‘മനസ് നഷ്‌ടപ്പെടുമെന്നായപ്പോഴാണ് യാത്ര പോയത്, എല്ലാവരോടും മാപ്പ് ചോദിക്കുന്നു‘; ഫേസ്‌ബുക്ക് പോസ്‌റ്റുമായി സിഐ നവാസ്

Webdunia
ശനി, 15 ജൂണ്‍ 2019 (15:52 IST)
മനസ് നഷ്‌ടപ്പെടുമെന്നായപ്പോഴാണ് യാത്ര പോയതെന്ന് എറണാകുളം സെൻട്രൽ സിഐ വിഎസ്  നവാസ്. യാത്രപോയത് ശാന്തി തേടിയാണ്. എല്ലാവരേയും വിഷമിപ്പിച്ചതിന് മാപ്പു ചോദിക്കുന്നുവെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.

കാണാതായി ഏതാണ്ട് 48 മണിക്കൂറിന് ശേഷമാണ് നവാസിനെ തമിഴ്‌നാട്ടില്‍ നിന്ന് കണ്ടെത്തിയത്.  നാഗർകോവിൽ കോയമ്പത്തൂർ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ കരൂരിന് അടുത്തുവച്ചാണ് കണ്ടെത്തിയത്. തമിഴ്നാട് റയിൽവേ പൊലീസിലെ മലയാളിയായ ഒരു ഉദ്യോഗസ്ഥനു നവാസിനെ കണ്ടപ്പോള്‍ സംശയം തോന്നുകയും പുലർച്ചെ മൂന്നോടെ കേരളാ പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.

പൊലീസ് അയച്ചു നല്‍കിയ ഫോട്ടോകൾ പരിശോധിച്ചാണ് ട്രെയിനിനുള്ളത് നവാസ് ആണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് പാലക്കാട്ട് നിന്നുള്ള പൊലീസ് സംഘം അവിടെയെത്തി നവാസിനെ കാണുകയും വിവരങ്ങള്‍ അറിയിക്കുകയുമായിരുന്നു.

ഒരു യാത്ര പോകുന്നു എന്ന് ഭാര്യക്ക് മെസേജ് അയച്ച് വീട്ടില്‍ നിന്ന് ഇറങ്ങിയ നവാസ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ മുഴുവന്‍ സമ്മര്‍ദ്ദത്തിലാക്കി. ഭര്‍ത്താവിനെ കാണാനില്ലെന്ന് വ്യക്തമാക്കി ഭാര്യ മുഖ്യമന്ത്രിക്കും പൊലീസ് അധികാരികള്‍ക്കും പരാതി സമര്‍പ്പിക്കുക കൂടി ചെയ്‌തതോടെ ജനങ്ങളും ആശങ്കയിലായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

4 ദിവസം, അറസ്റ്റിലായ ഭീകരരെല്ലാം ഉയർന്ന വിദ്യഭ്യാസമുള്ളവർ,വനിതാ ഡോക്ടർക്ക് ജെയ്ഷെ മുഹമ്മദുമായി ബന്ധം

ഒരാളെപോലും വെറുതെ വിടില്ല, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി

അടുത്ത ലേഖനം
Show comments