Kerala News Live Updates June 26: എം സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം
Kerala News in Malayalam Live Updates: ഇന്നത്തെ കേരള വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
Malayalam News Today Live Updates: ഇന്ന് ജൂണ്‍ 26, വ്യാഴം. മലയാള മാസം മിഥുനം 12. ഇന്നത്തെ കേരള വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍:
Kerala News in Malayalam
കേരള സാഹിത്യ അക്കാദമി പുരസ്കാരം, നോവലിൽ ജി ആർ ഇന്ദുഗോപൻ എം സ്വരാജിനും പുരസ്കാരം
2024ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കെ വി രാമകൃഷ്ണനും ഏഴാച്ചേരി രാമചന്ദ്രനും അക്കാദമിയുടെ വിശിഷ്ടാംഗത്വവും നൽകി ആദരിച്ചു. അൻപതിനായിരം രൂപയും 2 പവൻ്റെ സ്വർണപതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് ഓരോ ജേതാവിനും പുരസ്കാരമായി ലഭിക്കുക. Click Here:
എം സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം
പാലക്കാട്ടെ ഒൻപതാം ക്ലാസുകാരിയുടെ മരണം, പ്രിൻസിപ്പൽ ഉൾപ്പടെ 3 അധ്യാപകരെ പുറത്താക്കി
പാലക്കാട് ശ്രീകൃഷ്ണപുരത്ത് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയത് സ്‌കൂളധികൃതരുടെ മാനസികപീഡനത്തെ തുടര്‍ന്നെന്ന് ആരോപണം. രക്ഷിതാക്കളും വിദ്യാര്‍ഥി രാഷ്ട്രീയ സംഘടന പ്രവര്‍ത്തകരും സ്‌കൂളിലെത്തി പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലുള്‍പ്പടെ 3 അധ്യാപകരെ മാനേജ്‌മെന്റ് പുറത്താക്കി. കൂടുതലറിയാൻ
Read Here:പാലക്കാട്ടെ ഒൻപതാം ക്ലാസുകാരിയുടെ മരണം, പ്രിൻസിപ്പൽ ഉൾപ്പടെ 3 അധ്യാപകരെ പുറത്താക്കി
തന്നെ ആരും ക്യാപ്റ്റന്‍ എന്ന് വിളിച്ചിട്ടില്ലെന്ന് ചെന്നിത്തല
ഏഷ്യാനെറ്റ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് വി.ഡി.സതീശനുമായി രമേശ് ചെന്നിത്തല അത്ര നല്ല ബന്ധത്തിലല്ലെന്ന സൂചന നല്‍കുന്ന പരാമര്‍ശം. ' ഞാന്‍ ഈ ഉപതിരഞ്ഞെടുപ്പൊക്കെ ജയിച്ചപ്പോള്‍ ആരും എന്നെ ക്യാപ്റ്റന്‍ എന്നൊന്നും വിളിച്ചില്ലല്ലോ. എത്രയോ ഉപതിരഞ്ഞെടുപ്പ് ഞാന്‍ പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോള്‍ ജയിച്ചല്ലോ. അന്ന് ക്യാപ്റ്റന്‍ എന്ന പദവി എനിക്കു തന്നില്ല. അതെന്താ തരാഞ്ഞത്? അതിനെയൊക്കെയാണ് ഡബിള്‍ സ്റ്റാന്‍ഡേര്‍ഡ് (ഇരട്ട നിലപാട്) എന്നു പറയുന്നത്. ഞാന്‍ ജയിച്ച സമയത്ത് എന്നെ ആരും ക്യാപ്റ്റനും ആക്കിയിട്ടില്ല, കാലാള്‍പട പോലും ആക്കിയിട്ടില്ല ഒരു ചാനലും ഒരു പത്രവും. എനിക്ക് അതിലൊന്നും പരാതിയില്ല. ഞാനും ഉമ്മന്‍ചാണ്ടിയും കൂടി ജയിച്ച കാലത്ത് ആ പരിവേഷമൊന്നും ഞങ്ങള്‍ക്ക് ആരും തന്നിട്ടില്ല,' ചെന്നിത്തല പറഞ്ഞു.
ഇതിനൊക്കെ പിന്നില്‍ ഒരു പിആര്‍ പ്രവണത സംശയിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു ചെന്നിത്തല പൊട്ടിച്ചിരിച്ചു. ' നമ്മളൊക്കെ എത്രയോ കാലമായി ഈ രാഷ്ട്രീയത്തില്‍ നില്‍ക്കുന്നവരാ. ഏതെങ്കിലും പത്രത്തിന്റെയോ ചാനലിന്റെയോ പിന്‍ബലത്തില്‍ അല്ലല്ലോ നമ്മളൊക്കെ നില്‍ക്കുന്നെ.' ചെന്നിത്തല മറുപടി നല്‍കി.
