വ്യാജ ഡ്രൈവിംഗ് ലൈസൻസ് : ലൈസൻസിന് 3000 രൂപ നൽകി

എ കെ ജെ അയ്യര്‍
വെള്ളി, 21 ഒക്‌ടോബര്‍ 2022 (19:33 IST)
ഹരിപ്പാട്: വ്യാജ ഡ്രൈവിംഗ് ലൈസൻസ് പിടികൂടിയ സംഭവത്തിൽ കായംകുളത്തെ ട്രാവൽസ് ഉടമയെ രണ്ടാം പ്രതിയാക്കി പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പുന്നപ്രയിൽ വച്ചാണ് വ്യാജ നമ്പർ പ്ളേറ്റ് ഉപയോഗിച്ച വാഹനം പിടികൂടിയത്. ചിങ്ങോലി മധുഭവനിൽ മധു എന്ന 46 കാരനാണ് കേസിലെ ഒന്നാം പ്രതി.

ലൈസൻസ് തയ്യാറാക്കിയത് കായംകുളത്തെ ട്രാവൽസ് ഉടമയാണെന്നും കണ്ടെത്തി. എട്ടു വര്ഷം മുമ്പാണ് മധു ഇവർക്ക് മൂവായിരം രൂപാ നൽകി ലൈസൻസ് വാങ്ങിയത്. ഹരിപ്പാട് പൊലീസാണ് കേസെടുത്ത് അന്വേഷിക്കുന്നത്. ഇവർ മറ്റാർക്കെങ്കിലും ഇത്തരത്തിൽ ലൈസൻസ് നൽകിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. രണ്ടു വര്ഷം മുമ്പ് എറണാകുളത്ത് വ്യാജ ലൈസൻസ് പിടികൂടിയിരുന്നു. എന്നാൽ ഇത് കരുനാഗപ്പള്ളിയിലാണ് തയ്യാറാക്കിയിരുന്നതെന്നു കണ്ടെത്തിയിരുന്നു.

നിലവിൽ ഓൺലൈനായാണ് ഡ്രൈവിംഗ് ലൈസൻസുകൾ നൽകുന്നത്. അതിനാൽ വ്യാജ ലൈസന്സുകളിലെ നമ്പർ ഓൺലൈനിൽ പരിശോധിക്കുമ്പോൾ കണ്ടെത്താൻ കഴിയുന്നുണ്ട്. പിടികൂടിയ ലൈസൻസിൽ വ്യാജ ഒപ്പ് മോട്ടോർ വാഹന വകുപ്പിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്റെ പേരിലുള്ളതാണ്. ഇതിൽ നെടുമങ്ങാട് ആർ.ടി.ഓ യുടെ നമ്പറും ഇത് വിതരണം ചെയ്തത് ആലപ്പുഴ ആർ.ടി.ഓ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപെട്ടു വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

കോടതിയുടെ 'കാലുപിടിച്ച്' രാഹുല്‍ ഈശ്വര്‍; അതിജീവിതയ്‌ക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് അറിയിച്ചു

ബി എൽ ഒ മാർക്കെതിരെ അതിക്രമം ഉണ്ടായാൽ കർശന നടപടി,കാസർകോട് ജില്ലാ കളക്ടർ

Rahul Mamkootathil: രണ്ടാം ബലാംത്സംഗ കേസില്‍ രാഹുലിനു തിരിച്ചടി; അറസ്റ്റിനു തടസമില്ല

രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ തട്ടും, നടി റിനിക്ക് വധഭീഷണി, പോലീസിൽ പരാതി നൽകി

അടുത്ത ലേഖനം
Show comments