിനൊരു പ്രതിവിധി. 
 
ഈ മഹാരോഗത്തെ സമൂഹത്തില്‍ നിന്നും  ഉന്മൂലനം ചെയ്യണം , അത് നമ്മള്‍  ഓരോരുത്തരുടേയും കടമയാണ്. ഹാഷ്ടാഗുകളും പ്ലക്കാര്‍ഡുകളും ഉയരാന്‍ ഉള്ള സാഹചര്യം ഈ സമൂഹത്തില്‍ ഉണ്ടാവാതെ നോക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടേയും പൗരധര്‍മ്മമാണ്. 
 
സ്ത്രീ തന്നെയാണ് യഥാര്‍ഥ 'ധനം'. അത് മനസിലാക്കുക.നമ്മുടെ കുടുംബങ്ങളില്‍ ഒരാളും സ്ത്രീധനം ചോദിക്കില്ലെന്നും , വാങ്ങില്ലെന്നും , ചോദിച്ചാല്‍ ആ വിവാഹം വേണ്ട എന്നും പ്രതിജ്ഞ എടുക്കണം. മാറ്റം നമ്മളില്‍ നിന്നും തുടങ്ങട്ടെ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വടകരയില്‍ ബ്രാഞ്ച് കമ്മിറ്റിയംഗത്തെ ബലാത്സംഗം ചെയ്ത പരാതിയില്‍ മുന്‍ സിപിഎം നേതാക്കള്‍ അറസ്റ്റില്‍