Webdunia - Bharat's app for daily news and videos

Install App

സ്ത്രീധന പ്രശ്‌നങ്ങള്‍ക്ക് അറുതിയില്ല, ആലുവയില്‍ ഗര്‍ഭിണിക്കും പിതാവിനും മര്‍ദ്ദനം

ശ്രീനു എസ്
വ്യാഴം, 1 ജൂലൈ 2021 (14:19 IST)
സംസ്ഥാനത്ത് സ്ത്രീധന പ്രശ്‌നങ്ങള്‍ക്ക് അറുതിയില്ല. ആലുവയില്‍ ഗര്‍ഭിണിക്കും പിതാവിനും മര്‍ദ്ദനം ഏറ്റു. ആലങ്ങാട് സ്വദേശി നൗഹത്തിനും പിതാവിനുമാണ് മര്‍ദ്ദനം ഏറ്റത്. സ്ത്രീധനത്തിന്റെ പേരില്‍ മകളെ അക്രമിക്കുന്നത് തടയാനെത്തിയതായിരുന്നു പിതാവ് സലിം. ഇദ്ദേഹത്തിന്റെ മുഖത്തുനിന്ന് ചോര ഒലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
 
നാലുമാസം ഗര്‍ഭിണിയാണ് നൗഹത്ത്. ഏഴുമാസം മുന്‍പാണ് ജൗഹര്‍ എന്നയാളുമായി യുവതിയുടെ വിവാഹം നടന്നത്. സ്ത്രീധനമായി 10ലക്ഷം രൂപ നല്‍കിയിരുന്നു. ഈ പണം ഉപയോഗിച്ച് ജൗഹര്‍ വീടു വാങ്ങിയിരുന്നു. എന്നാല്‍ ഇതിനിടെ വീട് വില്‍ക്കാന്‍ ഇയാള്‍ ശ്രമം നടത്തുകയും ഇത് യുവതി പിതാവിനെ അറിയിക്കുകയുമായിരുന്നു. ജൗഹര്‍ കൂടുതല്‍ പണം ആവശ്യപ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്തു. വയറില്‍ തൊഴികൊണ്ട് നൗഹത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കൻ ജില്ലകളിൽ തോരാതെ മഴ, കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ ഗതാഗതം പൂർണമായി തടസപ്പെട്ടു

Star Health Insurance: പ്രീമിയം നിരസിച്ചിട്ടും പണം മടക്കി നല്‍കിയില്ല; സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിനു പിഴ

Shocking News: കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു

അഹമ്മദാബാദ് വിമാനദുരന്തം: ഫ്യുവൽസ്വിച്ച് ഓഫ് ചെയ്തത് ക്യാപ്റ്റൻ തന്നെ?, വാൾ സ്ട്രീറ്റ് ആർട്ടിക്കിൾ വിവാദത്തിൽ

'അള്ളാഹുവിന്റെ നിയമം നടപ്പിലാകണം'; നിമിഷയുടെ വധശിക്ഷയില്‍ ഉറച്ച് യമന്‍ പൗരന്റെ കുടുംബം, പ്രതിസന്ധി തുടരുന്നു

അടുത്ത ലേഖനം
Show comments