Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരത്ത് പൊലീസുകാരെ ആക്രമിച്ച നാല് എസ്എഫ്ഐ പ്രവർത്തകർ അറസ്‌റ്റിൽ

തിരുവനന്തപുരത്ത് പൊലീസുകാരെ ആക്രമിച്ച നാല് എസ്എഫ്ഐ പ്രവർത്തകർ അറസ്‌റ്റിൽ

Webdunia
വെള്ളി, 14 ഡിസം‌ബര്‍ 2018 (16:11 IST)
തിരുവനന്തപുരത്ത് ട്രാഫിക് പൊലീസുകാരെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍.

യൂണിവേഴ്സി‌റ്റി കോളേജ് വിദ്യാർഥികളായ അഖിൽ, ഹൈദർ, ആരോമൽ എന്നീ പിടിയിലായത്. ഇവരെ ഇന്ന്‌ തന്നെ റിമാന്‍ഡ് ചെയ്യുമെന്നാണ് വിവരം. സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു.

തിരുവനന്തപുരം പാളയം യുദ്ധസ്മാരകത്തിന് സമീപത്ത് വച്ച് ട്രാഫിക് നിയമം ലംഘിച്ച എസ്എഫ്ഐ പ്രവർത്തകരെ ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു പൊലീസുകാരെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇവരെ കന്റോൺമെന്റ് പൊലീസാണ് അറസ്‌റ്റ് ചെയ്‌തത്.

പൊലീസുകാരായ വിനയചന്ദ്രന്‍, ശരത്, അമല്‍ കൃഷ്ണ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് പൊലീസ് കാര്യക്ഷമമായ അന്വേഷണത്തിന് തയ്യാറായത്.

ട്രാഫിക് നിയമം ലംഘിച്ച് യു-ടേണ്‍ എടുത്ത ബൈക്ക് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ അമല്‍ കൃഷ്ണ തടഞ്ഞതാണ് ബൈക്കിലെത്തിയ യുവാവിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്നാണ് കൈയേറ്റവും സംഘര്‍ഷവുമുണ്ടായത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments