Webdunia - Bharat's app for daily news and videos

Install App

വിദ്യാർഥിനിയെ കഴുത്തറുത്ത് കൊന്ന കേസിൽ പ്രതി കുറ്റം സമ്മതിച്ചു; കൊല നടത്തിയത് മാല മോഷണം തടഞ്ഞതിന്‌ - പിടിയിലായത് ബംഗാൾ സ്വദേശി

വിദ്യാർഥിനിയെ കഴുത്തറുത്ത് കൊന്ന കേസിൽ പ്രതി കുറ്റം സമ്മതിച്ചു; കൊല നടത്തിയത് മാല മോഷണം തടഞ്ഞതിന്‌ - പിടിയിലായത് ബംഗാൾ സ്വദേശി

Webdunia
തിങ്കള്‍, 30 ജൂലൈ 2018 (15:57 IST)
പെരുമ്പാവൂര്‍ ഇടത്തിക്കാട് പെണ്‍കുട്ടിയെ പട്ടാപ്പകല്‍ വീട്ടില്‍ കയറി കഴുത്തറുത്തു കൊന്ന സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ഇതരസംസ്ഥാന തൊഴിലാളി കുറ്റം സമ്മതിച്ചു. ബംഗാൾ മുർഷിദാബാദ് സ്വദേശി ബിജുവാണ് പ്രതി.

മാല പൊട്ടിച്ചെടുക്കാനുള്ള ശ്രമം ചെറുത്തതാണ് കൊലപാതകത്തിലേക്ക് വഴി വച്ചതെന്നും ബിജു പറഞ്ഞു. ഇയാളെ റൂറല്‍ എസ്പി രാഹുല്‍ ആര്‍ രാജിന്റെ നേതൃത്വത്തില്‍ പൊലീസ് ചോദ്യം ചെയ്യുകയാണ്. കൃത്യം നടക്കുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു.

പെരുമ്പാവൂരിനു സമീപം പൂക്കാട്ടുപടി എടത്തിക്കാട് അന്തിനാട്ട് വീട്ടിൽ തമ്പിയുടെ മകൾ നിമിഷ (19) ആണു മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടത്. വാഴക്കുളം എംഇഎസ് കോളജ് അവസാനവർഷ ബിബിഎ വിദ്യാർഥിനിയാണ്.

രാവിലെ പത്തു മണിയോടെ മുത്തശ്ശിയുടെ മാല പൊട്ടിക്കാന്‍ ബിജു ശ്രമിക്കുന്നതിനിടെ നിമിഷ ഓടിയെത്തുകയും തടസം പിടിക്കുകയും ചെയ്‌തു. ഇതിനിടെ പ്രതി യുവതിയെ ആക്രമിക്കുകയും കഴുത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നു. കഴുത്ത് മുറിഞ്ഞ നിലയിലായിരുന്നു.

ബിജുവിന്റെ ആക്രമണത്തില്‍ നിമിഷയുടെ പിതൃസഹോദരൻ ഏലിയാസിനും പരിക്കേറ്റു. നിമിഷയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ബിജുവിനെ ബഹളം കേട്ട് ഓടി എത്തിയ നാട്ടുകാർ ചേർന്നു പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ഒരു പ്ലൈവുഡ് കമ്പനിയിലെ ജോലിക്കാരനായ ബിജു നിമിഷയുടെ വീടിന് സമീപത്താണ് താമസിച്ചിരുന്നത്. ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ് രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏലിയാസിന് അടിയന്തര ശസ്ത്രക്രിയ നടത്തി. സലോമിയാണ് നിമിഷയുടെ മാതാവ്. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ അന്ന സഹോദരിയാണ്. ഓട്ടോറിക്ഷാ തൊഴിലാളിയാണ് നിമിഷയുടെ പിതാവ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

പ്ലസ് വണ്‍ പ്രവേശനത്തിന് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും; ഏഴുജില്ലകളില്‍ 30ശതമാനം വര്‍ധിപ്പിക്കും

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സീറ്റ് സംവരണം: വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

നിഷ്‌കളങ്കരായ മനുഷ്യരെ കൊലപ്പെടുത്തിയവരെ മാത്രമാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്; 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ രാജ്‌നാഥ് സിങ്

'ലജ്ജിക്കുന്നു, ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ': ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണയ്ക്കില്ലെന്ന് നടി ആമിന നിജാം

അടുത്ത ലേഖനം
Show comments