കാസർഗോഡ് മിന്നലേറ്റ് വീട് തകർന്നു; പശുക്കിടാവിന് ദാരുണ അന്ത്യം, ഇടുക്കിയിൽ മൂന്ന് ഡാമുകൾ നാളെ തുറക്കും

Webdunia
ചൊവ്വ, 6 ഓഗസ്റ്റ് 2019 (19:04 IST)
കാസർഗോഡ്:കാസർഗോഡ് ശക്തമായ മിന്നലേറ്റ് വീട് തകർന്നു. മിഞ്ച പഞ്ചായതിലെ ബാളിയൂരിലാണ് മിന്നലേറ്റതിനെ തുടർന്ന് വീട് ഭാഗികമായി തകർന്നത്. ബടുവൻ കുഞ്ഞിക്കയുടെ വീടാണ് തകർന്നത് വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം കത്തി നശിച്ചു. വീട്ടിൽ വളർത്തിയിരുന്ന പശുക്കിടവും മിന്നലേറ്റതിനെ തുടർന്ന് ചത്തു.
 
വടക്കൻ കേരളത്തിലാകെ മഴ ശക്തമായിരിക്കുകയാണ്. ആഗസ്റ്റ് ആറുമുതൽ ഒൻപത് വരെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർ​കോട്, വയനാട് എന്നീ ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആഗസ്റ്റ് എട്ടിന് മലപ്പുറം കോഴിക്കോട് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു
 
ശക്തമായ മഴയിൽ ജലനിരപ്പുയർനതിനെ തുടർന്ന് ഇടുക്കി ജില്ലയിലെ മൂന്ന് ഡാമുകൾ നാളെ തുറക്കും. കല്ലാർകുട്ടി, പാംബ്ല, മലങ്കര ഡാമുകളുടെ ഷട്ടറുകളാണ് തുറക്കുക. കല്ലാർകുട്ടി പാംബ്ല ഡാമുകളുടെ രണ്ട് ഷട്ടറുകളും, മലങ്കര ഡാമിന്റെ മൂന്ന് ഷട്ടറുകളൂം 30 സെന്റീമീറ്റർ വീതമാണ് ഉയർത്തുക. ഡാമുകളുമയി ബന്ധപ്പെട്ട നദികൾക്ക് ഇരുകരയിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

എസ്ഐആറിൽ നടപടികൾ തുടരാം, കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുത്, സർക്കാർ നിർദേശങ്ങളെ പരിഗണിക്കണം : സുപ്രീം കോടതി

അടുത്ത ലേഖനം
Show comments