Webdunia - Bharat's app for daily news and videos

Install App

ഫെബ്രുവരി 20ന് ശേഷം സംസ്ഥാനത്തിന് പുറത്തുനിന്നും എത്തിയവർ കാസർകോട്ടിൽ മുറിയിൽ കഴിയണം

അഭിറാം മനോഹർ
ശനി, 28 മാര്‍ച്ച് 2020 (07:44 IST)
ഫെബ്രുവരി 20നുശേഷം സംസ്ഥാനത്തിന് പുറത്തുനിന്നും കാസർകോട്ടിൽ എത്തിയ മുഴുവൻ ആളുകളും വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് കാസർകോട്ട് ജില്ലാ ഭരണഗൂഡം.കാസർകോട് ജില്ലയിൽ ഇന്നലെ 34 പേർക്കുകൂടി രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.
 
എന്നാൽ ഇവർക്ക് വീട്ടിൽ മറ്റുള്ളവരുമായി സമ്പർക്കം പാടില്ലെന്ന് കളക്‌ടർ ഡോ ഡി സജിത് ബാബു പുറപ്പെടുവിച്ച റിപ്പോർട്ടിൽ പറയുന്നു. നിലവിൽ 82 രോഗികളാണ് കാസർകോട്ടിലുള്ളത്.ഇവരെല്ലാം കാസർകോട് ജനറൽ ആശുപത്രിയിലാണ്.ഇവർക്കുപുറമേ, 6,085 പേർ നിരീക്ഷണത്തിലും 103 പേർ ഐസൊലേഷൻ വാർഡിലുമാണ്. 308 പേരുടെ പരിശോധനഫലം വരാനുണ്ട്.വിദേശത്തുനിന്ന് 4000-ഓളം പേർ കാസർകോട്ടേക്ക് എത്തിയിട്ടുണ്ടെന്നിരിക്കെ,‚ 300-ഓളം പേർക്ക് ചികിത്സ ഒരുക്കേണ്ടിവരുമെന്ന കണക്കുകൂട്ടലിലാണ് ജില്ലാ അധികൃതർ.
 
അതേസമയം പുതിയതായി രോഗം ബാധിച്ചവരിൽ ഭൂരിപക്ഷം പേരും വിദേശത്തുനിന്നും വന്നവരാണെന്ന ആശ്വാസത്തിലാണ് ജില്ലാ ഭരണഗൂഡങ്ങളും ജനങ്ങളും.നിലവിലെ സാഹചര്യത്തിൽ രോഗം പ്രതിരോധിക്കാനാകുമെന്ന് പോലീസിന്റെ നടപടികൾക്ക് മേൽനോട്ടം വഹിക്കാനെത്തിയ എറണാകുളം സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം

Dharmasthala Case: ദുരൂഹതകളുടെ കോട്ട; എന്താണ് ധര്‍മസ്ഥല വിവാദം?

ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടം സംബന്ധിച്ച് അഭിമുഖം നൽകിയ ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ

അടുത്ത ലേഖനം
Show comments