വാഹനാപകടം: യുവാവിന് ദാരുണാന്ത്യംതൃശൂർ എം.ജി റോഡിൽ സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് അപകടം. സ്‌കൂട്ടർ യാത്രികനായ പൂങ്കുന്നം സ്വദേശി വിഷ്‌ണുദത്ത് (32) ആണ് മരിച്ചത്. കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ ബസ് ഇടിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന അമ്മ പത്മിനിയെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കുംനാഥൻ ക്ഷേത്രദർശനത്തിന് പോകുകയായിരുന്നു ഇരുവരും.
ഇന്നത്തെ സ്വര്‍ണവില
ഗ്രാമിന് 9,070 രൂപ
പവന് 72,560 രൂപ
കാസര്‍ഗോഡ് യുവാവ് അമ്മയെ തീകൊളുത്തി കൊന്നു
കാസര്‍ഗോഡ് മഞ്ചേശ്വരത്ത് യുവാവ് അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി. വോര്‍ക്കാടി സ്വദേശി ഹില്‍ഡ മൊണ്ടേറയാണ് (60) കൊല്ലപ്പെട്ടത്. ഇവരുടെ മകന്‍ മെല്‍വിന്‍ മൊണ്ടേറ (32) ഒളിവിലാണ്. ഇന്നലെ രാത്രിയാണ് സംഭവം. അമ്മയെ തീകൊളുത്തിയതിനു പിന്നാലെ ഇയാള്‍ അയല്‍വാസിയായ ലോലിറ്റ എന്ന സ്ത്രീയെ വീട്ടിലേക്ക് വിളിച്ചു വരുത്തി. പിന്നാലെ ഇവരെയും തീകൊളുത്തി. ലോലിറ്റ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. ഇന്നു രാവിലെ വീട്ടിലെത്തിയ സമീപവാസികളാണ് പൊള്ളലേറ്റ നിലയില്‍ ഹില്‍ഡയെയും ലോലിറ്റയെയും കണ്ടെത്തിയത്. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
സംസ്ഥാനത്ത് മഴ തുടരുന്നു
ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി ശക്തി പ്രാപിക്കുന്നതിന്റെ ഫലമായി കേരള തീരത്ത് കാലവര്‍ഷക്കാറ്റ് ഇടവിട്ട് ശക്തി പ്രാപിക്കാന്‍ സാധ്യത. ഇവയുടെ സ്വാധീനത്താല്‍ സംസ്ഥാനത്ത് പ്രത്യേകിച്ച് മലയോര മേഖലയില്‍ മഴ / കാറ്റ് ശക്തി പ്രാപിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കുക. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ആന്ധ്രാപ്രദേശിന്റെയും തെക്കന്‍ ഒഡിഷ തീരത്തിനും മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ തുടരും.
ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഗവര്‍ണറെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി
ആര്‍.എസ്.എസ് ഭാരതാംബ ചിത്രം സര്‍ക്കാര്‍ പരിപാടികളില്‍ ഉപയോഗിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ എതിര്‍പ്പ് അറിയിച്ച് മുഖ്യമന്ത്രി കത്തയച്ചു. ഇത്തരം ബിംബങ്ങള്‍ ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പരിപാടികളില്‍ ഇത്തരം ചിത്രങ്ങള്‍ പാടില്ലെന്നും മുഖ്യമന്ത്രി. ഈ വിഷയത്തില്‍ ഗവര്‍ണറുമായി പരസ്യ ഏറ്റുമുട്ടലിലേക്കാണ് സര്‍ക്കാര്‍ പോകുന്നത്.
മസാജ് കേന്ദ്രത്തിന്റെ മറവില്‍ പെണ്‍വാണിഭം
ആയുര്‍വേദ മസാജ് കേന്ദ്രത്തിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയ സംഘത്തെ പൊലീസ് പിടികൂടി. പേരാമ്പ്ര ബവ്‌റിജസ് ഔട്ട്‌ലെറ്റിനു സമീപമുള്ള ആയുഷ് സ്പാ എന്ന മസാജ് കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ നാല് സ്ത്രീകളും രണ്ട് യുവാക്കളും നടത്തിപ്പുക്കാരുമാണ് അറസ്റ്റിലായത്. പാലക്കാട് ആലത്തൂര്‍ സ്വദേശി കൃഷ്ണദാസ് ആണ് സ്ഥാപനത്തിന്റെ നടത്തിപ്പുക്കാരന്‍.
റേറ്റ് ആയിരം മുതല്‍, മസാജ് സെന്ററിന്റെ പ്രവര്‍ത്തനം ഇങ്ങനെ Read More