Webdunia - Bharat's app for daily news and videos

Install App

നവോത്ഥാന നായകന്‍ സഹോദരന്‍ അയ്യപ്പന്റെ മകന്‍ ഡോ. കെ എ സുഗതന്‍ അന്തരിച്ചു

ശ്രീനു എസ്
വെള്ളി, 5 ജൂണ്‍ 2020 (10:51 IST)
നവോത്ഥാന നായകന്‍ സഹോദരന്‍ അയ്യപ്പന്റെ മകന്‍ ഡോ. കെ എ സുഗതന്‍ (90) യുകെയില്‍ അന്തരിച്ചു. മദ്രാസിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍നിന്ന് എംബിബിഎസ് നേടിയ ഇദ്ദേഹം അഞ്ചുവര്‍ഷം എറണാകുളം ജനറല്‍ ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉപരിപഠനത്തിനാണ് ബ്രിട്ടനിലേക്ക് പോയത്. എഫ്ആര്‍സിഎസായിരുന്നു ലക്ഷ്യമെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ജനറല്‍ പ്രാക്ടീഷണറായി അവിടെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
 
സഹോദരന്‍ അയ്യപ്പനെപ്പോലെ തന്നെ യുക്തി ചിന്തകനായിരുന്നു ഡോ. സുഗതനും. ഐറീഷ് യുവതിയായ സൂസനെ വിവാഹം ചെയ്യാന്‍ പിതാവ് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. 15 വര്‍ഷമായി വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ഭാര്യ: സൂസന്‍. മക്കള്‍: പോള്‍ സുഗതന്‍ (അധ്യാപകന്‍), സാമന്ത റയാന്‍ (ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ). മരുമക്കള്‍: അലിസണ്‍ പോള്‍, ജോണ്‍ റയാന്‍ (എല്ലാവരും യുകെ). ഡോ. സുഗതന്റെ നിര്യാണത്തില്‍ ചെറായി സഹോദരന്‍ അയ്യപ്പന്‍ സ്മാരകസമിതി ചെയര്‍മാന്‍ പ്രൊഫ. എം കെ സാനുവും സെക്രട്ടറി ഒ കെ കൃഷ്ണകുമാറും അനുശോചിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിസ നിയമം ലംഘിച്ചു, യുഎഇയിൽ 32,000 പ്രവാസികൾ പിടിയിൽ

ഇനി സ്ക്രോൾ ചെയ്യാൻ പോലും ബുദ്ധിമുട്ടേണ്ട, ഓട്ടോമാറ്റിക് സ്കോളിങ് ഓപ്ഷൻ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

Karkadaka Vavubali: കർക്കിടക വാവുബലി, ഒരുക്കങ്ങൾ വിലയിരുത്തി കളക്ടർ

Kerala Rain: മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴ

18നും 31നും ഇടയിൽ പ്രായമായ സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് ബിഹാറിലേക്ക് കടത്താൻ ശ്രമം, രക്ഷപ്പെടുത്തിയത് റെയിൽവേ ജീവനക്കാർ

അടുത്ത ലേഖനം
Show comments